5G വരുന്നതോടെ സാങ്കേതികപരമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നു കരുതിയിരിക്കെയാണ് ഇപ്പോഴത്തെ അവസ്ഥയിൽ 5G വന്നാൽ എല്ലാം തകിടം മറിയാനുള്ള സാധ്യതയെന്ന് നാസയും യു.എസ് പ്രതിരോധവകുപ്പും വെളിപ്പെടുത്തിയിരിക്കുന്നത്.
5G സാങ്കേതികതയെ ശാസ്ത്രജ്ഞർ ഇത്രമാത്രം ഭയക്കുന്നതെന്തിന് ?
5G സിഗ്നലുകൾ കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന ഉപഗ്രഹങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇത് ആഗോളതലത്തിൽ കാലാവസ്ഥാ പ്രവചനങ്ങളെ തെറ്റിക്കുമെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.
വോഡഫോൺ 5G നെറ്റ്‌വർക്ക് യു.കെയിലെ 7 നഗരങ്ങളിൽ ജൂലൈ മൂന്നിന് പ്രവർത്തനം തുടങ്ങും.
5G സിഗ്നലുകൾ കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന ഉപഗ്രഹങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇത് ആഗോളതലത്തിൽ കാലാവസ്ഥാ പ്രവചനങ്ങളെ തെറ്റിക്കുമെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഇതു ചൂണ്ടിക്കാട്ടി 5G സ്പെക്ട്രം ലേലം ഉടൻ നടത്തരുതെന്നു നാസയും യു.എസ് പ്രതിരോധവകുപ്പും സർക്കാരിനോട് മാസങ്ങളായി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, അതു തള്ളിക്കളഞ്ഞുകൊണ്ട് ഇപ്പോൾ 5G സ്പെക്ട്രം ലേലം ആരംഭിച്ച സാഹചര്യത്തിലാണ് എല്ലാം പ്രശ്‌നത്തിൽ അകപ്പെടുവാൻ പോകുന്നു എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ രംഗത്ത് എത്തിയിരിക്കുന്നത്.
വരുവാൻ അല്ലെങ്കിൽ സംഭവിക്കാൻ പോകുന്ന ഒരു വൻ വിപത്തിനെ തടയുന്നതിനുള്ള നടപടിയായാണ് നാസയും യു.എസ് പ്രതിരോധവകുപ്പും സർക്കാരിനെ സമീപിച്ചത്.
ഉയർന്ന ഫ്രീക്വൻസിയിലുള്ള 5G സിഗ്നലുകൾ അന്തരീക്ഷത്തിലെ ബാഷ്പധ്രുവീകരണം കൃത്യമായി അളന്നെടുക്കാനുള്ള കാലാവസ്ഥാ ഉപഗ്രങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇത് തെറ്റായ കാലാവസ്ഥാ പ്രവചനങ്ങൾ സൃഷ്ടിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക.
അന്തരീക്ഷ ബാഷ്പത്തെ ഉപഗ്രഹങ്ങൾ അളന്നെടുക്കുന്നത് 23.8 ജിഗാഹെർട്സ് ഫ്രീക്വൻസിയിലാണ്. 5G സിഗ്നലുകളുടെ ഫ്രീക്വൻസിയാകട്ടെ 24 ജിഗാഹെർട്സും.
5G സിഗ്നലുകളെ അന്തരീക്ഷ ബാഷ്പമായി കണക്കിലെടുക്കുന്ന കാലാവസ്ഥാ ഉപഗ്രഹങ്ങൾ തെറ്റായ പ്രവചനങ്ങൾക്കു വഴിയൊരുക്കും. ഇതാണ് ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തുന്നത്.
കാലാവസ്ഥാ ബലൂണുകൾ, വിമാനം, ഉപഗ്രഹങ്ങൾ, അനന്തമായ ഗ്രൗണ്ട് ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള നിരീക്ഷണങ്ങൾ ത്രിമാനന്തരീക്ഷത്തിന്റെ ഒരു "വിലയിരുത്തൽ" പ്രാരംഭമാണ് നൽകുന്നത്.