ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്യാൻ കഴിയുമെന്ന അവകാശവാദം ഇലക്ഷൻ കമ്മിഷൻ തള്ളി. പുതിയ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിൽ പ്രതിപക്ഷത്തിൽ നിന്നുമുള്ള ഉത്തരവിനെ തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ വികസിപ്പിച്ചെടുക്കാനുള്ള ആലോചനകൾക്കിടയിലാണ് ഈ വിവാദപരമായ അവകാശവാദം വരുന്നത്.
ലണ്ടൻ ഹാക്കറിന്റെ അവകാശവാദം തള്ളി ഇലക്ഷൻ കമ്മിഷൻ
ഇത്തരം പ്രശ്നങ്ങൾക്കെതിരെ വേണ്ടുന്ന നിയമ നടപടികൾ എടുക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍
"ഏതെങ്കിലും തരത്തിലുള്ള വയർലെസ്സ് ആശയവിനിമയത്തിലൂടെ ഏതെങ്കിലും ഡാറ്റ കൈമാറ്റം ചെയ്യുന്നതിനോ സ്വീകരിക്കുന്നതിനോ യാതൊരു സാദ്ധ്യതയുമില്ലാത്ത യന്ത്രങ്ങളാണ് ഇവ.
ഇത് കൊണ്ടാണ് ഇതിനെ 'റ്റാംപേർ പ്രൂഫ്' എന്ന് വിളിക്കുന്നത് എന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ ഡോ. രജത് മൂന്ന പറഞ്ഞു. ഇലക്ഷൻ കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ടെക്‌നിക്കൽ വിദഗ്‌ധനും കൂടിയാണ് ഇദ്ദേഹം.
സയ്യദ് ഷുജാ എന്ന പേരിലറിയപ്പെടുന്ന ഹാക്കറാണ് ഇതിന് പിന്നിൽ, ലണ്ടനിൽ നടന്ന ഒരു പ്രസ് കോൺഫ്രൻസിലാണ് സയ്യദ് ഷുജാ ഈ പ്രസ്‌താവനകൾ പുറപ്പെടുവിച്ചത്.
ഇത്തരം പ്രശ്നങ്ങൾക്കെതിരെ വേണ്ടുന്ന നിയമ നടപടികൾ എടുക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപുറകേയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വന്നത്.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ഹാക്കർ അവകാശപ്പെടുന്നു.