യുവാക്കൾ ഓൺലൈൻ ഗെയിമുകളായ പബ്ജി, ഫോർട്ട്നൈറ്, ക്ലാഷ് ഓഫ് ക്ലാൻസ് തുടങ്ങിയവ പ്ലേയ്സ്‌റ്റേഷൻ, സ്മാർട്ഫോൺ എന്നിവയിൽ കളിച്ചു മുഴുകിയിരിക്കുകയാണ്. ഇത് ഗെയിമിംഗ് മേഖലയുടെ വളർച്ചയ്ക്ക് വളരെയധികം സംഭാവന ചെയ്യുന്ന പ്രധാനഘടകമാണ്.
ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കാനുള്ള ബില്ലുമായി ശശി തരൂർ
ഗെയിമിങ്ങിലുള്ള യുവാക്കളുടെ അമിതമായ താൽപര്യം, കൂടുതൽ സമയവും ചെറുപ്പക്കാർ ഇതിലേക്കാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്.അമിതമായി ഗെയിം കളിക്കുന്നത് നിയന്ത്രണവിധേയമാക്കുവാനായി
ഗെയിമിങ്ങിലുള്ള യുവാക്കളുടെ അമിതമായ താൽപര്യം, കൂടുതൽ സമയവും ചെറുപ്പക്കാർ ഇതിലേക്കാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. അമിതമായി ഗെയിം കളിക്കുന്നത് നിയന്ത്രണവിധേയമാക്കുവാനായി ഗെയിമിംഗ് നിയന്ത്രണ ബില്ലുമായി തിരുവനന്തപുരം എം.എൽ.എ ശശി തരൂർ.
വലിയ തോതിൽ അസംഘടിത ഗെയിമിംഗ് മേഖലയ്ക്ക് നിയന്ത്രണ സംവിധാനം ആവശ്യമാണ്, ബില് അവതരിപ്പിക്കുന്നതിനിടയിൽ ശശി തരൂർ പറഞ്ഞു. "സ്പോർട്സ് ഫ്രോഡ്, ഓൺലൈൻ സ്പോർട്സ് ഗെയിമിംഗിൽ നിയന്ത്രണം ഏർപ്പെടുത്തുക, പിഴ ചുമത്തുക എന്നിവയിലൂടെ സ്പോർട്സിന്റെ സമഗ്രത നിലനിർത്താൻ ഫലപ്രദമായ ഒരു ഭരണകൂടം സ്ഥാപിക്കുക; അതുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുക", എന്നിവയുടെ സമഗ്രമായ പ്രവർത്തങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെയൊരു ബില്ലിന്റെ ആവശ്യകതയെന്ന് ശശി തരൂർ പറഞ്ഞു.
ഇൻഡ്യയിലെ ഓൺലൈൻ ഗെയിമിംഗ് മേഖലയുടെ ഇപ്പോഴത്തെ മൂല്യവർദ്ധനവ് 360 മില്യൺ ഡോളറാണ്, ഇത് 2021-ൽ 1 ബില്യൺ ഡോളർ മൂല്യത്തിലേക്ക് ഉയരും.
ലോകത്തിലെ ഓൺലൈൻ മൊബൈൽ ഗെയിമിംഗിന്റെ 13 ശതമാനവും ഇൻഡ്യയിലാണ്, കൂടാതെ ലോക ഓൺലൈൻ ഗെയിമിംഗ് പട്ടികയിൽ വന്ന അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും.
ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കാനുള്ള ശശി തരൂരിന്റെ പുതിയ ബില്ലിൽ; സ്പോർട്സ് ഗെയിമിംഗിലുള്ള വാതുവയ്പ്പ്, ഫാന്റസി ഗെയിമിംഗ് തുടങ്ങിയവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തും.