ഓൺലൈൻ തട്ടിപ്പ് വീണ്ടും സജീവമായി വരികയാണ്. സാങ്കേതികതയുടെ മറ്റൊരു കറുത്തമുഖമാണ് ഓൺലൈൻ തട്ടിപ്പ് വഴി കാണിക്കുന്നത്. ഇത് കൊണ്ട് പണം നഷ്ടപ്പെടുന്നത് നൂറുകണക്കിനാളുകളുടെയാണ്. ഓൺലൈൻ വ്യാജ തട്ടിപ്പുകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.
ഓൺലൈൻ തട്ടിപ്പ് : ബീഹാർ സ്വദേശി ഡോക്ടറിൽ നിന്നും അപഹരിച്ചത് 2.9 ലക്ഷം
ബിപീൻ മഹാതോ, എന്ന പ്രതി നവംബർ 21 നാണ് ഈ ഡോക്റിനെ ഫോൺകോൾ ചെയ്യുകയും ഈ ഡോക്ടറിന്റെ അക്കൗണ്ടുള്ള ബാങ്കിന്റെ എക്സിക്യുട്ടീവായി ജോലിചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്.
ഒരു പക്ഷെ, നാളത്തെ തട്ടിപ്പിന് നിങ്ങൾ ഇരയായെന്നും വരാം. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാളും നല്ലത് അത് വരാതെ നോക്കുകയെന്നുള്ളതാണ് ആകെയുള്ള പോംവഴി. മുംബൈയിൽ അടുത്തിടെയായി നടന്ന ഓൺലൈൻ തട്ടിപ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. സൂക്ഷിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നുള്ളതാണ് പ്രഥമയമായ ഒരു കാര്യം.
മുംബൈയിലെ ഒരു ഡോക്ടർക്ക് ലിങ്കിൽ ക്ലിക് ചെയ്തപ്പോൾ നഷ്ടമായത് 2.9 ലക്ഷം രൂപയാണ്. പൂനയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ നിന്നും 30 വയസുള്ള ഒരു ജോലിക്കാരനെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ നവംബറിൽ ഗാംദേവിയിൽ നിന്നുമുള്ള ഡോക്ടറും ഇതേ തട്ടിപ്പിന് ഇരയായിരുന്നു.
ബിപീൻ മഹാതോ, എന്ന പ്രതി നവംബർ 21 നാണ് ഈ ഡോക്റിനെ ഫോൺകോൾ ചെയ്യുകയും ഈ ഡോക്ടറിന്റെ അക്കൗണ്ടുള്ള ബാങ്കിന്റെ എക്സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്.
ഗാംദേവി പോളിസ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇൻഡ്യയോടായി സംസാരിക്കുകയായിരുന്നു, ഗാംദേവി പോലീസ് സ്റ്റേഷനിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബാങ്ക് നൽകുന്ന സേവനങ്ങളെക്കുറിച്ച് ഡോക്ടർക്ക് നൽകിയ വിവരം നൽകിയ ശേഷം അക്കൗണ്ട് നമ്പർ വാങ്ങുകയും മറ്റ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തു.
ഡോക്ടറിന്റെ വിശ്വാസം നേടിയ ശേഷം, ബാങ്കിന്റെ അപ്ലിക്കേഷൻ കൈപ്പറ്റേണ്ടത് ആവശ്യമാണെന്നും, ഇതിന്റെ ഭാഗമായി ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യ്തു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപായി ഡോക്ടർ തനിക്ക് വന്ന ലിങ്ക് മറ്റൊരു നമ്പറിലേക്ക് അയച്ചുകൊടുക്കേണ്ടതായിരുന്നു.
ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ സംഭവിച്ചത് തന്റെ അക്കൗണ്ടിൽ നിന്ന് 2.9 ലക്ഷം രൂപ കൈമാറ്റം ചെയ്യ്തു എന്നറിയിച്ചുകൊണ്ടുള്ള അഞ്ച് സന്ദേശങ്ങൾ ഫോണിൽ വന്നിരുന്നു. ഡോക്ടർ തനിക്കു ലഭിച്ച നമ്പറുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫലം കണ്ടില്ല. തുടർന്ന്, ഡോക്ടർ പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകി.