Just In
- 44 min ago ഒരു വർഷം പഴയതാണെന്നുകരുതി പുലി പുലിയല്ലാതാകുമോ! ഈ കിടിലൻ വൺപ്ലസ് ഫോണിന് 6000 രൂപ ഡിസ്കൗണ്ട്
- 2 hrs ago ചരിത്ര വിലക്കുറവ്! സാംസങ്ങിന്റെ പ്രീമിയം S സീരീസ് ഫോൺ ഇപ്പോൾ പാതിയിലും താഴെ വിലയിൽ വാങ്ങാം
- 18 hrs ago മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണം! ഇൻസ്റ്റാ ഡിആക്ടിവേറ്റാക്കാൻ എളുപ്പവഴി ഇതാ..
- 20 hrs ago അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!
Don't Miss
- Sports IPL 2024: ശേഷിച്ചത് 6 കളി, പ്ലേഓഫിലെത്താന്‍ ആര്‍സിബി എന്തു ചെയ്യണം? നോക്കാം
- News സൗദി അറേബ്യക്ക് ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും വന്‍ തിരിച്ചടി: കാര്യങ്ങള്‍ ഏറ്റവും മോശമായ നിലയില്‍
- Automobiles എടാ മോനെ! ഇത് സൺറൂഫ് അല്ല സ്കൈറൂഫ്; ബെസ്റ്റ് ഇൻ സെഗ്മെന്റ് ഫീച്ചറുകൾ വാരി വിതറി XUV3XO
- Finance വീണ്ടും താഴോട്ടിറങ്ങി സ്വർണവില, മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപയോളം, ഇന്നത്തെ നിരക്കറിയാം
- Lifestyle ഭര്‍ത്താവ് നിര്‍ബന്ധിച്ചാലും ഭാര്യ ഈ 5 കാര്യം ചെയ്യരുത്; വിട്ടുവീഴ്ച ചെയ്താല്‍ അടിമയായി ജീവിതം
- Movies സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
ബിഎസ്എൻഎല്ലും എംടിഎൻഎല്ലും വൻ നഷ്ടത്തിൽ, അടച്ചുപൂട്ടാൻ സാധ്യത
ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും താമസിയാതെ പഴയങ്കഥയായി മാറും. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സ്വകാര്യ കച്ചവടക്കാർക്കെതിരായ പോരാട്ടത്തിലാണ്. ദിവസം തോറും ബിഎസ്എൻഎലിൻറെ നഷ്ടം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബിഎസ്എൻഎൽ വിൽപ്പനയുടെയോ പൂർണമായ അടച്ചപൂട്ടലിൻറെയോ വക്കിലാണ്. 2018-2019 സാമ്പത്തിക വർഷത്തിൽ ഈ ടെലികോം ഭീമന് 14,000 കോടി രൂപ രൂപയുടെ നഷ്ടമാണ് ഉണ്ടായിരുന്നത്.
2015-16 കാലയളവിൽ ബിഎസ്‌എൻഎല്ലിന് 17,645 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതും കൂട്ടി മൊത്തം നഷ്ടം 32,000 കോടി രൂപയായി. തുടരുന്ന കനത്ത സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും പൂർണമായ അടച്ചുപൂട്ടൽ കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ 74,000 കോടി രൂപ കേന്ദ്രസർക്കാരിനോട് ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സർക്കാർ അനുവദിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
ബിഎസ്എൻഎലിൻറെ നഷ്ടത്തിന് നിരവധി കാരണങ്ങളുണ്ട്. ഓർഗനൈസേഷന്റെ ഉള്ളിലെ തീരുമാനമെടുക്കുന്നതിലും റെഡ് ടേപ്പ് പ്രശ്നങ്ങളുടെയും സൃഷ്ടിയാണ് ഇപ്പോഴുള്ള അവസ്ഥയെന്ന് ബിഎസ്‌എൻഎൽ ജീവനക്കാർ പറയുന്നു. ബിഎസ്‌എൻഎൽ അതിന്റെ ഏറ്റവും മികച്ച അവസ്ഥയിലുണ്ടായിരുന്ന ഒരു ഘട്ടത്തിൽ ഇന്ത്യൻ ഓയിലിനേക്കാൾ ഉയർന്ന ലാഭം നേടിയിരുന്നു.
2000 ലാണ് ബിഎസ്‌എൻഎൽ സ്ഥാപിച്ചത്. എട്ട് വർഷത്തിനുള്ളിൽ ഓർഗനൈസേഷനുവേണ്ടി നിക്ഷേപിച്ചതിനേക്കാൾ തുക ലാഭമായി സർക്കാരിലെത്തിയെന്ന് ബിഎസ്‌എൻഎല്ലിന്റെ മുൻ ഫിനാൻസ് ഡയറക്ടർ എസ്ഡി സക്‌സേന പറഞ്ഞു. കമ്പനി അടച്ചുപൂട്ടുമെന്ന് സർക്കാർ പറയുന്നത് വളരെ എളുപ്പമാണ്. കമ്പനി സർക്കാരിന് വൻ വരുമാനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിഎസ്എൻഎൽ ജീവനക്കാരുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഇത് സംബന്ധിച്ച കാര്യം കേന്ദ്രസർക്കാർ ചർച്ചയിലാണ്. ബിഎസ്‌എൻഎല്ലിൻറെ ഭാവിയെ കുറിച്ചും സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബിഎസ്എൻഎൽ ആവശ്യപ്പെട്ട 70,000 കോടി സർക്കാർ നിരസിച്ചെന്ന വാർത്ത ശരിയായാൽ കമ്പനിയുടെയും ജീവനക്കാരുടെയും അവസ്ഥ എന്താകുമെന്ന ആശങ്കയും ഉയർന്നുവരുന്നു. ജീവനക്കാരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470