യുവാക്കൾ ഇന്ന് പബ്ജി മൊബൈൽ ഗെയിമിനു പിന്നാലെയാണ്. നുറുപേരെയെടുത്താൽ അതിൽ പകുതിയിലധികം യുവാക്കളും പബ്ജി കളിക്കുന്നവരാകും. കാരണം അത്രയേറെ പ്രചാരമേറിയിരിക്കുകയാണ് പബ്ജിയെന്ന മൊബൈൽ ഗെയിമിന്. യുവാക്കൾ ഗെയിമിന് അടിമകളാകുന്നുവെന്ന കാരണത്താൽ പല സംസ്ഥാനങ്ങളിലും പബ്ജി നിരോധിക്കുന്ന സ്ഥിതിവരെയെത്തി.
നമാന്റെ നേതൃത്വത്തിലുള്ള ടീം സോളാണ് ഒടുവിൽ പതിനായിരങ്ങൾക്കിടയിൽ നിന്നും വിജയികളായത്. 20 ഓളം ടോപ് ടീമുകളെ പിന്തള്ളിയായിരുന്നു ടീം സോളിന്റെ വിജയം. വിജയികൾക്കാകട്ടെ ലഭിച്ചത് 30 ലക്ഷം രൂപയും. വെറുമൊരു ഗെയിം ടൂർണമെന്റായി ഇതിനെ കാണുന്നവരുണ്ടാകും. എന്നാൽ ഒരുകാര്യം ശ്രദ്ധിക്കുക.
യൂട്യൂബിലൂടെ 35 മില്ല്യൺ ആളുകളാണ് പബ്ജി ടൂർണമെന്റ് ലൈവ് കണ്ടത്. മാത്രമല്ല 2,60,000 കൺകറന്റ് വ്യൂവേഴ്‌സുമുണ്ടായിരുന്നു. ഇപ്പോൾ മനസിലായിക്കാണും ഗെയിമിന്റെ പ്രചാരം രാജ്യത്ത് എത്രത്തോളമുണ്ടെന്ന്.
കഴിഞ്ഞ വർഷം സംഘടിപ്പിച്ച പബ്ജി മൊബൈൽ ക്യാംപസ് ചാംപ്യൻഷിപ്പ് വൻ വിജയമായതിനു പിന്നാലെയാണ് മൊബൈൽ ടൂർണമെന്റ് സംഘടിപ്പിക്കാൻ പബ്ജി അധികൃതർ തീരുമാനിച്ചത്. സംഭവം വീണ്ടും കൊഴുത്തു. പ്രൊഫഷണൽ മൊബൈൽ ഗെയിമിംഗിന്റെ ഘടനതന്നെ മാറ്റിമറിച്ചാണ് പബ്ജിയുടെ മുന്നേറ്റം.
പബ്ജി മൊബൈൽ ഗെയിമിന്റെ പ്രചാരം ഒരേസമയം ഗുണകരവും ദോഷകരവുമാണെന്ന് പറയാം. വിദ്യാർത്ഥികൾ മൊബൈൽ ഗെയിമിംഗിന്റെ പിന്നാലെ പോകുന്നത് വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുമെന്ന നിരീക്ഷണം തള്ളിക്കളയാനാവില്ല.