അപകടം നിറഞ്ഞതും മാനസിക സമർദ്ദത്തിനിടയാക്കുന്നതുമായ ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ തുടങ്ങിയ തമാശ വീഡിയോകളും യൂട്യൂബ് നിരോധിക്കുന്നു. ചലഞ്ചുകള്‍ എന്ന പേരിലുള്ള യൂട്യൂബിൽ ഇറങ്ങുന്ന തമാശകളില്‍ പലതും മരണത്തിലും, ഗുരുതരമായ പരിക്കുകളിലും അവസാനിക്കുന്നു എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് യൂട്യൂബിന്റെ ഈ പുതിയ നയം.
അപകടം നിറഞ്ഞ വിഡിയോകൾക്ക് യൂട്യൂബിൽ വിലക്ക്
ഇത് കാണുന്നവർ ഒട്ടനവധിയാണ്, ഇത്തരത്തിലുള്ള വിഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നവരുടെ എണ്ണവും താരതമേന്യ കൂടുതലാണ്. ഇതരത്തിലുള്ള വിഡിയോകൾ നീക്കം ചെയ്യുവാനായി നടപടികൾ എടുക്കുന്നുണ്ടെന്ന് യൂട്യൂബ് പറഞ്ഞു
നിലവിലുള്ള അപകടം പിടിച്ച വിഡിയോകൾ നീക്കം ചെയ്യുന്നതിൽ യൂട്യൂബിൻറെ ശ്രമം അത്ര പ്രവർത്തികമല്ല എന്ന് അഭിപ്രായമുണ്ട്. അപകടം നിറഞ്ഞ വീഡിയോകളുടെ ഒരു വൻ ശേഖരണം തന്നെ യൂട്യൂബിൽ ലഭ്യമാണ്.
ഇത് കാണുന്നവർ ഒട്ടനവധിയാണ്, ഇത്തരത്തിലുള്ള വിഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നവരുടെ എണ്ണവും താരതമേന്യ കൂടുതലാണ്. ഇതരത്തിലുള്ള വിഡിയോകൾ നീക്കം ചെയ്യുവാനായി നടപടികൾ എടുക്കുന്നുണ്ടെന്ന് യൂട്യൂബ് പറഞ്ഞു.
ഗുരുതര സ്വഭാവമുള്ള പ്രാങ്ക് വീഡിയോകള്‍ നിരോധിക്കാനുള്ള നീക്കവും ഇത്തിരി പ്രയാസമുള്ളവാക്കുന്ന ഒരു പ്രക്രിയ തന്നെയാണ്. എന്തെന്നാൽ, വീഡിയോകള്‍ അപകടകരമായത് അല്ലാത്തത് എന്ന് തിരുമാനിക്കുന്നതിനുള്ള മാനദണ്ഡം എങ്ങനെ സ്വികരിക്കണം എന്ന കാര്യത്തിൽ കൃത്യമായ അഭിപ്രായമില്ല എന്നതാണ് വസ്തുത.
അപകടസാധ്യതയുള്ളതും പരിക്കുകള്‍ സംഭവിക്കാനിടയുള്ളതുമായ പ്രവൃത്തികള്‍ ഉളവാക്കുന്ന വീഡിയോകളാണ് യൂട്യൂബ്നിന്നും നീക്കം ചെയ്യുക. വീഡിയോയില്‍ അപകടരംഗങ്ങൾ കാണിക്കണമെന്നില്ല. മറിച്ച്, ഏതെങ്കിലും വിധത്തില്‍ അപകടം ഉണ്ടാകാനിടയുണ്ടെന്ന് തോന്നിക്കുന്ന വീഡിയോകളും നീക്കം ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു.
നെറ്ഫ്ലിക്സിന്റെ പുതിയ ടി.വി പരമ്പരായ "ബേർഡ് ബോക്സ്" ഈ പറയുന്ന പ്രശ്നത്തെ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടതാണ്. 'ഐസ് ബക്കറ്റ് ചലഞ്ച്' ഇതിനു ഒരു ഉത്തമ ഉദാഹരണമാണ്.
ഇത്തരത്തിലുള്ള ചലഞ്ചുകൾ ആളുകളെ ഇത്തരത്തിലുള്ള വിഡിയോകൾ അപ്ലോഡ് ചെയ്യിക്കുവാൻ പ്രേരിതമാക്കും. സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പരിശ്രമിക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കി.