കഴിഞ്ഞ മാര്‍ച്ച് 31 മുതല്‍ ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ ഒരു കോടി ഉപയോക്താക്കള്‍ ബി എസ് എന്‍ എല്‍ സര്‍വ്വീസ് ഉപേക്ഷിച്ചു. സാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയെ അറിയിച്ചതാണിത്.
10.22 കോടി ഉപയോക്താക്കളാണ് ബി എസ് എന്‍ എല്ലിന് ഇപ്പോഴുളളത്. ബി എസ് എന്‍ എല്ലിന്റെ വിപണി സ്വാധീനത്തിലും കാര്യമായി കുറവ് ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബി എസ് എന്‍ എല്ലിന്റെ മാര്‍ക്കറ്റ് ഷെയര്‍ 12.13 ശതമാനമായിരുന്നു.