സ്മാർട്ട്ഫോൺ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ഇതാ, ഹൈദരാബാദിൽ നടന്നത് അത്തരം ഒരു സംഭവമാണ്. മൊബൈൽ ഫോൺ പോക്കറ്റിൽ ഇരുന്ന് പൊട്ടിത്തെറിച്ചു.
ഓപ്പോ സ്മാർട്ഫോൺ പൊട്ടിത്തെറിച്ച് 28 വയസുകാരാണ് പരിക്ക്
ഉപഭോക്തൃ കോടതിയിൽ മൊബൈൽ ഫോണിന്റെ ഡീലർക്കെതിരെ ഒരു പരാതി സമർപ്പിക്കാൻ ഇമ്രാൻ ആഗ്രഹിക്കുന്നുണ്ട്. മൊബൈൽ ഫോൺ സ്ഫോടനം എന്നത് ആദ്യ സംഭവമല്ല, അമിതമായ ചൂട്, അമിതമായ ചാർജിങ് തുടങ്ങിയവ
28 വയസുകാരനായ ഇദ്ദേഹം തന്റെ ഒപ്പോ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചപ്പോൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു. ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് കാലിന്റെ പിൻവശത്തായി പരിക്കും സംഭവിച്ചിട്ടുണ്ട്. അൽവാൽ എന്ന സ്ഥലത്തുള്ള, ഇലക്ട്രീഷ്യനായ ഇമ്രാനാണ് ഈ അപകടം സംഭവിച്ചത്.
മൊബൈൽ സ്ഫോടനം നടക്കുമ്പോൾ ഇമ്രാൻ ലുത്കുണ്ഡ മുതൽ ബൊലാറത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. പോലീസിന്റെ കണക്കുകൾ പ്രകാരം ഇമ്രാൻ ഓപ്പോ സ്മാർട്ട്ഫോനാണ് ഉപയോഗിച്ചിരുന്നത്. സ്ഫോടനത്തിൽ ഇമ്രാന്റെ കഴുത്ത് മുറിയുകയും സ്കൂട്ടറിൽ നിന്ന് വീണ് തലയ്ക്കും കണ്ണിനും പരിക്കേൽക്കുകയും ചെയ്യ്തു, "ബോളോറാം പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ രമേഷ് റെഡ്ഡി ചൂണ്ടിക്കാട്ടി.
മൊബൈൽ ഫോണിന്റെ പ്രാദേശിക ഇടപാടുമായി ബന്ധപ്പെട്ട് ഉപഭോക്തൃ കോടതിയിൽ പരാതി നൽകേണ്ടതുണ്ട്. ഫോൺ സ്ഫോടനത്തിന് കാരണം ചൂട് ആകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഗുരുതരമായ പ്രശ്‌നത്തെ തുടർന്ന് ഉടൻ തന്നെ ഇമ്രാൻ ആശുപത്രിയിൽ എത്തിയിരുന്നു. പിന്നീട് ഇദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ഉപഭോക്തൃ കോടതിയിൽ മൊബൈൽ ഫോണിന്റെ ഡീലർക്കെതിരെ ഒരു പരാതി സമർപ്പിക്കാൻ ഇമ്രാൻ ആഗ്രഹിക്കുന്നുണ്ട്. മൊബൈൽ ഫോൺ സ്ഫോടനം എന്നത് ആദ്യ സംഭവമല്ല, അമിതമായ ചൂട്, അമിതമായ ചാർജിങ് തുടങ്ങിയവ സംബന്ധിച്ച് ഉണ്ടായ സംഭവങ്ങൾ അനവധിയാണ്.
സാംസഗ് ഗാലക്സി നോട്ട് 7 മൊബൈൽ ഫോൺ വിമാനങ്ങളിൽ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്, ഇതിനെ കാര്യത്തിൽ സ്‌ഫോടനങ്ങൾ സംഭവിക്കുന്നു എന്ന കാരണം കൊണ്ടാണ് ഇത്.