ഫേസ്ബുക്ക് സുഹ്യത്തിന്റെ ജന്മദിന ആഘോഷത്തിനായി എത്തിചേർന്ന 24-കാരിയായ എം.ബി.എ വിദ്യാർത്ഥിനിയെ എച്ച്.എ.എൽ പരിസരത്തുള്ള ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചു. ശനിയാഴ്ച്ച രാത്രിയാണ് ഈ സംഭവം നടക്കുന്നത്. എച്ച്.എ.എലിനടുത്ത് ധൂതനാകുടിയിൽ താമസിക്കുന്ന ആദിത്യ. കെ എന്ന് പേരുള്ള ആന്ധ്രപ്രദേശിലെ കുർണൂൽ സ്വദേശിയാണ് കുറ്റക്കാരൻ.
ജന്മദിന ആഘോഷത്തിനിടെ എം.ബി.എ വിദ്യാർത്ഥിനിക്ക് പീഡനം; ഒരാൾ അറസ്റ്റിൽ
മൂവരും ജന്മദിനം ആഘോഷിക്കുകയും മദ്യപിക്കുകയും ചെയ്യ്തിരുന്നു. കുറച്ചുകഴിഞ്ഞ് ഈ പെൺകുട്ടി കിടപ്പുമുറിയിലേക്ക് വിശ്രമിക്കുന്നതിനായി പോകുകയും ആരിഫ് ഭക്ഷണം വാങ്ങുവാനായി പുറത്തേക്ക് പോകുകയും ചെയ്യ്തു.
ബാംഗ്ലൂർ, മാറത്തഹള്ളിയിലെ ഒരു സ്വകാര്യ കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ഉദ്യോഗസ്ഥനാണ് പ്രതിയായ ആദിത്യ. ആരിഫുമായി ആദിത്യ ഫ്ലാറ്റിലാണ് താമസിക്കുന്നത്, ഇവർ ശനിയാഴ്ച്ച ആരിഫിന്റെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിലായിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുൻപായി ആരിഫ് ഫേസ്ബുക് വഴി പരിചയപ്പെട്ട എം.ബി.എ വിദ്യാർത്ഥിനിയെയും ഈ വേളയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ഈ എം.ബി.എ വിദ്യാർത്ഥിനിയും ആരിഫും ആന്ധ്രപ്രദേശിൽ നിന്നുമുള്ളവരായിരുന്നു. മൂവരും ജന്മദിനം ആഘോഷിക്കുകയും മദ്യപിക്കുകയും ചെയ്യ്തിരുന്നു. കുറച്ചുകഴിഞ്ഞ് ഈ പെൺകുട്ടി കിടപ്പുമുറിയിലേക്ക് വിശ്രമിക്കുന്നതിനായി പോകുകയും ആരിഫ് ഭക്ഷണം വാങ്ങുവാനായി പുറത്തേക്ക് പോകുകയും ചെയ്യ്തു.
"ഫ്ലാറ്റിൽ ആദിത്യയും ആ പെൺകുട്ടിയും മാത്രമേയുള്ളു എന്ന് മനസിലാക്കിയ ആദിത്യ പെൺകുട്ടിയുടെ മുറിയിലേക്ക് കടന്ന് ചെല്ലുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തു. ഭക്ഷണം വാങ്ങി മുറിയിലേക്ക് വന്ന ആരിഫ് പെൺകുട്ടിയുടെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചു. ഞായറാഴ്ച്ച രാവിലെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പോയി ആദിത്യയുടെ പേരിൽ പരാതി നൽകുകയും കേസ് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു", പോലീസ് പറഞ്ഞു.
"ഞങ്ങൾ ആദിത്യയുടെ പേരിൽ ബലാത്സംഗത്തിന് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. മദ്യത്തിന്റെ ലഹരിയിലാണ് ഇതെല്ലം ചെയ്തുകൂട്ടിയതെന്ന് പ്രതി പറഞ്ഞു. നമ്മൾ അറസ്റ്റ് ചെയ്യുന്നതിന് മുൻപായി പ്രതിയെയും പെൺകുട്ടിയെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതിയെ അവതരിപ്പിക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡും ചെയ്‌തു", പോലീസ് പറഞ്ഞു.
പോലീസ് ആരിഫിനെ ചോദ്യം ചെയ്യുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യ്തു. ആരിഫ് വഴിയാണ് ആദിത്യ പെൺകുട്ടിയെ പരിചയപ്പെടുന്നതും. പെൺകുട്ടിയും മദ്യലഹരിയിലായിരുന്നുവെന്ന് നൽകിയ പരാതിയിൽ പറയുന്നുവെന്ന് പോലീസ് പറഞ്ഞു.