ഇന്ത്യയിലെ മൊബൈൽ വാലറ്റുകൾ മാർച്ചിൽ ഭൂരിഭാഗവും പ്രവർത്തന ശൂന്യമാകുമെന്ന് പേയ്‌മെന്റ്സ് ഇൻഡസ്ടറി എക്സിക്യൂട്ടീവ് പറഞ്ഞു.
ജാഗ്രത ! നിങ്ങളുടെ മൊബൈൽ വാലറ്റുകൾ ഉപയോഗശൂന്യമായേക്കും
സെൻട്രൽ ബാങ്കിൽ നിന്നുള്ള ചട്ടം അനുസരിച്ച് എല്ലാ ഉപയോക്താക്കളുടെയും വെരിഫിക്കേഷൻ ഫെബ്രുവരി 2019 - ന് മുൻപായി പൂർത്തിയാക്കണം. ഇത് ചെയ്യാൻ കഴിയാത്തതിനെ തുടർന്നാണ് ഈ സംഭവം.
സെൻട്രൽ ബാങ്കിൽ നിന്നുള്ള ചട്ടം അനുസരിച്ച് എല്ലാ ഉപയോക്താക്കളുടെയും വെരിഫിക്കേഷൻ ഫെബ്രുവരി 2019 - ന് മുൻപായി പൂർത്തിയാക്കണം. ഇത് ചെയ്യാൻ കഴിയാത്തതിനെ തുടർന്നാണ് ഈ സംഭവം.
ഉപയോക്താക്കളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഒക്ടോബർ 2017-ൽ, പ്രീപെയ്‌ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റസ് (പി.ഐ.പി) അല്ലെങ്കിൽ മൊബൈൽ വാലറ്റുകളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് നിർബന്ധിതമാക്കിയത്.
കമ്പനികൾക്ക് അവരുടെ ഒരു ഭാഗം മാത്രം പരിശോധിക്കാൻ കഴിഞ്ഞുള്ളൂ, കൂടാതെ, പ്രധാന ഉപയോക്താക്കളുടെ ബിയോമെട്രിക് അല്ലെങ്കിൽ ഫിസിക്കൽ വെരിഫിക്കേഷൻ ഇനിയും പൂർത്തീകരിക്കാനുണ്ടെന്ന് ഇൻഡസ്ടറി എക്സിക്യൂട്ടീവ് പറഞ്ഞു.
"രാജ്യത്തെ 90% ആളുകളുടെയും മൊബൈൽ വാലറ്റുകൾ പ്രവർത്തിക്കുന്നത് മാർച്ച് മാസത്തിൽ അവസാനിക്കുമെന്ന്", ന്യൂ-ഡൽഹി കേന്ദ്രികരിച്ചുള്ള പേയ്മെന്റ് കമ്പനി സീനിയർ എക്സിക്യൂട്ടീവ് പറഞ്ഞു. റിസർവ് ബാങ്ക് ചട്ടം അനുസരിച്ചുള്ള എല്ലാ നിബന്ധനകളും പാലിക്കാനുള്ള തത്രപ്പാടിലാണ് പേയ്മെന്റ് കമ്പനികൾ.
സുപ്രീം കോടതിയുടെ ഈ വിധിക്ക് പിന്നാലെ ഉപയോക്താക്കളുടെ വിവരങ്ങളും മറ്റും ഉപയോഗിക്കുന്നത് തടയുന്നതിനാണ് ആധാറിന് മേൽ സുപ്രീം കോടതി നടപടിയെടുത്തത്. ആധാർ പല സ്വകാര്യ കമ്പനികളെയും ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും തടഞ്ഞിരിക്കുകയാണ്.
ഇപ്പോൾ പേയ്മെന്റ് കമ്പനികൾ പ്രശ്നങ്ങളുടെ നടുവിലാണ്, "തിരിച്ചറിയൽ പ്രക്രിയയുടെ അവസാനഘട്ട നടപടിയും കഴിഞ്ഞിരിക്കുന്നു, പക്ഷെ, ബയോമെട്രിക്‌സ് ഇല്ലാതെ എങ്ങനെയാണ് മുഴുവനായി ഐഡന്റിഫിക്കേഷൻ നടത്തുക.
പേപ്പർ ഡോക്യൂമെന്റുകൾ ശേഖരിച്ച് വെരിഫിക്കേഷൻ നടത്തുക മാത്രമേ വഴിയുള്ളു". ഫോൺ പേ, ആമസോൺ പേ, പയറ്എം എന്നിവ ഉപയോക്തക്കളോട് അവരുടെ വിവരങ്ങൾ ചോദിച്ചറിയാൻ തുടങ്ങിയിരുന്നു.