ഫിംഗര്‍ പ്രിന്റ് സ്‌കാനറുകളെ കടത്തി വെട്ടി ഹാക്കര്‍മാര്‍....!


ഡിജിറ്റല്‍ ക്യാമറ കൊണ്ട് വിരലടയാള സ്‌കാനറുപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിക്കാമെന്ന് ഹാക്കര്‍മാര്‍ തെളിയിച്ചു. ഹാക്കര്‍ സംഘമായ ചാവോസ് കമ്പ്യൂട്ടര്‍ ക്ലബില്‍ അംഗമായ ജാന്‍ ക്രിസ്‌ലാറാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്.

Advertisement

റെസല്യൂഷന്‍ കൂടിയ ഫോട്ടോകളില്‍ നിന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രിയുടെ വിരലടയാളം നേടിയാണ് ഇവര്‍ പരീക്ഷണം നടത്തിയത്. ഒരു പ്രസ് മീറ്റില്‍ പങ്കെടുക്കുകയായിരുന്ന മന്ത്രിയുടെ വിരലിന്റെ ചിത്രം 9 അടി അകലെ നിന്ന് പകര്‍ത്തിയാണ് ഇത് സാധിച്ചത്.

Advertisement

ഫിംഗര്‍ പ്രിന്റ് സ്‌കാനറുകള്‍ അടക്കം പല സുരക്ഷാ ഉപകരണങ്ങളും കരുതുന്ന പോലെ സുരക്ഷിതമല്ലെന്ന നിലപാടിലാണ് ഇപ്പോള്‍ വിദഗ്ദ്ധ നിരീക്ഷകര്‍.

Best Mobiles in India

Advertisement

English Summary

Hacker fakes German minister's fingerprints using photos of her hands.