അമിത് സിംഗാൾ
ഉത്തർപ്രദേശിലെ ഝാൻസിയിൽ ജനിച്ച സിംഗാൾ ഐ.ഐ.ടിയിൽ നിന്നാണ് എൻജിനീയറങ് പഠിച്ചത്. പതിനഞ്ച് വർഷത്തോളം ഗൂഗിൾ സെർച്ച് ടീമിന്റെ പ്രവർത്തകനായിരുന്നു സിംഗാൾ.
90 ദശലക്ഷം ഡോളർ (ഏകദേശം 660.20 കോടി രൂപ) നൽകിയാണ് 2014-ൽ റൂബിനെ ഗൂഗിൾ യാത്രയയച്ചത്. തൊട്ടുപിന്നാലെ 2016-ൽ സിംഗാളിനെ 45 ദശലക്ഷം ഡോളർ നൽകിയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
ലൈംഗിക കുറ്റകൃത്യം
ഗുരുതരമായ ലൈംഗികാരോപണത്തെ തുടർന്ന് സേവനം നിർത്താൻ നിർബന്ധിതനായ ഇയാൾക്ക് നല്ലൊരു സംഖ്യ നൽകിയാണ് ഗൂഗിള്‍ ജോലിയിൽ നിന്നും പുറത്താക്കിയത്.
നാലു വർഷങ്ങൾക്കുള്ളിൽ പ്രതിമാസം രണ്ടു ദശലക്ഷം ഡോളറെന്ന നിലയിലാണ് ഈ പാക്കേജ് നടപ്പിലാക്കിയത്. അടുത്ത മാസത്തോടെ കരാർ പ്രകാരമുള്ള പണം കൈമാറ്റം അവസാനിക്കുമെന്നാണ് ഗൂഗിളിനോട് മാധ്യമങ്ങൾ നൽകുന്ന വിവരം.
ആൻഡി റൂബിൻ
2013-ല്‍, ഗൂഗിളിൾ ജീവനക്കാരികളില്‍ ഒരാളോട് ഹോട്ടലില്‍ വച്ച് 'ഓറല്‍ സെക്‌സ്' നടത്തിയതിനാണ് റൂബിനോട് പുറത്തു പോകാൻ കമ്പനി ആവശ്യപ്പെട്ടത്.
സിംഗാളിന്റെ കേസ് എന്താണെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ആരോപണ വിധേയരായ മറ്റു സീനിയർ ഉദ്യോഗസ്ഥർക്കും ഗൂഗിൾ ചുവപ്പു കാർഡ് കാണിച്ചെങ്കിലും നല്ലൊരു തുക വിരമിക്കലിനോടു അനുബന്ധിച്ച് ഇവർക്കു കൈമാറിയതായി ന്യൂയോർക്ക് ടൈംസ് അറിയിച്ചിരുന്നു.
റിച്ചാർഡ് ഡിവോൾ
2013-ൽ ഗൂഗിളിന്‍റെ ഗവേഷണ വിഭാഗമായ ഗൂഗിൾ എക്സിൽ ജോലി തേടിയെത്തിയ യുവതിക്കെതിരെ ഡയറക്ടറായ റിച്ചാർഡ് ഡിവോൾ നടത്തിയ ലൈംഗിക ആക്രമണമാണ് എടുത്തുപറയേണ്ട മറ്റൊരു ഉദാഹരണം.
ഇന്റർവ്യൂവിനെത്തിയ തന്നെ ഡിവോൾ വാർഷിക ആഘോഷമായ ബേർണിങ് മാനിലേക്ക് ക്ഷണിച്ചതായും അവിടെ വച്ച് താൻ അക്രമിക്കപ്പെടുകയുമാണ് ചെയ്തതെന്നാണ് മിസ് സിംപ്സണിന്‍റെ വെളിപ്പെടുത്തൽ. രണ്ടു വർഷങ്ങൾക്കു ശേഷം ഗൂഗിളിന് ഔദ്യോഗികമായി പരാതി നൽകിയെങ്കിലും ഇതുസംബന്ധിച്ച് പരസ്യ വെളിപ്പെടുത്തല്‍ നടത്തുവാൻ പാടില്ല എന്നാണ് ഉപദേശം ലഭിച്ചത്.