സമൂഹമാധ്യമങ്ങൾ ഇന്ന് വളരെയധികമായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതിക യുഗമാണ്. വ്യാജ അക്കൗണ്ടുകൾ നിർമിച്ച് ഉപയോഗിക്കുന്നവർ ഒട്ടും തന്നെ വിരളമല്ല. ചതികുഴികളുടെ എണ്ണത്തിൽ ഈ വ്യാജസമൂഹമാധ്യമങ്ങൾ ഒട്ടും തന്നെ പിന്നിലല്ല. ആവശ്യത്തിൽ കൂടുതലുള്ള ഉപയോഗവും അതിനോടുള്ള അമിതമായ ആസക്തി അപകടങ്ങൾ വിളിച്ചുവരുത്താം.
ഇൻസ്റ്റാഗ്രാം താരം എന്ന വ്യാജേന പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു
800 ഡോളറിലധികം മുടക്കി ഉബര്‍ ടാക്‌സിയിലാണ് ടെക്‌സാസിലുള്ള വീട്ടില്‍ പെണ്‍കുട്ടിയെ ഒര്‍ലാന്‍ഡോയിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് റിച്ചാര്‍ഡ് എത്തിച്ചത്.
ഈയിടെയായി ഫ്‌ളോറിഡയിൽ ഒരു പെൺകുട്ടിക്ക് സംഭവിച്ചത് തികച്ചും ശ്രദ്ധപുലർത്തേണ്ട ഒരു കാര്യമാണ്. ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തനായ ഒരു തരാം എന്ന നിലയിലാണ് ഈ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഈ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയോട് പ്രേമം നടിച്ച് ഫ്‌ളോറിഡയില്‍ യുവാവ് ദിവസങ്ങളോളം ലൈംഗികമായി ഈ കുട്ടിയെ പീഡിപ്പിച്ചു.
ഇന്‍സ്റ്റാഗ്രാം വഴിയാണ് റിച്ചാര്‍ഡ് ബ്രൗണ്‍ എന്ന 25 വയസ്സുകാരന്‍ 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ
പരിചയപ്പെടുന്നത്. തനിക്ക് 19 വയസ്സാണെന്നും പണക്കാരനാന്നെനും, ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തനാണെന്നും പറഞാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്.
800 ഡോളറിലധികം മുടക്കി ഉബര്‍ ടാക്‌സിയിലാണ് ടെക്‌സാസിലുള്ള വീട്ടില്‍ പെണ്‍കുട്ടിയെ ഒര്‍ലാന്‍ഡോയിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് റിച്ചാര്‍ഡ് എത്തിച്ചത്. മൂന്ന് ദിവസം ആ വീട്ടില്‍ പെണ്‍കുട്ടിയെ ബന്ദിയാക്കി ഈ യുവാവ് പീഡിപ്പിച്ചു.
അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. സ്‌നാപ്ചാറ്റ് വഴി ഈ പെൺകുട്ടിയുടെ മാതാവിനെയും വിവരം അറിയിച്ചു.
തന്നെ പറഞ്ഞ് ധരിപ്പിച്ചപോലെ ആയിരുന്നില്ല റിച്ചാര്‍ഡ് എന്ന് താന്‍ പെട്ടെന്ന് തന്നെ
തിരിച്ചറിഞ്ഞുവെന്നു എന്നാല്‍ അയാള്‍ക്കൊപ്പം നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു വെന്നും തന്റെ യാത്രയ്ക്ക് പണം നല്‍കിയത് അയാളാണെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാണെന്നാണ് കരുതിയിരുന്നത് എന്നാണ് റിച്ചാര്‍ട് ബ്രൗണിന്റെ പ്രതികരണം. പെണ്‍കുട്ടിയും താനും സൂഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്നും അവള്‍ക്ക് താമസിക്കാന്‍ വീട് ആവശ്യമാണെന്ന് കരുതിയാണ് താമസ സൗകര്യം ഏർപ്പെടുത്തിയതെന്ന് അയാള്‍ പറഞ്ഞു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ ആറ് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.