ഫ് ളിപ് കാര്‍ടിന്റെ വില്‍പന 100 കോടി ഡോളര്‍ കവിഞ്ഞു


ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ ഫ് ളിപ്കാര്‍ടിന്റെ വില്‍പന 100 കോടി ഡോളര്‍ കടന്നു. അതായത് ഏകദേശം 60000 കോടി രൂപ. പ്രവര്‍ത്തനം തുടങ്ങി ഏഴുവര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 2015 ആകുമ്പോഴേക്കും 100 കോടി ഡോളറില എത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഒരു വര്‍ഷം മുമ്പുതന്നെ നേടാനായി എന്ന് ഫ് ളിപ്കാര്‍ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും പറഞ്ഞു.

Advertisement

2011-ല്‍ ഒരുകോടി ഡോളര്‍ പില്‍പന നടന്നപ്പോഴാണ് 2015 ആകുമ്പോഴേക്കും 100 കോടിയിലെത്തുമെന്ന് സ്ഥാപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. മൂന്നു വര്‍ഷം കൊണ്ട് ഈ നേട്ടം കൈവരിക്കാനായി എന്നതാണ് സവിശേഷത. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലയ ഇ-കൊമേഴ്‌സ് സൈറ്റ് എന്ന പേരും ഇതോടെ ഫ് ളിപ്കാര്‍ടിന് ലഭിച്ചു. മുഖ്യ എതിരാളികളായ സ്‌നാപ് ഡീലും 2015-ഓടെ 100 കോടി ഡോളര്‍ വില്‍പന സാധ്യമാകുമെന്ന് അറിയിച്ചിരുന്നു. മറ്റു ഇ- കൊമേഴ്‌സ് സൈറ്റുകളായ ആമസോണ്‍, ഇ-ബെ തുടങ്ങിയവയും ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കാന്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്.

Advertisement

2007-ല്‍ പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയുമായാണ് ഫ് ളിപ്കാര്‍ട് ഇ-കൊമേഴ്‌സ് രംഗത്തേക്ക് പ്രവേശിച്ചത്. രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്തക വില്‍പനക്കാരായി കമ്പനി മാറി. 2010-ല്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വില്‍പനയും ആരംഭിച്ചു. ഇന്ന് ഒട്ടുമുക്കാല്‍ ഉത്പന്നങ്ങളും ഫ് ളിപ്കാര്‍ട്ടിലൂടെ ലഭ്യമാവുന്നുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഏകദേശം 10000 ജീവനക്കാരുണ്ട്.

Best Mobiles in India

Advertisement