മോഡി ഗവണ്മെന്റ് ഇന്ന് ഫ്രാൻസ് കേന്ദ്രികരിച്ചുള്ള ഐ.ടി കമ്പനിയായ അറ്റോസുമായുള്ള കരാറിൽ ഒപ്പ് വയ്ക്കും. ഇന്ത്യയൊട്ടാകെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കുമായിട്ടാണ് ഈ പദ്ധതി. 4,500 കോടി രൂപയുടെ സൂപ്പർകമ്പ്യൂട്ടറുകളാണ് അറ്റോസിൽ നിന്നും വാങ്ങുന്നത്.
മോഡി ഗവണ്മെന്റ് അറ്റോസുമായുള്ള 4,500 കോടിയുടെ കരാറിൽ ഇന്ന് ഒപ്പുവയ്ക്കും
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് മന്ത്രി ഇവിടെയുണ്ട്, ശനിയാഴ്ച്ച സന്ദർശനം അവസാനിക്കും. 'നാഷണൽ സൂപ്പർകമ്പ്യൂട്ടർ മിഷൺ' എന്ന പദ്ധതിക്കായിട്ടാണ് ഈ കരാർ. ഈ സംരംഭം 2015-ൽ ആരംഭിച്ചതാണ്.
അറ്റോസും ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനുമായ സി-ഡാക് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്) ചേർന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രിയായ ജീൻ വെസ് ലി ഡ്രയന്റെ നേത്രതോത്തിൽ ഒപ്പ് വയ്ക്കും.
ശനിയാഴ്ച്ച അവസാനിക്കുന്ന രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് മന്ത്രി ഇന്ത്യയിലുണ്ട്. 'നാഷണൽ സൂപ്പർകമ്പ്യൂട്ടർ മിഷൺ' എന്ന പദ്ധതിക്കായിട്ടാണ് ഈ കരാർ. ഈ സംരംഭം 2015-ൽ ആരംഭിച്ചതാണ്. ഇന്ത്യയൊട്ടാകെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലുമായി 73 ഹൈ-പെർഫോമൻസ് കമ്പ്യൂട്ടർ ബന്ധിപ്പിച്ച് ഒരു നെറ്റ്‌വർക്ക് ഉണ്ടാകുന്നതിനുള്ള പരിശ്രമാണ് ഇത്. ഏഴ് വർഷമാണ് ഇതിന്റെ പൂർത്തീകരണ സമയം. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായിട്ടുള്ള പ്രവർത്തനമാണിത്.
"ബുൾസീക്വണ" എന്ന സൂപ്പർ കമ്പ്യൂട്ടറുകളാണ് ഇന്ത്യയിൽ അറ്റോസ് ഇറക്കുമതി ചെയ്യുന്നത്. ഇത്തരം കമ്പ്യൂട്ടറുകൾ വളരെ വേഗതയേറിയതും ഹൈ-പെർഫോമൻസുള്ളതുമാണ്. അതുകൊണ്ട് തന്നെ ഇതുപയോഗിച്ച് പ്രവർത്തിക്കുന്ന നെറ്വർക്കിനും നല്ല രീതിയിൽ പെർഫോമെൻസ് കാണും.