ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ലഭിക്കുന്ന വിര്‍ച്വല്‍ സിം കണക്ഷനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്മാരെ വധിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ ദര്‍, തന്നെ നിയോഗിച്ചവരോട് സംസാരിക്കാന്‍ ഉപയോഗിച്ചതും വെര്‍ച്വല്‍ സിം സേവനമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ജീവഹാനിക്ക് വരെ വിപത്താകുന്ന അപകടങ്ങൾ നിറഞ്ഞ സാങ്കേതികത വെർച്യുൽ സിം
പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കെതിരായ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക വിദ്യയാണ് എന്ന വിവരം ശരിക്കും ഞെട്ടിക്കുന്നതാണ്.
പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കെതിരായ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക വിദ്യയാണ് എന്ന വിവരം ശരിക്കും ഞെട്ടിക്കുന്നതാണ്. ഇതിന് മറവിൽ ഉണ്ടായിരിക്കുന്നത് വളരെ മികവായി സാങ്കേതികത ഉപയോഗിക്കാൻ അറിയാവുന്ന കൈകളും ഉണ്ടെന്നാണ്.
അത്യാധുനിക സംവിധാനമുള്ള മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ഭീകരര്‍ തങ്ങളുടെ നേതൃത്വങ്ങളുമായി ആശയവിനിമയം നടത്തിയതെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. ഇതാണ് ഇവരുടെ സന്ദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിക്കാതെ പോയതെന്നാണ് ഇന്റലിജന്‍സ് വിശദീകരിക്കുന്നത്.
വൈ.എസ്.എം.എസ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഭീകരര്‍ ഉപയോഗിച്ചത്. ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക് നെറ്റ് വഴിയാണ് ഇതിന്റെ വില്‍പ്പന നടക്കുന്നത്. സിം കാര്‍ഡ് ഇല്ലാത്ത മൊബൈലുമായി ഘടിപ്പിക്കാവുന്ന ഹൈ ഫ്രീക്വന്‍സി റേഡിയോ സെറ്റ് ഉപയോഗിച്ചാണ് ഈ ആപ്ലിക്കേഷന്‍ വഴി ആശയവിനിമയം നടത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ വരെ ഈ രീതിയിലാണ് ഭീകരര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നാണ് ഇപ്പോള്‍ ഇന്റലിജന്‍സ് പറയുന്നത്.
ഇതിന്റെ രഹസ്യ കോഡ് ഇപ്പോഴാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൈക്കലാക്കാന്‍ സാധിച്ചത്. ഇതിനെ തുടര്‍ന്നാണ് ഭീകരരുടെ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നത്. പുല്‍വാമയില്‍ ആക്രമണം നടത്തിയതിന് ശേഷം നേതൃത്വവുമായി നടത്തിയ ആശയ വിനിമയത്തിന്റെ വിവരങ്ങള്‍ അടക്കം ഇപ്പോള്‍ ഇന്റലിജന്‍സിന്റെ പക്കലുണ്ട്.
തിരിച്ചറിയല്‍ രേഖ നല്‍കി കൃത്യമായ നിരീക്ഷണ സംവിധാനങ്ങളിലൂടെ കടന്നുപോവുന്ന സേവനങ്ങളാണ് സാധാരണ സിം കാര്‍ഡ് സേവന ദാതാക്കള്‍ നല്‍കുന്നത്. അത്തരം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ പിന്തുടരാനും എളുപ്പമാണ്.
അങ്ങനെ ഒരു പ്രശ്‌നമുള്ളതിനാലാണ് കുറ്റവാളികള്‍ ഓണ്‍ലൈന്‍ സേവനങ്ങളെ ഉപയോഗിക്കുന്നത്. എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പ് സേവനങ്ങളും വിര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ ആപ്പുകളുമെല്ലാം അതിനുദാഹരണങ്ങളാണ്.
ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ നമ്പറുകള്‍ വാങ്ങുന്നത്. അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യരാജ്യങ്ങളിലെ നമ്പറുകള്‍ ഇത്തരം ആപ്പുകളില്‍ സുലഭമാണ്. പുല്‍വാമ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മുദാസിര്‍ ഖാനും അനുയായികളും '+1'-ല്‍ തുടങ്ങുന്ന അമേരിക്കന്‍ നമ്പറുകളാണ് ഉപയോഗിച്ചത്.
ഈ നമ്പറുകള്‍ ഉപയോഗിച്ച് സാധാരണ മൊബൈല്‍ നമ്പറുകളിലേക്ക് കോൾ ചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും വരെ സൗകര്യമുണ്ട്. എന്നാല്‍ ചില വിര്‍ച്വല്‍ നമ്പര്‍ ആപ്പുകള്‍ അതേ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുമായുള്ള ആശയവിനിമയം പുലർത്താനുള്ള സൗകര്യം മാത്രമേ അനുവദിക്കുന്നുള്ളു.
ബാങ്ക് തട്ടിപ്പുകാരും മറ്റും ഇത്തരം നമ്പറുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ള മെസ്സഞ്ചറുകളിൽ 'സ്വകാര്യത' എന്ന വ്യാജേന ഇത്തരം നമ്പറുകളിൽ അക്കൗണ്ടുകള്‍ നിർമിച്ച് ഉപയോഗിക്കുന്നവരുണ്ട്. വിര്‍ച്വല്‍ നമ്പറുകളെ പിന്തുടരുക എന്നത് വളരെ പ്രയാസകരമായ കാര്യം എന്നതുകൊണ്ട് തന്നെയാണ്. ഇന്ത്യയിലിരുന്നും മൊബൈല്‍ ആപ്പുകള്‍ വഴി ലഭിക്കുന്ന അമേരിക്കന്‍ നമ്പറുകള്‍ ഉപയോഗിച്ച് ആശയവിനമയം സാധ്യമാണ് എന്നതാണ് വസ്തുത.
ഇമെയിലുകള്‍ ഉപയോഗിച്ച് ആപ്പില്‍ സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍ തന്നെ സൗജന്യമായി വെര്‍ച്വല്‍ നമ്പറുകള്‍ എടുക്കാം. ഈ നമ്പര്‍ ഉപയോഗിച്ച് മറ്റ് ആപ്പുകളില്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ വെരിഫിക്കേഷനായി നല്‍കുന്ന ഓടിപി നമ്പറുകള്‍ മൊബൈല്‍ ആപ്പിലെ ഇന്‍ബോക്‌സിലേക്കാണ് എത്തുക. വാട്‌സാപ്പ് പോലുള്ള സേവനങ്ങളെ അതുവഴി കബളിപ്പിക്കുന്നു.
പുല്‍വാമയിലെ ഭീകരരുടെ ആശയവിനിമയം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുവാന്‍ അന്വേഷണ സംഘം ഇപ്പോള്‍ അമേരിക്കയുടെ സഹായത്തിനായി ശ്രമിക്കുകയാണ്. ഇതിന് വേണ്ട സജ്ജീകരണങ്ങൾ ആരൊക്കെയാണ് ചെയ്തുകൊടുത്തിരിക്കുന്നത്, ഈ സിമ്മുകളുടെ ഐ.പി കണക്‌ഷൻ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വെർച്വൽ സിമിനായി ആരാണ് പണം നൽകിയതെന്ന് കണ്ടെത്താനായി സെക്യൂരിറ്റി ഏജൻസികൾ ശ്രമിക്കുമ്പോഴും ഭീകരാക്രമണ സംഘങ്ങൾ മുംബൈ ഭീകരാക്രമണസമയത്ത് വ്യാജ വ്യക്തി വിവരങ്ങൾ ഉപയോഗിച്ചാണ് അതിനായി പ്രവർത്തിച്ചിരുന്നത്.
26/11 ആക്രമണങ്ങളുടെ അന്വേഷണ സമയത്ത്, വോക്കൽ ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ (VoIP) ആക്റ്റിവേറ്റ് ചെയ്യുന്നതിനായി വെൽകെയർ യൂണിയൻ മണി ട്രാൻസ്ഫർ രസീത് നമ്പർ 8364307716-0 വഴി 229 ഡോളർ കോൾഫോൺനെക്സസിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.
ഇറ്റലിയിലെ ബ്രെസ്സിയയിലെ മദീന ട്രേഡിങ്ങിൽ നിന്നാണ് പണം ലഭിച്ചത് വിവരങ്ങൾ വെളിപ്പെടുത്തി. പാകിസ്താൻ അധിനിവേശ കശ്മീരിൽ വസിക്കുന്ന പാക് ജാവേദ് ഇഖ്ബാൽ എന്നയാളാണ് ഇതിനായി സഹായിച്ചത്. 2009-ൽ രണ്ട് പാക് പൗരൻമാരെ ഇറ്റാലിയൻ പൊലീസ് അറസ്റ്റുചെയ്തതിന് ശേഷം കമ്പനി ഇക്ബാൽ എന്ന പേരിൽ 300 കൈമാറ്റം നടത്തിയതായി വിവരം ലഭിച്ചു, എന്നാൽ ഇദ്ദേഹം ഇറ്റലിയിൽ വന്നിട്ടുപോലുമില്ലായിരിക്കാം.