അശ്ലീല വീഡിയോകൾ പാടില്ല: മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധനം പിൻവലിച്ചു

അശ്ലീല വീഡിയോകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്ക് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് തടയണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശംനല്‍കിയിരുന്നു.


ബെയ്ജിങ് ആസ്ഥാനമായ ബൈറ്റൻസ് ടെക്നോളജി ഡെവലപ്പർ കമ്പനിക്ക് ഇനി ആശ്വാസിക്കാം. ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കം ചെയ്യ്തു.

Advertisement

അശ്ലീല വീഡിയോകളുടെ പ്രചാരണം ഇതിൽ ഇനി അനുവദനീയമല്ല എന്ന വ്യവസ്ഥയ്ക്ക് മേലാണ് നിരോധനം നീക്കിയത്.

Advertisement

ടിക് ടോക്

വിവാദപരമായ ഏതെങ്കിലും വീഡിയോകള്‍ ഈ വ്യവസ്ഥ ലംഘിച്ച് ചേർക്കപ്പെട്ടു എന്നറിഞ്ഞാൽ,
കോടതി അലക്ഷ്യമായി അതിനെ കാണുമെന്ന് ജസ്റ്റിസുമാരായ എന്‍. കിരുബാകരന്‍, എസ്.എസ് സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

ടിക് ടോക്ക് ഡൗണ്‍ലോഡ്

അശ്ലീല വീഡിയോകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്ക്
ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് തടയണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

പ്ലെയ്‌സ്‌റ്റോറുകള്‍

ഈ നിരോധനത്തിനെതിരായി ടിക് ടോക്ക് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ശരിവയ്ക്കുകയാണ് ചെയ്‌തത്‌. ഈ സാഹചര്യത്തിലാണ് ഗൂഗിളും ആപ്പിളും അവരുടെ പ്ലെയ്‌ സ്‌റ്റോറുകളിൽ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ പിന്‍വലിച്ചത്.

ആപ്ലിക്കേഷന്‍ തിരിച്ചെത്തും

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ടിക് ടോക്ക് പത്രപ്രസ്താവനയില്‍ അറിയിച്ചു. നിരോധനം പിന്‍വലിച്ച സാഹചര്യത്തില്‍ ആപ്പിള്‍ ആപ്പ്സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്ലിക്കേഷന്‍ ഉടന്‍ തിരിച്ചെത്തിയേക്കും.

മദ്രാസ് ഹൈക്കോടതി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്തോനേഷ്യയിൽ ടിക് ടോക്ക് നിരോധിച്ചിരുന്നു. കാരണം, ആശയ വിനിമയ വിവര-സാങ്കേതിക വിദ്യ മന്ത്രാലയം ചില വീഡിയോകൾ യുവാക്കൾക്ക് അപകടമുള്ളവാക്കുന്നതും അപകർത്തിപ്പെടുത്തുന്നതുമായതിനാലാണ്.

നിരോധന പ്രഖ്യാപനം

എന്നിരുന്നാലും, ഒരാഴ്ചക്കുള്ളിൽ, കമ്പനി ടിക് ടോക്കിന്റെ അനുചിതമായ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി സെൻസർമാരുടെ ഒരു ടീമിനെ സജ്ജമാക്കുമെന്നും, നിരോധന പ്രഖ്യാപനം പിൻവലിക്കുകയും ചെയ്യും.

Best Mobiles in India

English Summary

Madras High Court’s Madurai bench Wednesday lifted the ban on its popular video app TikTok with the condition that the platform should not be used to host obscene videos. A bench of justices N Kirubakaran and S S Sundar, which heard the matter as per the orders of the Supreme Court, warned if any controversial video violating its condition was found uploaded using the app, it would be considered a contempt of court.