ഹെഡ്‍ഫോണും ചെവിയിൽ കുത്തി ഉറങ്ങുന്നവർക്ക് ഈ സ്ത്രീയുടെ മരണം ഒരു പാഠമാകട്ടെ..!!


പാട്ടും കേട്ട് ഉറങ്ങുന്ന ശീലം നമ്മളിൽ പലർക്കും ഉള്ളതാണല്ലോ. പലരും ഹെഡ്‍ഫോണും ചെവിയിൽ വെച്ച് പാട്ടും കേട്ടാണ് ഉറങ്ങുക പോലും ചെയ്യുക. അത്തരത്തിൽ പാട്ടും കേട്ട് ഉറങ്ങുന്ന ഒരാളായിരുന്നു ചെന്നൈ സ്വദേശിയായ ഫാത്തിമയും. ഏതായാലും ഈ ഒരു ശീലം കാരണം വലിയ വില തന്നെയാണ് ഫാത്തിമക്ക് കൊടുക്കേണ്ടി വന്നിരിക്കുന്നത്. തന്റെ ജീവൻ തന്നെ ഫാത്തിമക്ക് നഷ്ടപ്പെടുകയായിരുന്നു.

Advertisement

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്ന വാർത്ത പ്രകാരം ഡോക്ടർമാർ ഫാത്തിമയുടെ മരണത്തിന് കാരണമായി സ്ഥിരീകരിച്ചിരിക്കുന്നത് ഹെഡ്‍ഫോൺ വഴി വന്ന വൈദ്യുതി തന്നെയാണെന്നാണ്. ഹെഡ്‍ഫോണും വെച്ച് ഉറങ്ങിയത് കാരണം നാല്പത്തി ആറുകാരിയായ ഫാത്തിമ അവിചാരിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Advertisement

പതിവ് പോലെ രാവിലെ എഴുനേൽക്കാതെ വന്നപ്പോൾ ഫാത്തിമയുടെ ഭർത്താവ് അബ്ദുൽ കലാം അവരെയും കൊണ്ട് ആശുപത്രിയിലേക്ക് വേഗത്തിൽ പോകുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തി ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് ഫാത്തിമ എപ്പോഴോ മരിച്ചിരിക്കുന്നു എന്ന കാര്യം അറിയിച്ചത്.

CrPC സെക്ഷൻ 174 പ്രകാരം അസ്വാഭാവിക മരണത്തിന് ചെന്നൈ കനത്തൂർ പോലീസ് കേസ് രെജിസ്റ്റർ ചെതിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ ഈ സ്ത്രീ ഹെഡ്‍ഫോണും ചെവിയിൽ വെച്ച് ഉറങ്ങുകയും അത് വൈദ്യുതി ആഘാതം ഏൽക്കാണിയാകുകയും മരണത്തിലേക്ക് എത്തിക്കുകയുമായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഏതായാലും ഈ സംഭവമൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഒന്ന് ശ്രദ്ധിക്കുന്നത് നന്നാകും. കാരണം ഇത് തന്നെയല്ലേ നമ്മുടെയും അവസ്ഥ. രാത്രി മുഴുവൻ ഹെഡ്‍ഫോൺ ചെവിയിലായിരിക്കും. എന്നാൽ അത് ഊരിവെച്ചുകൊണ്ടായിരിക്കുമോ ഉറങ്ങാൻ കിടക്കുക.. അതുമില്ല. അതേപോലെ തന്നെ കിടക്കും. ഒന്ന് ശ്രദ്ധിച്ചാൽ നല്ലത്. ഇന്ന് ഫാത്തിമക്ക് സംഭവിച്ചത് നാളെ നമുക്കും സംഭവിച്ചേക്കാം. ഇതോടൊപ്പം ഇത്തരത്തിൽ മൊബൈൽ ഉപയോഗം കൊണ്ട് ലോകത്തെ ഞെട്ടിച്ച ചില മരണങ്ങൾ വിവരിക്കുകയാണ് താഴെ.

മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾ

ലോകത്ത് മൊബൈൽ ഫോൺ എന്ന ഉപകാരണത്തിനെക്കാൾ വലിയൊരു കണ്ടുപിടിത്തം നടന്നിട്ടുണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം ഇത്ര മാത്രം മാനവരാശിയെ സ്വാധീനിച്ച സാധാരണക്കാരനും പണക്കാരനും എന്ന വ്യത്യാസമില്ലാതെ ഏതൊരാളും ഉപയോഗിച്ചുപോരുന്ന ഒരു ഇലക്ട്രോണിക്ക് ഉപകരണം വേറെയുണ്ടാവില്ല.

മൊബൈൽ ഫോൺ കൊണ്ട് നമുക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് എണ്ണിപ്പറയുമ്പോൾ അവ കൊണ്ട് മനിഷ്യൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നാം അറിയേണ്ടതുണ്ട്. ഇവിടെ ഇപ്പോൾ പറയാൻ പോകുന്നത് മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ, അമിത മൊബൈൽ ഉപയോഗം കൊണ്ടുണ്ടായ, അശ്രദ്ധ മൂലമുണ്ടായ ചില മരണങ്ങളെ കുറിച്ചാണ്.

 

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

ടെക്‌സാസിൽ 2015ൽ നടന്നതാണ് ഈ സംഭവം. പട്രീഷ്യ അലൻ എന്ന സ്ത്രീ തന്റെ 9, 10, 11 മാത്രം പ്രായമുള്ള മൂന്ന് കുട്ടികളുമൊത്ത് തങ്ങളുടെ അപ്പാർട്ട്മെന്റ് പരിസരത്തുള്ള നീന്തൽ കുളത്തിൽ പോയതായിരുന്നു. മൂന്ന് കുട്ടികൾക്കും നീന്താൻ അറിയില്ല എന്ന കാര്യം ആ അമ്മയ്ക്കും അച്ഛനും നല്ലപോലെ അറിയാമായിരുന്നു. മക്കളെ നീന്തൽ കുളത്തിന്റെ പരിസരത്ത് വിട്ട് അമ്മ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ ശേഷം മക്കളെ കാണാതെ വന്നപ്പോൾ പരതിയ അമ്മ കണ്ടത് വെള്ളത്തിൽ മുങ്ങി മരിച്ച തന്റെ മൂന്ന് കുട്ടികളുടെ വിറങ്ങലിച്ച ശവശരീരങ്ങൾ മാത്രമായിരുന്നു.

ദൃക്‌സാക്ഷികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അമ്മയുടെ അശ്രദ്ധ കുറവ് മൂലം സംഭവിച്ച ഈ ദാരുണാന്ത്യത്തിന്റെ കാരണം പുറംലോകം അറിയുകയും ചെയ്തു. ആ അമ്മ മൊബൈൽ ഫോൺ ഒന്ന് നിയന്ത്രിച്ചിരുന്നെങ്കിൽ ആ മൂന്ന് കുട്ടികളും ഇന്ന് ഈ ലോകത്ത് ജീവനോടെ തന്നെ ഉണ്ടാകുമായിരുന്നു.

 

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

സെൽഫിയെടുക്കാൻ സാഹസികതകൾ ആവാം. എന്നാൽ അത് അതിരുകടക്കുന്നത് പലപ്പോഴും വലിയ വിപത്തുകൾക്ക് കാരണമാകാറുണ്ട്. അത്തരത്തിലുള്ള പല സംഭവങ്ങളും ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്തതുമാണ്, പലതും നാം വാർത്തകളിലൂടെ അറിഞ്ഞതുമാണ്. അത്തരത്തിൽ ഒരു സംഭവമായിരുന്നു 2015 മെയ് മാസം റൊമാനിയക്കാരിയായ അന്ന ഉർസു എന്ന പതിനെട്ടുകാരിക്ക് സംഭവിച്ചത്.

തന്റെ സമപ്രായക്കാരൊക്കെ കാട്ടികൂട്ടുന്ന പോലെയുള്ള സെൽഫി ഭ്രമം തലക്ക് പിടിച്ച പെൺകുട്ടി തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ അൽപ്പം വ്യത്യസ്‍തമായ ഒരു സെൽഫി എടുക്കാം എന്ന ആശയവുമായി കയറിയത് ട്രെയിനിന്റെ മുകളിലേക്കായിരുന്നു. നിർഭാഗ്യവശാൽ ആ പെൺകുട്ടി ട്രെയിനിന് മുകളിലായി ഉള്ള ഇലക്ട്രിക്ക് ലൈനിൽ തട്ടുകയും നിമിഷനേരങ്ങൾ കൊണ്ട് തന്നെ കത്തക്കരിഞ്ഞു പോവുകയും ചെയ്തു. ആശുപത്രിയിൽ ഉടനെ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു.

 

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

സിനിമകളിലൊക്കെ നമ്മൾ കാണാറുണ്ട്, തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടിട്ടും വീണ്ടും പ്രിയപ്പെട്ടവരെയും മറ്റുമൊക്കെ രക്ഷിക്കാനായി വീണ്ടും തീയിലേക്ക് പോകുന്നതും അവസാനം അവർ മരണപ്പെടുന്നതുമൊക്കെ. എന്നാൽ ഇവിടെ നടന്നത് അതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായ ഒന്നായിരുന്നു. ഇവിടെ ഈ സ്ത്രീ ഒരിക്കൽ തീയിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷവും വീണ്ടും തീയിലേക്ക് നടന്നു കയറിയത് തന്റെ ഫോൺ എടുക്കാൻ വേണ്ടിയായിരുന്നു. പിന്നീട് തിരിച്ചു വരികയും ചെയ്തില്ല.

2014 ജൂലായ് മാസം ആയിരുന്നു ബാർട്ടൺവില്ലയിൽ ഈ സംഭവം നടന്നത്. വെൻഡി റെയ്‌ബോൾട്ട് എന്ന സ്ത്രീയുടെ വീട് അഗ്നിക്കിരയായി എങ്കിലും അവരും അവരുടെ മകളും കാര്യമായ പരുക്കുകൾ ഒന്നും തന്നെയില്ലാതെ രക്ഷപ്പെട്ടിരുന്നു. പക്ഷെ മൊബൈൽ ഫോൺ വീടിനുള്ളിലാണെന്ന കാര്യം ഓർമ്മ വന്നപ്പോൾ അതെടുക്കാൻ വീണ്ടും വീടിനകത്തേക്ക് ഓടി. തീ ശക്തി പ്രാപിച്ചപ്പോൾ പുറത്തുവരാൻ കഴിയാത്ത വിധം വീടിനുള്ളിൽ അകപ്പെടുകയും അവസാനം തീ ആ സ്ത്രീയുടെ ജീവൻ കൊണ്ട് പോകുകയും ചെയ്തു.

 

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

നമ്മളിൽ ഏതൊരാളും ശ്രദ്ധിക്കേണ്ട, എപ്പോഴും ഓർമ്മയിൽ വെക്കേണ്ട കാര്യമാണ് ഇത് എങ്കിലും ആരും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒന്ന് കൂടിയാണിത്. റോഡ് ആവട്ടെ, ഡ്രൈവിംഗ് ആകട്ടെ, മറ്റു എന്ത് പരിപാടികൾ ആവട്ടെ, അതിനെ കുറിച്ചൊന്നും ബോധമില്ലാതെ ഫോണും നോക്കിയിരിക്കും. അവസാനം ഇതുപോലെ ഓരോന്ന് സംഭവിക്കുമ്പോൾ പിന്നീട് ശ്രദ്ധിക്കാൻ ജീവിതം തന്നെ ബാക്കിയുണ്ടാവുകയുമില്ല.

ചൈനക്കാരിയായ ഈ സ്ത്രീക്ക് സംഭവിച്ചതും അത് തന്നെ. 2015ൽ ആയിരുന്നു സംഭവം. ഫോണിലേക്ക് നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഈ സ്ത്രീ. ഒരു ട്രക്ക് വന്നു ഇടിച്ചതും സ്ത്രീ തെറിച്ചു എതിരെ വരുന്ന മറ്റൊരു ട്രക്കിന്റെ അടിയിലേക്ക് പോയതും ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങിയതും എല്ലാം തന്നെ വളരെ പെട്ടന്നായിരുന്നു.

ഉദാഹരണങ്ങൾ അവസാനിക്കുന്നില്ല.. ഇതുപോലെ ഒട്ടനവധി സംഭവങ്ങൾ നിത്യേനയെന്നോണം നമുക്ക് ചുറ്റിലും നടന്നു കൊണ്ടിരിക്കുന്നു. മൊബൈൽ ഫോൺ അല്ല പലപ്പോഴും വില്ലൻ, പകരം അത് ഉപയോഗിക്കുന്ന നമ്മുടെ രീതിയും അതിനോടുള്ള സമീപനവുമാണ് മാറ്റം വരുത്തേണ്ടത് എന്ന് ഈ ഉദാഹരണങ്ങളിലൂടെ സ്വയം മനസ്സിൽ ബോധമുണ്ടാകുക. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും എളുപ്പമുള്ളതാക്കാനുമാണ് ഇത്തരം ഉപകരണങ്ങൾ നമ്മൾ ഉപയോഗിക്കുന്നത്. അല്ലാതെ ഇതുപയോഗിച്ച് ഉള്ള ജീവിതം കൂടെ ഇല്ലാതാക്കാൻ അല്ല എന്ന കാര്യം ഓർമ്മയിലിരിക്കട്ടെ എപ്പോഴും.

 

ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

ട്രൂ കോളർ ആപ്പ് ഉപയോഗിക്കാത്തവരായി അധികം ആരും തന്നെ ഉണ്ടാവില്ല. സ്ഥിരമായി ഉപയോഗിക്കുന്നവർ മുതൽ വല്ലപ്പോഴും ഒന്ന് ഉപയോഗിച്ചു നോക്കിയവർ വരെയായി ഏതൊരാൾക്കും പരിചിതമായ ഒരു ആപ്പ്. ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പ് കൂടിയാണിത്. അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നാൽ അത് ആരാണെന്ന് എളുപ്പം കണ്ടുപിടിക്കാനുള്ള സൗകര്യം ഉണ്ട് എന്നത് തന്നെയാണ് ഈ ആപ്പിനെ ഇത്രയും പ്രശസ്തമാക്കിയതും.

എന്നാൽ ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുകയാണിവിടെ. ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായ ചില സംഭവങ്ങൾ. ഇത് എന്റെ മാത്രം അനുഭവമായിരിക്കില്ല, പകരം ഈ ആപ്പ് ഉപയോഗിച്ച നിരവധി പേർക്കുണ്ടായ പലരും മനസ്സിലാക്കിയെടുത്ത ഒരു കാര്യം മാത്രമാണിത്. ഇനിയും അറിയാത്തവരുണ്ടെങ്കിൽ അവരിലേക്ക് കൂടെ എത്തട്ടെ എന്നു കരുതി എഴുതുന്നു.

 

ഒരു അനുഭവം

ഒരു മുപ്പത്തഞ്ചു നാല്പത് വയസ്സ് പ്രായമുള്ള ഞങ്ങളുടെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീ, വാട്സാപ്പോ ഫേസ്ബുക്കോ ഒന്നുമില്ല എന്നത് പോകട്ടെ, സ്മാർട്ട്ഫോൺ പോലും ഉപയോഗിക്കുന്നില്ല. ഒരു നോക്കിയയുടെ ഫീച്ചർ ഫോൺ വർഷങ്ങളായി ഉപയോഗിച്ചു വരുന്നു. അവരുടെ ആവശ്യങ്ങൾക്ക് അത് തന്നെ ധാരാളം. പലപ്പോഴും എന്തെങ്കിലും പാട്ടോ സിനിമയോ ഒക്കെ കാണട്ടെ എന്ന് കരുതി ചെറിയൊരു സ്മാർട്ഫോൺ വാങ്ങാൻ ഞാൻ അവരോട് പറയാറുണ്ടെങ്കിലും വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞുമാറക ആണ് പതിവ്.

ഈ ട്രൂ കോളർ എന്ന ആപ്പ് ആദ്യം തൊട്ടേ ഞാൻ ഫോണിൽ ഉപയോഗിക്കാറില്ലായിരുന്നു. കാരണം ആരെങ്കിലും വിളിക്കുമ്പോഴേക്കും അപ്പോഴേക്കും സ്‌ക്രീനിൽ വന്നു നിറയും. അങ്ങനെയിരിക്കെ ഞാൻ നേരത്തെ പറഞ്ഞ സ്ത്രീയെ അവരുടെ മകന്റെ ഒരു ആവശ്യത്തിന് വേണ്ടി എനിക്ക് വിളിക്കേണ്ടി വന്നു. എന്റെ ഓഫർ തീർന്നതിനാൽ സുഹൃത്തിന്റെ ഫോൺ വാങ്ങി അവരുടെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിങ്ങ് ചെയ്തുകൊണ്ടിരിക്കെയാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. അവരുടെ പേര് അവന്റെ ഫോണിലെ ട്രൂ കോളർ ആപ്പ് വഴി കാണിക്കുന്നു. അതും ഒരു വൃത്തികെട്ട വാക്കും കൂടെ ചേർത്ത് കൊണ്ടുള്ള രീതിയിൽ.


ഇതെന്ത് മായം, ഞാൻ ആകെ ഞെട്ടി. ഞങ്ങളുടെ കുടുംബവുമായി അത്രയും അധികം വേണ്ടപ്പെട്ട ഒരാൾ. അവരുടെ പേര്.. അതും കാണാൻ പാടില്ലാത്ത ഒരു രീതിയിൽ എങ്ങിനെ വന്നു എന്ന എന്റെ ചിന്തകൾ അവരുമായുള്ള ആ ഫോൺ സംഭാഷണത്തെയും അന്നത്തെ ദിവസത്തെയും മൊത്തം ബാധിച്ചു. പതിയെ ആലോചിച്ചു നോക്കിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലേക്ക് വരാൻ തുടങ്ങി.

 

നമ്മുടെ കോണ്ടാക്ട് ലിസ്റ്റ് അവർ അപ്‌ലോഡ് ചെയ്യുന്നു

ട്രൂ കോളർ ആപ്പ് ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഏകദേശ രൂപരേഖ അവിടെ എനിക്ക് മനസ്സിലാവുകയായിരുന്നു. ആദ്യമൊക്ക ഞാൻ കരുതിയത് ഈ ആപ്പിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് പേരും വിവരങ്ങളും ഈ നമ്പർ സേവ് ചെയ്യാത്ത മറ്റൊരാൾക്ക് കാണുക എന്നായിരുന്നു. ഈ സംഭവത്തിന് ശേഷം ആ ചിന്തയിൽ മാറ്റം വന്നു. കാരണം ഈ ആപ്പ് ചെയ്യുന്നത് എന്തെന്ന് വെച്ചാൽ നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള സകല കോണ്ടാക്ടുകളും അവരുടെ ഡാറ്റയിലേക്ക് അപ്ലോഡ് ചെയ്യുന്നു. നമ്മൾ എങ്ങനെയാണോ പേര് കൊടുത്തത് അങ്ങനെ അവിടെ വരും.

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

നമ്മൾ പലപ്പോഴും നമ്മുടെ പ്രിയപ്പെട്ടവരുടെ പേരുകൾ പല രീതിയിൽ പേരുകൾ കൊടുത്ത് സേവ് ചെയ്യുമ്പോൾ, ഈ ആപ്പ് ഉപയോഗിക്കാത്ത ആൾ ആണെങ്കിൽ കൂടെ അവരുടെ പേരുകൾ അതേപോലെ ട്രൂ കോളറിൽ എത്തുന്നു. അവർ പോലുമറിയാതെ. ഇവിടെ ഏറ്റവും മോശമായ വശം എന്തെന്ന് വെച്ചാൽ അവരുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ എല്ലാവര്ക്കും കാണത്തക്ക രീതിയിൽ അപ്ലോഡ് ചെയ്യപ്പെടുകയാണ്.

നമ്മളറിയാതെ നമ്മുടെ ഡാറ്റ മറ്റുള്ളവരുടെ കൈകളിൽ എത്തുമ്പോൾ

ചില ഞരമ്പുരോഗികൾ അവർക്ക് തോന്നിയപോലെയുള്ള ഒരു പേരിൽ ഒരു നമ്പർ സേവ് ചെയ്തെങ്കിൽ ആ പേരിൽ അത് അപ്‌ലോഡ് ആകുന്നു. മൂന്നാമതൊരാൾ എന്തെങ്കിലും ഒരു ആവശ്യത്തിന് ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ ആ പേര് കാണിക്കുകയും ചെയ്യുന്നു. അവിടെ എഡിറ്റ് ചെയ്യാൻ അപേക്ഷിക്കാനും പേരിൽ വൈരുധ്യം ഉണ്ടെന്ന് പരാതി നൽകാനുമെല്ലാം ഓപ്ഷൻ ഉണ്ട് എങ്കിലും തീർത്തും അവരുടെ സമ്മതമില്ലാതെ അവരുടെ പേരുകൾ മറ്റുള്ളവരിലേക്ക് പല കോലത്തിൽ എത്തപ്പെടുന്നു. അവിടെ നിന്നും അപരിചിതരിലേക്കും ഞരമ്പ് രോഗികളിലേക്കും ബസ്സ്റ്റാന്റുകളിലെ മൂത്രപ്പുരകളിലെ ചുമരുകളിലേക്കും വരെ എത്തുന്നു ഈ നമ്പറുകൾ.

ജാഗ്രത

കാര്യങ്ങൾക്ക് ആധികാരികത വരുത്താൻ ഈ വിഷയവുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ നടത്തിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. പ്രത്യേകിച്ച് ഒരു എൻക്രിപ്റ്റഡ് സിസ്റ്റം പോലുമില്ലാതെയാണ് ഈ ആപ്പിൽ ആളുകളുടെ ഡാറ്റ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. അപകടം നിറഞ്ഞ കാര്യമായി തന്നെയായി മാറുകയാണ് ഈ ആപ്പ് ഉപയോഗിക്കുക എന്നത് പലപ്പോഴും. ഇതിന്റെ ഉപകാരങ്ങൾ മുൻനിർത്തി ഉപയോഗിക്കേണ്ടവർക്ക് ഇനിയും തുടർന്ന് ഉപയോഗിക്കാം. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നമ്പറുകളും പേരുകളും സമൂഹത്തിന് മുമ്പിൽ തുറന്നുകാട്ടാൻ ആഗ്രഹമില്ലാത്തവർക്ക് ഉപയോഗിക്കാതിരിക്കാം. എന്ത് ചെയ്യുമ്പോളും സൂക്ഷിക്കുക. അത്ര മാത്രമേ പറയാനുള്ളൂ. ഈ ആപ്പിന് ഒട്ടനവധി ഗുണങ്ങൾ ഉണ്ട് എങ്കിലും ഇത്തരം ചില പോരായ്മകൾ ഉണ്ട് എന്ന കാര്യം എപ്പോഴും ഓർമ്മയിലിരിക്കട്ടെ.

ഈ 5 ആപ്പുകൾ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നും ഉടൻ ഒഴിവാക്കുക

പലപ്പോഴും നമുക്ക് ഗുണകരമാണ് എന്ന് കരുതുന്ന പല ആപ്പുകളും അത്ര ഗുണകരമല്ല എന്നുമാത്രമല്ല, അവയെല്ലാം തന്നെ ഫോണിന് ഉപദ്രവകരവുമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇന്ന് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ ഫോണിന്റെ സുഗമമായ നടത്തിപ്പിന് ഇത്തരം ആപ്പുകൾ തീർച്ചയായും ഒഴിവാക്കുന്നത് നന്നാവും എന്ന മുന്നറിയിപ്പോടെ ഏതൊക്കെയാണ് ആ ആപ്പുകൾ എന്ന് നോക്കാം.

1. ഫോൺ വേഗത കൂട്ടും എന്ന് പറയുന്ന മെമ്മറി ക്ലീനർ ആപ്പുകൾ

ഫോണിന്റെ വേഗത കൂട്ടാനായി നമ്മൾ ചില മെമ്മറി ക്ലീനർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാറുണ്ടല്ലോ. ആൻഡ്രോയിഡ് ഫോണിൽ ബാക്ക്ഗ്രൗണ്ടിലായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിർത്തലാക്കുകയാണ് ഈ ആപ്പുകൾ ചെയ്യുക. ഇതിലൂടെ മെമ്മറി കൂട്ടും എന്നാണ് നമ്മുടെ ധാരണ. എന്നാൽ ഇതുവഴി നമ്മൾ ക്ലിക്ക് ചെയ്ത് എല്ലാ ആപ്പ് പ്രവർത്തനങ്ങളും നിർത്തലാക്കുമ്പോൾ അവ വീണ്ടും തുറക്കേണ്ടി വരുമ്പോൾ വലിയൊരു മെമ്മറിയും ബാറ്ററി ചാർജ്ജും വീണ്ടും ആവശ്യമായി വരുന്നു.ഒപ്പം ഇത്തരം ആപ്പുകൾ വഴി വരുന്ന പരസ്യങ്ങളും അവയ്ക്ക് എടുക്കുന്ന ഇന്റർനെറ്റ് ഡാറ്റാറ്റും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും ഉണ്ട്. അതിനാൽ കഴവതും ഇത്തരം മെമ്മറി ക്ലീനറുകൾ എന്ന വാദത്തോടെ വരുന്ന ആപ്പുകൾ ഒഴിവാക്കുക.

2. Clean Master പോലെയുള്ള ആപ്പുകൾ

ഫോണിലെ cached data ഒഴിവാക്കുന്നതിനും കൂടുതൽ മെമ്മറി നല്കുന്നതിനുമൊക്കെയായി പലരും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണിത്. ഇതോ അല്ലെങ്കിൽ ഇതിനു സമാനമായ മറ്റു അപ്പുകളോ ആവട്ടെ, ഇവയുടെ ആവശ്യം നമ്മുടെ ഫോണിനില്ല. കാരണം ഈ cached data നമ്മുടെ ആൻഡ്രോയിഡ് സെറ്റിങ്സിൽ മെമ്മറി ഓപ്ഷനിൽ പോയാൽ നമുക്ക് തന്നെ ചെയ്യാം. അതുപോലെ ഫോണിലെ ഫയൽ മാനേജർ തന്നെ ഉപയോഗിച്ച് സോർട്ട് ചെയ്തെടുത്ത് ഓരോ വിഭാഗത്തിലെയും ആവശ്യമില്ലാത്ത ആപ്പുകൾ, ഫയലുകൾ എല്ലാം തന്നെ ഒഴിവാക്കാനും സാധിക്കും.

3. ഫേസ്ബുക്ക്

ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുക എന്ന് പറയുമ്പോൾ ഇപ്പോൾ ക്യാംബ്രിഡ്ജ്ജ് അനാലിറ്റിക്ക വിഷയം വന്നത് കൊണ്ടല്ല പറഞ്ഞത്. ആ കാരണം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാൻ മാത്രമൊക്കെ ഉള്ളതായി തോന്നിയിട്ടില്ല. അത് നിങ്ങളുടെ ഇഷ്ടം. ഇവിടെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് ഫേസ്ബുക്ക് ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്യുന്ന കാര്യമാണ് ഉദേശിച്ചത്. കാരണം ഇത്രയധികം നിങ്ങളുടെ ഫോൺ മെമ്മറിയും ബാറ്ററിയും അപഹരിക്കുന്ന വേറൊരു ആപ്പ് ഉണ്ടാവില്ല.

സംഭവം ഫേസ്ബുക്ക് അത്രയും ഡാറ്റ ലോഡ് ചെയ്യുന്നത് കൊണ്ടും എല്ലാ സമയത്തും പശ്ചാത്തലത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കേണ്ടതിനാലുമാണ് ഇത്രയും മെമ്മറി എടുക്കുന്നത്. അതിനാൽ ഈ ഫേസ്ബുക്ക് ഒഴിവാക്കുക എന്ന കാര്യം നിങ്ങളുടെ ഫോണിന്റെ മൊത്തം മെമ്മറിയെയും മറ്റും അപേക്ഷിച്ച് തീരുമാനിക്കുക. ഒഴിവാക്കുകയാണെങ്കിൽ ഫേസ്ബുക്ക് ലൈറ്റ്, അല്ലെങ്കിൽ ബ്രൗസർ വഴി ഉപയോഗിക്കാം. ബ്രൗസർ തന്നെ ധാരാളം. ഒരു ഷോർട്ട്കട്ട് ഹോംസ്‌ക്രീനിലേക്ക് കൊടുത്താൽ മതി. നിങ്ങൾക്ക് എളുപ്പം കയറാൻ പറ്റുകയും ചെയ്യും.

 

4. ബാറ്ററി സേവർ ആപ്പുകൾ

നേരത്തെ പറഞ്ഞ മെമ്മറി സേവർ ആപ്പുകളെ പോലെ തന്നെ കാര്യമായ ഒരു ഉപയോഗവുമില്ലാതെ ഫോണിന്റെ ഉള്ള ബാറ്ററി കൂടെ കളയാൻ സഹായിക്കുക മാത്രമാണ് ഈ ആപ്പുകൾ ചെയ്യുക എന്ന് നിസ്സംശയം പറയാം. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്തതാണെങ്കിൽ അതുവഴി ചെയ്യാവുന്ന ചില ബാറ്ററി സേവർ ആപ്പുകൾ ഉണ്ട് എന്നത് സത്യം തന്നെ. എന്നാൽ സാധാരണ നമ്മൾ കാണുന്ന ബാറ്ററി സേവർ ആപ്പുകളെല്ലാം തന്നെ ആ പറയുന്ന പോലെയുള്ള വാഗ്ദാനങ്ങളൊന്നും തന്നെ നൽകില്ല എന്നുമാത്രമല്ല, പരസ്യങ്ങളും ഡാറ്റ നഷ്ടവും മാത്രം നമുക്ക് നൽകുകയും ചെയ്യും.

5. ഫോൺ വാങ്ങുമ്പോൾ ഉണ്ടാവുന്ന അതിലെ അനാവശ്യ ആപ്പുകൾ

ഇത് നമ്മൾ മുമ്പ് സൂചിപ്പിച്ച കാര്യം തന്നെയാണ്. നമുക്കറിയാം നമ്മൾ ഒരു പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിൽ ആവശ്യമുള്ള ആപ്പുകൾക്ക് പുറമെയായി കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചില ആപ്പുകൾ ഉണ്ടാകും എന്നത്. ഒപ്പം ഒട്ടനവധി ഗൂഗിൾ ആപ്പുകളും കാണും. ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമായവ ആയിരിക്കില്ല. അങ്ങനെ ഇവയെ ഒഴിവാക്കാൻ നോക്കിയാലോ, പലതും സിസ്റ്റം ആപ്പുകൾ ആയി വരുന്നതിനാൽ അൺഇൻസ്റ്റാൾ ചെയ്യാൻ പറ്റാത്തവയായിരിക്കും.

ഈയൊരു അവസരത്തിൽ നിങ്ങൾക്ക് റൂട്ട് ചെയ്യുകയാണെങ്കിൽ വേണ്ടാത്ത ഏതൊരു ആപ്പും ഒഴിവാക്കാം. ഇനി റൂട്ട് ചെയ്തിട്ടില്ലെങ്കിലും വേറെ മാർഗ്ഗങ്ങളുണ്ട്. അനാവശ്യ ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കാം. ഇതിലൂടെ അനാവശ്യ ആപ്പുകൾ കൊണ്ടുണ്ടാകുന്ന മെമ്മറി, ബാറ്ററി ചോർച്ച ഒരുപരിധി വരെ തടയാവുന്നതാണ്.

 

Best Mobiles in India

English Summary

Tamil Nadu woman falls asleep with earphones in her ears, gets electrocuted to death.