Just In
- 1 hr ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 2 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 3 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
- 6 hrs ago രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
Don't Miss
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Lifestyle മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- Movies ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ആകാശ് 2 സവിശേഷതകള്‍ ഈ മാസം
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ആകാശ് ടാബ്ലറ്റിന്റെ രണ്ടാം പതിപ്പിന്റെ ഹാര്ഡ്വെയര് സോഫ്റ്റ്വെയര് സവിശേഷതകള്‍ ഈ മാസം അവസാനത്തോടെ തീരുമാനിക്കുമെന്ന് കേന്ദ്ര ടെലികോം, മാനവവിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ആകാശ് ടാബ്ലറ്റിന്റെ സവിശേഷതകളും ടെക്നോളജിയും ഈ മാസത്തിനുള്ളില്‍ അന്തിമമായി തീരുമാനിക്കുന്നതാണെന്നാണ് മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് സിബല്‍ പറഞ്ഞത്.
പൊതുസേവനമേഖലയിലെ വിവരങ്ങള്‍ ഈ ടാബ്ലറ്റ് വഴി ലഭ്യമാക്കുമെന്നും സിബല്‍ സൂചിപ്പിച്ചു. എന്നാല്‍ അത് എന്തെല്ലാമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
''അടുത്ത അഞ്ച്-ഏഴ് വര്‍ഷത്തിനുള്ളില്‍ എല്ലാ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഈ ടാബ്ലറ്റ് ലഭ്യമാക്കാനാകും എന്ന് എനിക്ക് ഉറപ്പുണ്ട്.'' സിബല്‍ പറഞ്ഞു. 1,960 രൂപയ്ക്കോ അല്ലെങ്കില്‍ അതിലും താഴ്ന്ന വിലക്കോ ആകും ടാബ് ലറ്റ് എത്തുകയെന്നും മന്ത്രി അറിയിച്ചു.
ഇതിന് മുമ്പ് ആകാശ് 2 മെയ് മാസത്തില്‍ വില്പനക്കെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് പലതവണ ടാബ്ലറ്റ് അവതരണത്തിന് കാലതാമസം വരികയായിരുന്നു. ടാബ്ലറ്റ് ഉത്പാദനത്തിന് സഹായിക്കുന്ന കമ്പനികള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതും ഇതിന്റെ വരവ് വൈകാന്‍ കാരണമായി.
ഐടി, ടെലികോം, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് എന്നീ മേഖലകളില്‍ ഉയര്‍ന്ന നിക്ഷേപം ആവശ്യമാണെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സിബല്‍ വ്യക്തമാക്കി. ''ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലായി ഈ മേഖലകള്‍ വളര്‍ന്നുവരികയാണ്. ആ സാഹചര്യത്തില്‍ നിക്ഷേപവളര്‍ച്ച അത്യാവശ്യമാണ്.'' അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഓപ്റ്റിക്കല്‍ ഫൈബറിലൂടെ പരസ്പരം ബന്ധിപ്പിക്കാനാണ് ലക്ഷ്യമെന്നും സിബല്‍ അറിയിച്ചു.
അടുത്ത ആറ് മാസത്തിനകം ദേശീയ വിജ്ഞാനശൃംഖല(നാഷണല്‍ നോളജ് നെറ്റ്വര്‍ക്ക്)യില്‍ എല്ലാ യൂണിവേഴ്സിറ്റികളേയും കോളേജുകളേയും ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും സിബല്‍ പറഞ്ഞു. നിലവില്‍ 604 യൂണിവേഴ്സിറ്റികളില്‍ 400 എണ്ണം നെറ്റ്വര്ക്കില് ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ 35,000 കോളേജുകളില്‍ 14,000 എണ്ണം മാത്രമാണ് ഈ നെറ്റ്വര്ക്കിന് കീഴില്‍ വരുന്നത്.
ഈ നെറ്റ്വര്ക്കിന് കീഴിലെ ഡാറ്റാ ഷെയറിംഗിന് 100 മെഗാബൈറ്റ് കണക്റ്റിവിറ്റി വേഗതയാണ് സെക്കന്റില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഏതൊരു കോളേജിലെയും ക്ലാസുകള്‍, നോട്ടുകള്‍ എന്നിവ എവിടെ വെച്ചും ആക്സസ് ചെയ്യാന്‍ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470