ഇന്ത്യൻ സ്പേസ് ആൻഡ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഓ) പുതിയ ഉപഗ്രഹമായ 'കാലംസത്' ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിച്ചു. വിദ്യാർത്ഥികൾ നിർമിച്ച ഈ ഉപഗ്രഹത്തിന്റെ പേര് 'കാലംസത്' എന്നാണ്.
വിദ്യാർത്ഥികൾ നിർമിച്ച കലാംസത് എന്ന ഉപഗ്രഹം വിക്ഷേപിച്ചു
പി.എസ് 4 നെ ഓർബിറ്റൽ പ്ലാറ്റഫോമിൽ ആദ്യമായി ഉപയോഗിക്കുന്ന, വിദ്യാർത്ഥികൾ നിർമിച്ച ഉപഗ്രഹമാണ് 'കാലംസത്' പി.എസ്.എൽ.വി -സി 44, മൈക്രോസെറ്-ആർ എന്ന ഇമാജിൻ സാറ്റലൈറ്റും ഈ വാഹനത്തിൽ ഉണ്ട്.
എ.പി.ജെ അബ്ദുൾകലാമിന്റെ പേരിനോടനുബന്ധിച്ചാണ് ഈ പുതിയ ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. നാല്പത്തിയാറാമത്തെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ നിന്നുമാണ് ഈ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്.
രാത്രി 11.37 നാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്, ഇത് നാല് ഘട്ടങ്ങളിലായിട്ടാണ് വിക്ഷേപണം പൂർത്തിയാക്കിയത്. പി.എസ്.എൽ.വി യുടെ പുതിയ പതിപ്പായ പി.എസ്.എൽ.വി - ഡി.എൽ യുടെ ആദ്യത്തെ ദൗത്യമാണ് പി.എസ്.എൽ.വി -സി 44.
പി.എസ്.എൽ.വി -സി 44 ഈ വാഹനത്തിന്റെ നാലാമത്തെ ഘട്ടമാണ്. ഇത് ഏറ്റവും മുകളിലുള്ള ഭ്രമണപഥത്തിലാണ് പ്രവേശിക്കുന്നത്, പരീക്ഷണങ്ങൾ നടത്തുന്നതിനായി ഒരു ഓർബിറ്റ് പ്രതലം സൃഷ്ട്ടിക്കുന്നതിനായാണ് ഈ പ്രക്രിയ.
പി.എസ് 4 നെ ഓർബിറ്റൽ പ്ലാറ്റഫോമിൽ ആദ്യമായി ഉപയോഗിക്കുന്ന, വിദ്യാർത്ഥികൾ നിർമിച്ച ഉപഗ്രഹമാണ് 'കാലംസത്' പി.എസ്.എൽ.വി -സി 44, മൈക്രോസെറ്-ആർ എന്ന ഇമാജിൻ സാറ്റലൈറ്റും ഈ വാഹനത്തിൽ ഉണ്ട്.
ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ പദ്ധതിയായ 'ചന്ദ്രയാൻ 2 ' 2018-ൽ നടത്തുവാനായി തീരുമാനിച്ചിരുന്നു, പക്ഷെ, പിന്നീട് അത് മാർച്ച് 25 നും ഏപ്രിൽ അവസാനവുമായി നടത്താൻ തിരുമാനിച്ചു, ഐ.എസ്.ആർ.ഓ ചെയർമാനായ കെ.ശിവൻ പറഞ്ഞു.