നാസ പുതിയ പദ്ധതികൾക്കായുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തിന്റെ കാണാപ്പുറങ്ങൾ തേടിയുള്ള നാസയുടെ സഞ്ചാരം ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ് ഈയിടയായി നാസ പുറത്തുവിട്ട അതിശയികരിപ്പിക്കുന്ന ചിത്രങ്ങൾ. 22 ദിവസത്തെ സമയമാണ് ഈ പുതിയ പദ്ധതിയുടെ ഭാഗമായി നാസ എടുത്തിരിക്കുന്നത്. 2020 ൽ പുതുതായി പുനർനിർമിച്ച കെന്നഡി സ്പേസ് സെന്ററിൽ നിന്ന് 70 മെട്രിക് ടൺ കൊണ്ടുപോകാൻ കഴിയുന്ന ഒരു റോക്കറ്റ് വിക്ഷേപിക്കും.
ഉയരങ്ങൾ കീഴടക്കാൻ വൻ ബഹിരാകാശ പദ്ധതിയുമായി നാസ തയാറെടുപ്പിൽ
നാല് ആർ.എസ് 25 റോക്കറ്റ് എൻജിനുകള്‍ക്കാവശ്യമായ ദ്രവഹൈഡ്രജന്‍ ഇന്ധനമാണ് ഈ ടാങ്കില്‍ സൂക്ഷിക്കുന്നത്. ചരിത്രത്തില്‍ ഇന്നേവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കരുത്തുള്ള എസ്.എല്‍.എസ് റോക്കറ്റാണ്.
നാസയുടെ ദൗത്യമായ മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുന്നതിനായുള്ള റോക്കറ്റുകളുടെ പരീക്ഷണങ്ങള്‍ ആരംഭിച്ചു. പരീക്ഷണങ്ങള്‍ക്കിടെ പേടകത്തിന്റെ 200 അടിയോളം വലുപ്പമുള്ള പടുകൂറ്റന്‍ ഇന്ധന ടാങ്കിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. നാല് ആർ.എസ് 25 റോക്കറ്റ് എൻജിനുകള്‍ക്കാവശ്യമായ ദ്രവഹൈഡ്രജന്‍ ഇന്ധനമാണ് ഈ ടാങ്കില്‍ സൂക്ഷിക്കുന്നത്. ചരിത്രത്തില്‍ ഇന്നേവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കരുത്തുള്ള എസ്.എല്‍.എസ് റോക്കറ്റാണ് നാസയുടേത്.
അലബാമയിലെ ഹണ്ട്സ് വില്ലേജിലെ നാസയുടെ മാർഷൽ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ വലിയ തോതിലുള്ള പരീക്ഷണം നടത്തുകയാണ്. 27.6 അടി വ്യാസം വരുന്ന 200 അടിയിലധികം ഉയരമുള്ള ദ്രാവക ഹൈഡ്രജൻ ടാങ്ക് ടെസ്റ്റ് ലേഖനം അന്തിമ എസ്.എൽ.സിയുടെ കോർ സ്റ്റേജിൽ മൂന്നിൽ രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ടാങ്കിലെ ഫ്ലൈറ്റ് പതിപ്പിനൊപ്പം ഘടനാപരമായ സമാനമാണ്.
200 അടിയിലേറെ ഉയരമുള്ള റോക്കറ്റിന്റെ പ്രധാന ഇന്ധന സംഭരണിക്ക് 27.6 അടി വ്യാസവുമുണ്ട്. 5.37 ലക്ഷം ഗ്യാലന്‍ ദ്രവീകൃത ഹൈഡ്രജന്‍ വഹിക്കാനുള്ള ശേഷിയുണ്ട് ഇതിന്. മൈനസ് 423 ഫാരന്‍ഹീറ്റ് എന്ന അതിശീതീകരിച്ച അവസ്ഥയിലായിരിക്കും ടാങ്കില്‍ ദ്രവീകൃത ഹൈഡ്രജന്‍ സൂക്ഷിക്കുക. ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ റോക്കറ്റിന് ബ്ലോക്ക് 1 എന്നാണ് പേരിട്ടിരിക്കുന്നത്. 26 മെട്രിക് ടണ്‍ ടണ്‍ വരെ ഭാരം ചന്ദ്രന് അപ്പുറമെത്തിക്കാന്‍ ഇവക്ക് ശേഷിയുണ്ട്.
ബ്ലോക്ക് 2 എന്നറിയപ്പെടുന്ന രണ്ടാം റോക്കറ്റിന് 11.9 ദശലക്ഷം എല്‍.ബി.എസ് വരെ വേഗത്തില്‍ കുതിക്കാനാകും. ഇവയുടെ കരുത്തിലായിരിക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അടക്കം ആവശ്യമായ സാധനങ്ങള്‍ ഭൂമിയില്‍ നിന്നും എത്തിക്കുക. 45 ടണ്‍ ഭാരം വരെ വഹിച്ച് ബഹിരാകാശത്തേക്ക് സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും.
'എക്‌സ്‌പ്ലൊറേഷന്‍ മിഷന്‍ 1' എന്ന് പേരുള്ള ദൗത്യം 2019 അവസാനത്തിലോ 2020 ആദ്യത്തിലോ നടത്താനാണ് നാസയുടെ പദ്ധതി. മനുഷ്യനെ ചന്ദ്രനിലും ചൊവ്വയിലുമെത്തിക്കാനുള്ള ദൗത്യ പരമ്പരയിലെ ആദ്യത്തേതിനാണ് നാസ EM 1 എന്ന് പേരിട്ടിരിക്കുന്നത്. 25 ദിവസമാണ് ദൗത്യം നീണ്ടു നില്‍ക്കുക. ചന്ദ്രനെ ചുറ്റി ചിത്രങ്ങളെടുക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍. ഇ.എം 2 ദൗത്യത്തില്‍ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.