ഐ.എസ്.ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒൻപതുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു

ഈ സംഘത്തിലെ ഇളയവനായ മൊഹ്‌സീൻ മുംബ്രയിൽ നിന്നുള്ളവരെ നീരിക്ഷിക്കുകയും ഇവരെ ഐ.എസ്.ഐ.എസുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്.


മുംബൈയിൽ നിന്ന് ജുവനൈലിൽ ഉള്ള ഒരു കുട്ടി ഉൾപ്പെടെ തയ്‌ൻ, ഔരംഗബത്, മുംബ്ര എന്നിവടങ്ങളിൽ നിന്നായി 9 പേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര ആന്റി-ടെററിസം സ്ക്വാഡ് പോലീസ് അറിയിച്ചു. സ്ളീപ്പർ സെല്ലുകൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് മുംബൈ പോലീസ് പരിശോധന ശക്തമാക്കിയത്. റിപ്പബ്ലിക് ദിനത്തിന് മുൻപായി ഏതാനും ദിവസങ്ങൾ അവശേഷിക്കുമ്പോഴാണ് ഇപ്പോൾ ഇങ്ങനെയൊരു ഭീതിയുളളവാക്കുന്ന സംഭവമുണ്ടായത്.

Advertisement

സൽമാൻ ഖാൻ, ഫഹദ് ഷാ, സേമൻ കുത്തപ്പടി, മൊസീൻ ഖാൻ, മൊഹമ്മദ് മാസ്ഹർ ശൈഖ്, ടാക്കി ഖാൻ, സർഫറാസ് അഹമ്മദ്, സഹീദ് ശൈഖ് കൂടാതെ ഒരു 17 വയസുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇതിലെ മൂന്ന് പേരാണ് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുകയും തീവ്രവാദപ്രവർത്തനം നടത്തുകയും ചെയ്യുന്നത്.

Advertisement

ബഡ്ജറ്റ് വിലയില്‍ മികച്ച സിനിമാറ്റിക് ശബ്ദാനുഭവവുമായി ഷവോമി എം.ഐ സൗണ്ട്ബാര്‍; റിവ്യൂ

എ.ടി.എസ് ഉദ്യോഗസ്ഥർ

എ.ടി.എസിന്റെ കണക്കുകൾ പ്രകാരം, സൽമാൻ, മൊസ്സെൻ, ടാകി എന്നിവർ ഐ.എസ്.ഐ.എസ് അനുഭാവികളാൽ സ്വാധീനിക്കപ്പെട്ടവരും ഐ.എസ്.ഐ.എസയിൽ ചേരാനായി മറ്റുള്ളവരെ തീവ്രവാദികളാക്കാൻ ചുമതലപ്പെട്ടവരുമാണ്. ഈ സംഘത്തിലെ ഇളയവനായ മൊഹ്‌സീൻ മുംബ്രയിൽ നിന്നുള്ളവരെ നീരിക്ഷിക്കുകയും ഇവരെ ഐ.എസ്.ഐ.എസുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്.

ഐ.എസ്.ഐ.എസ്

ഭീവണ്ടിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ മൊഹമ്മദ് മഹ്‌സാർ ഷെയ്ക്കിന് കമ്പ്യൂട്ടർ എൻജിനീയർ എന്ന നിലയിൽ മൊഹസീൻ, സൽമാൻ എന്നിവരെ മുംബൈയിലെ ഒരു പള്ളിയിൽ വെച്ച് പരിചയപ്പെട്ടു. ഔറംഗബാദിൽ മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് മോഹൻസെൻ സ്ഥലംവിടുകയും പിന്നീട് തിങ്കളാഴ്ച വൈകീട്ട് ഔറംഗബാദിലേക്ക് ബസ്സിൽ കയറിയ മൊഹമ്മദ് മഹ്‌സാറിനെ എ.ടി.എസ് ഉദ്യോഗസ്ഥർ പിടികൂടുകയും ചെയ്‌തു.

പോലീസ് അറസ്റ്റ് ചെയ്‌തു

രാസവസ്തുക്കൾ, പൊടി, മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, സിം കാർഡുകൾ, ആസിഡ് ബോട്ടിൽ, കത്തികൾ എന്നിവ എ.ടി.എസ് പിടിച്ചെടുത്തു. സിവിൽ എൻജിനീയറായ ഫഹദ് ശാഹ് മുംബ്ര സ്ഥലത്തെ ഒരു പള്ളിയിൽ വെച്ചാണ് സൽമാനുമായി പരിചയത്തിലാകുന്നത്. അതിനുശേഷം, ഔറാംഗാബാദിൽ വെച്ച് ഇവർ പലതവണയായി കണ്ടുമുട്ടുകയും ചെയ്‌തു. ഇയാൾക്ക് സൗദി അറേബ്യയിലോട്ട് പോകുന്നതിനുള്ള ഒരു വിസയും കൈയിലുണ്ട്.

എ.ടി.എസ് ഉദ്യോഗസ്ഥർ പിടികൂടി

മെഡിക്കൽ പ്രതിനിധി ആയി ജോലി ചെയ്തിരുന്ന സമീന് രാസായുധങ്ങളെക്കുറിച്ച് വളരെ നല്ല അറിവുണ്ട്. മൊഹ്സീൻ അദ്ദേഹത്തെ രാസ ആക്രമണത്തിനും ലോജിസ്റ്റിക് പിന്തുണയ്ക്കും വേണ്ടി നിയമിച്ചു. യുവമുസ്ലീംകളെ കണ്ടെത്തുന്നതിനും അവരെ ഇതിലേക്ക് റിക്രൂട്ട് ചെയുന്നത് സൽമാനെ സഹായിക്കുന്നത് സാർഫറസ് അഹമ്മദ് ആണ്, എ.ടി.എസ് പറഞ്ഞു.

Best Mobiles in India

English Summary

Among those arrested are Salman Khan, Fahad Shah, Zamen Kutepadi, Mohseen Khan, Mohammad Mazhar Shaikh, Taki Khan, Sarfaraz Ahmed, Zahid Shaikh and a 17-year-old. Three of the men are brothers who main task was to recruit and radicalise young men.