കമ്മ്യൂണിക്കേഷൻ ആപ്പായ ട്രൂകോളറിൻറെ പുതിയ റിപ്പോർട്ട് അനുസരിച്ച്, സ്‌പാം കോളുകൾ കൂടുതലായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ പിൻതള്ളി ബ്രസീൽ ഒന്നാമത്. 2018-ൽ ഏറ്റവും കൂടുതൽ സ്‌പാം കോളുകൾ ബാധിച്ച രാജ്യമാണ് ബ്രസീൽ.
സ്പാം കോളുകൾ കൂടുതലായി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ രണ്ടാമത്
2018-ൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വന്ന കോളുകളിൽ ആറു ശതമാനം സ്‌പാം കോളുകളാണ്. ഈ വർഷത്തിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭിച്ച ഫോൺ കോളുകളുടെ ശരാശരി എണ്ണമെന്ന് പറയുന്നത് ഒരു മാസത്തിൽ 22.3 കോളുകളാണ്.
2018-ൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വന്ന കോളുകളിൽ ആറു ശതമാനം സ്‌പാം കോളുകളാണ്. ഈ വർഷത്തിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭിച്ച ഫോൺ കോളുകളുടെ ശരാശരി എണ്ണമെന്ന് പറയുന്നത് ഒരു മാസത്തിൽ 22.3 കോളുകളാണ് അതും ഒരു ഉപയോക്താവിന്റെ കോൾ ലിസ്റ്റിൽ. കഴിഞ്ഞ വർഷത്തേക്കാളും 1.5 ശതമാനം കുറവാണ് ഈ വർഷം.
ബ്രസീലിൽ ഒരു ട്രൂകോളർ ഉപയോക്താവിന് ഈ മാസം വന്ന ഫോൺ കോളുകളിൽ 37.5 എണ്ണവും സ്‌പാം കോളുകളാണ്. കഴിഞ്ഞ വർഷത്തേക്കാളും 81 ശതമാനം കൂടുതലാണ് ഈ വർഷം. സ്‌പാം കോൾ ക്യാറ്റഗറൈസഷൻറെ ആശങ്കയനുസരിച്ച്, ഇന്ത്യയിലെ ഓപ്പറേറ്ററുകളും, ടെലികോം സർവീസ് പ്രൊവൈഡറുകളുമാണ് ഇന്ത്യയിലെ സ്പാം കോളുകളുടെ പ്രധാന ഉറവിടം.
91 ശതമാനം ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഫോൺ കോളുകളിൽ മിക്കതും പുതിയ ഓഫർ സംബന്ധിച്ചോ അല്ലെങ്കിൽ ബാലസ് അറിയുന്നതിനായി വരുന്ന കോളുകോളുകളുമാണ്, ട്രൂകോളർ പ്രസ്താവിച്ചു.
സ്‍ക്കാം കോളേഴ്‌സും ടെലിമാർക്കറ്റുകളും ഏഴ് ശതമാനം, രണ്ട് ശതമാനം എന്ന കണക്ക് പ്രകാരമാണ് സ്‌പാം കോളുകൾ വരുന്നത്. 17.7 ദശലക്ഷം സ്‌പാം കോളുകളാണ് ട്രൂകോളർ കണ്ടെത്തി ബ്ലോക്ക് ചെയ്യ്തിരിക്കുന്നത്.
ഒരു ഉപയോക്താവിന് ലഭിക്കുന്ന നാലാമത്തെ കോൾ തീർച്ചയായും ഒരു സ്‌പാം കോൾ തന്നെയ്യായിരിക്കും എന്നാണ് കണക്ക്.