മൊബൈൽ ആപ്പ്ളിക്കേഷനായ 'ടിക്‌റ്റോക്' അമിതമായി ഉപയോഗിക്കുന്നതിനെതിരെ വൃദ്ധ 15 വയസുകാരിയായ മകളെ ശകാരിച്ചു, ഇതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു, പോലീസ് പറഞ്ഞു. അപകടമരണമായി ബോയ്‌വാഡ പോലീസ് റിപ്പോർട്ട് എഴുതുകയും അന്യോഷണം ആരംഭിക്കുകയും ചെയ്‌തു.
ഫോൺ ഉപയോഗത്തെ ശകാരിച്ചു; പെൺകുട്ടി ആത്മഹത്യ ചെയ്‌തു
പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും, ഞായറാഴ്ച്ച വൈകുന്നേരം ഗുരുതരമായ പരിക്കിനെത്തുടർന്ന് മരിക്കുകയും ചെയ്തു.
മരിച്ച കുട്ടിയുടെ പിതാവിൻറെ ജൻമദിനം ആഘോഷിക്കുന്ന വേളയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്. വ്യാഴാഴ്ച്ചയാണ് ഈ ദാരുണ്യ സംഭവം അരങ്ങേറുന്നത്.
കുടുംബാംഗങ്ങൾ ജന്മനദിനം ആഘോഷിക്കുന്ന വേളയിൽ പെൺകുട്ടി ബാൽക്കണിയിൽ നിന്നും വീഡിയോ എടുക്കുകയായിരുന്നു. അമ്മുമ്മ പെൺകുട്ടിയെ വിളിക്കുന്ന വേളയിൽ വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. തുടർന്നുള്ള അമ്മുമ്മയുടെ ശകാരത്തെ തുടർന്ന് പെൺകുട്ടി കുളിമുറിയിൽ കയറി വാതിലടയ്ക്കുകയും കയറിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയും ചെയ്തു.
പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ കുളിമുറിയുടെ വാതിൽ ചവിട്ടിപൊളിക്കുകയും തുടർന്ന് കാണുന്നത് കയറിൽ തൂങ്ങി നിൽക്കുന്ന പെൺകുട്ടിയെയാണ് കാണുന്നത്. വീട്ടുകാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു.
പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും, ഞായറാഴ്ച്ച വൈകുന്നേരം ഗുരുതരമായ പരിക്കിനെത്തുടർന്ന് മരിക്കുകയും ചെയ്‌തു.
സംഭവം അപകടമരണമായി റിപ്പോർട്ട് എഴുതുകയും, പോസ്റ്റ്മോർട്ടം കഴിഞ്ഞതിനു ശേഷം കുടുംബത്തിന് വിട്ട് നൽകുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.