പുൽവാമ ആക്രമണത്തെ പിന്തുണക്കുന്ന ദേശിയ വിരുദ്ധവാദികൾക്ക് പേടിസ്വപ്‌നമായി മാറിയ ഒരു ചെറുപ്പക്കാരൻ

ആക്രമണത്തിൽ സി.ആർ.പി.എഫ് സൈനികർ ക്രൂരമായി മരണമടഞ്ഞപ്പോൾ എല്ലാ പ്രജകളും കണ്ണീരിലാണ്ടു, എന്നാൽ, സമൂഹ മാധ്യങ്ങളിൽ ഏതാനും പേർ ഈ ദാരുണസംഭവം ആഘോഷിക്കുകയായിരുന്നു.


പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്ക് ശേഷം നിങ്ങൾ സമൂഹ മാധ്യങ്ങളിൽ സജീവമായിരുന്നെങ്കിൽ അൻസുൽ സക്സേന നിങ്ങൾക്ക് അറിയപ്പെടുന്ന ഒരു നാമം ആകുമായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ, എല്ലായിടത്തും കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു പേര് ഉണ്ടെങ്കിൽ, ആ പേര് അൻസുൽ സക്സേന എന്നാണ്. പാകിസ്താനെതിരെ സൈബർ യുദ്ധം ആരംഭിച്ച ഒരു ധാർമ്മിക ഹാക്കറാണ് അൻസുൽ സക്സേന. രാജ്യത്ത് പുൽവാമ ആക്രമണത്തെ പിന്തുണക്കുന്നവർക്ക് ഒരു പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ബുദ്ധികൂർമതയുള്ള ചെറുപ്പക്കാരൻ.

Advertisement

യാഥാർഥ്യം തോന്നാം ഈ മുഖങ്ങൾ കാണുമ്പോൾ, എന്നാൽ വ്യാജ മുഖങ്ങളാണ് ഇവ, ഇത് എങ്ങനെ ?

സംഭവത്തിന്റെ പിന്നിലെ കഥ

അൻസുൽ സക്സേന ഒരു ധാർമ്മിക ഹാക്കറാണ്. എങ്കിലും, തന്റെ ട്വിറ്റർ പറയുന്നത് താൻ രാഷ്ട്രീയം, വിദേശകാര്യങ്ങൾ, ദേശീയ സുരക്ഷ എന്നിവയിൽ താല്പര്യമുള്ള ഒരു വാർത്ത വായന ശീലമുള്ള ആണെന്ന് പറയുന്നു. 'ദി സാം ശർമ ഷോ' എന്ന പേരിൽ ഒരു യൂട്യൂബിൽ സംസാരിച്ച അൻസുൽ സക്സേന, സദസ്സിനെ സംബന്ധിച്ച വസ്തുതകളുമായി ശരിയായ വിവരങ്ങൾ നൽകുന്നതിൽ തനിക്ക് വളരെ താല്പര്യമുണ്ടെന്ന് പറഞ്ഞു. അൻഷുൽ തന്റെ ഫേസ്ബുക് പേജിലും ട്വിറ്റർ പേജിലും ഇത് ചെയ്തു. പക്ഷെ, ഫെബ്രുവരി 14-ന് സംഭവിച്ചത്തിനെതിരെഒരു വലിയ തിരിച്ചടി നൽകണം എന്ന കാര്യം ചെയ്യാൻ ഇയാൾ മനസുകൊണ്ടുറച്ചിരുന്നു.

Advertisement
ഫേസ്ബുക്കിൽ ഒരു പോസ്റ്റ്

ആക്രമണത്തിൽ സി.ആർ.പി.എഫ് സൈനികർ ക്രൂരമായി മരണമടഞ്ഞപ്പോൾ എല്ലാ പ്രജകളും കണ്ണീരിലാണ്ടു, എന്നാൽ, സമൂഹ മാധ്യങ്ങളിൽ ഏതാനും പേർ ഈ ദാരുണസംഭവം ആഘോഷിക്കുകയായിരുന്നു. സമൂഹ മാധ്യമത്തിൽ ചിലയാളുകൾ ഈ സംഭവങ്ങൾ അനുകൂലിച്ച് കമന്റുകൾ ഇടുകയും പോസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു, ഇത് അൻസുലിനെ ഭ്രാന്തന് തുല്യമാക്കി. ഈ തിന്മയ്ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന അവന്റെ ദൃഢനിശ്ചയം പിന്നീട് നടന്ന കാര്യങ്ങൾക്ക് ചരിത്രപ്രാധാന്യമേകി.


 

വിരുദ്ധ ദേശീയവാദികൾക്കെതിരെയുള്ള സൈബർ ആക്രമണം

ഭീകരാക്രമണങ്ങൾ ആഘോഷിക്കുന്നയാളുകളുടെ പ്രൊഫൈലുകൾ അടയാളപ്പെടുത്തുകയും അത്തരം ആളുകളെ അദ്ദേഹം കണ്ടെത്താനും തുടങ്ങി. പിന്നീട് സൈബർ പോലീസിന്റെ സഹായത്തോടെ അൻസുൽ ദേശീയവാദികളെ ആക്രമിക്കാൻ തുടങ്ങി. ഇത്തരം ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയും അതിനെക്കുറിച്ച് അപ്ഡേറ്റുകൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കിടും ചെയ്യ്തു. അൻഷുലിൻറെ ഈ മുന്നേറ്റം, മുഖം മൂടി ധരിച്ച് നടക്കുന്ന പല ഭീകരരുടെയും ജോലി നഷ്ടപ്പെട്ടു, ഇവർ ഇപ്പോൾ വളരെ ദയനീയ അവസ്ഥയിലാണ്.

പുൽവാമ ആക്രമണം

3 ദിവസത്തിനകം തന്നെ അൻസുൽ സക്സേനയ്ക്കായി അഭിനന്ദനാർഹമായ വാക്കുകൾ അവന്റെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ വരുവാൻ തുടങ്ങി. ഇപ്പോൾ അൻസുലിന്റെ പേജിന് 2 ലക്ഷം അനുയായികളെ ലഭിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി വരെ ട്വിറ്ററിൽ അൻസുൽ സക്സേനയെ പിന്തുടരുന്നുണ്ട്. ലളിതമായ ഒരു സാധാരണ മനുഷ്യന് എന്ത് കഴിവുണ്ടെന്ന് കാണിക്കുന്നതിന് അൻഷുൽ ഒരു വ്യക്തമായ ഉദാഹരണമാണ്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യൻ ഹാക്കർമാർ അതിൽ നിന്ന് ഇമ്രാൻ ഖാന്റെ പ്രൊഫൈൽ നീക്കം ചെയ്തു.

 


 

അൻസുൽ 70 പാകിസ്ഥാൻ ഗവൺമെന്റ് വെബ്സൈറ്റുകൾ ഹാക്ക് ചെയ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി പടരുന്നു. പക്ഷേ, അൻസുലിൻറെ ട്വിറ്റർ കൈകാര്യം ചെയ്യുന്നത് അൻസുൽ തന്നെയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Best Mobiles in India

English Summary

Words of appreciation are flowing for Anshul Saxena and within these 3 days, his page has got 2 lakh + followers. Even India’s Prime minister Mr. Narendra Modi is following him on Twitter. Anshul has set a clear example to show what A simple common man is capable of. Also, Indian hackers have hacked Pakistan’s Ministry of Foreign Affairs’ website and removed Imran Khan’s profile from it.