ആറു മാസമായി ഭാര്യയുമായി സംസാരിച്ചിട്ട്; ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ


സുന്ദര്‍ പിച്ചയെ അറിയാത്തവരായി അധികമാരുമുണ്ടാകില്ല. ലോകത്തിലെതന്നെ ഏറ്റവും വലിയ സക്‌സസ്ഫുള്‍ വ്യക്തികളില്‍ ഒരാള്‍. ഗൂഗിളിന്റെ സി.ഇ.ഒ. വളരെ താഴ്ന്ന ജീവിതസാഹചര്യത്തില്‍ ചൈനൈയില്‍ സാമാന്യം ചെറിയൊരു ഫ്‌ളാറ്റില്‍ ജീവിച്ച് ജീവിതം കെട്ടിപ്പടുത്തയാളാണ് സുന്ദര്‍. വീട്ടിലൊരു ടീവിയോ സഞ്ചരിക്കാനൊരു കാറോ പോലും ഉണ്ടായിരുന്നില്ല സുന്ദറിന്റെ കുടുംബത്തിന്.

Advertisement

പഠനം നടത്തിയത്.

ഖരഗ്പൂര്‍ ഐ.ഐ.റ്റിയിലായിരുന്നു സുന്ദര്‍ പിച്ചെ ബി.ടെക്ക് പഠനം നടത്തിയത്. അവിടെനിന്നും കണ്ടുമുട്ടിയ അഞ്ജലിയെ പിന്നെ ജീവിതസഖിയാക്കി. ഇരുവരും മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗിലായിരുന്നു ബിരുദപഠനം നടത്തിയത്. പഠനം അവസാനവര്‍ഷത്തേക്കു കടന്നപ്പോഴാണ് സുന്ദര്‍ അഞ്ജലിയോട് വിവാഹം കഴിക്കാമോയെന്ന ചോദ്യം ചോദിക്കുന്നത്.

Advertisement
സമയം പോലുമെടുക്കാതെ

മറിച്ചൊന്നു ചിന്തിക്കാനുള്ള സമയം പോലുമെടുക്കാതെ അഞ്ജലി സമ്മതം മൂളി. സുന്ദറിന്റെ ജീവിതസാഹചര്യം കൃത്യമായി മനസിലാക്കിയായിരുന്നു അഞ്ജലിയുടെ മറുപടി. അധികം പണമില്ലാത്ത സാധാരണ കുടുംബത്തിലേക്കു ചെന്നുകയറാന്‍ അഞ്ജലിക്കു യാതൊരു മടിയുമുണ്ടായില്ല. സുന്ദറിനോടുള്ള ഇഷ്ടം മാത്രമാണ് അഞ്ജലിക്ക് അപ്പോഴും കൈമുതല്‍.

ജോലി ലഭിച്ചത്

കല്യാണത്തിനു മുന്‍പ് യു.എസിലേക്കു സുന്ദറിന് ജോലി വാഗ്ദാനം ലഭിച്ചു. സാമാന്യം ഉയര്‍ന്ന ശമ്പളത്തിലായിരുന്നു ജോലി ലഭിച്ചത്. ജോലി ലഭിച്ചുടന്‍ അഞ്ജലിയുടെ മാതാപിതാക്കളെക്കണ്ട് സുന്ദര്‍ കല്യാണത്തിനുള്ള സമ്മതം വാങ്ങി. ശേഷം ഇരുവരും യു.എസില്‍ സ്ഥിരതാമസമാക്കി.

നിലവിലെ സാഹചര്യം

ഈയിടെ ഒരു ഇന്റര്‍വ്യൂവിലാണ് നിലവിലെ സാഹചര്യം സുന്ദര്‍പിച്ചെ വെളിപ്പെടുത്തിയത്. 'ഗൂഗിളില്‍ ജോലി ലഭിച്ച ശേഷം നിരവധി കമ്പനികളില്‍ നിന്നും തനിക്ക് ജോലി വാഗ്ദാനം ലഭിച്ചിരുന്നു. എന്നാല്‍ ഗൂഗിളില്‍ തുടരാന്‍ അഞ്ജലിയാണ് പറഞ്ഞത്. ഇന്നിപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ സി.ഇ.ഒ ആണ് ഞാന്‍.' - പിച്ചെ പറയുന്നു.

രണ്ടു കുട്ടികളാണ് സുന്ദറിനുള്ളത്. ആണ്‍കുട്ടിയുടെ പേര് കിരണ്‍ പെണ്‍കുട്ടിയുടെ പേര് കിരണ്‍.

 

Best Mobiles in India

English Summary

Google CEO Sundar Pichai says he couldn’t talk to his wife for six months