MobiKwik- ന്റെ പങ്കാളിത്തത്തോടെ BSNL മൊബൈൽ വാലറ്റ് ആപ്ലിക്കേഷൻ ആരംഭിച്ചു
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ബിൽ പാസാക്കുന്നതിനു 100 മില്യൺ ഉപഭോക്താക്കളെ പ്രാപ്തരാക്കാൻ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) അതിന്റെ മൊബൈൽ വാലറ്റ് പുറത്തിറക്കിയിട്ടുണ്ട്.

ബിഎസ്എൻഎൽ നു വേണ്ടി മോബിക്വിക് ഇത് വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. രാജ്യത്തെ 1.5 മില്യൺ വ്യാപാരികളുള്ള ബിഎസ്എൻഎൽ വാലറ്റ് ഇന്ത്യ ടെലികോം കമ്പനിയായുള്ള ഏറ്റവും വലിയ വാലറ്റാണ്.
ഏറ്റവും വേഗതയുള്ള ഓൺലൈൻ റീ ചാർജ്, ബിൽ പേയ്മെന്റ്, ഷോപ്പിംഗ്, ബസ് ബുക്കിങ് എന്നിവ ഈ ആപ്ലിക്കേഷനിൽ പ്രവർത്തനക്ഷമമാക്കുന്നു. ഏതൊരു മൊബൈൽ ഫോണും റീചാർജ് ചെയ്യാൻ ഏറ്റവും സുരക്ഷിതവും ലളിതവും വേഗമേറിയതുമായ മാർഗമാണ് ഇത്.
എല്ലാ ടോപ്പ് അപ്പുകൾ, എസ്എംഎസ്, ഡാറ്റാ (ജിപിആർഎസ്, 2 ജി, 3 ജി, 4 ജി), ലോക്കൽ, എസ്ടിഡി, ഐഎസ്ഡി, പോസ്റ്റ്പെയ്ഡ്, ഡിടിഎച്ച് പ്ലാനുകൾ, വൗച്ചറുകൾ, മുഴുവൻ ടോക്ക് ടൈം റീചാർജ് ഓഫറുകൾ എന്നിവയും ഇതുവഴി ലഭിക്കും. ഐആർസിടിസി ട്രെയിൻ ടിക്കറ്റിനു ബിഎസ്എൻഎൽ വാലറ്റു വഴി പണം അടയ്ക്കാനും ഉപയോക്താക്കൾക്ക് കഴിയും.
ഡിജിറ്റൽ വാലറ്റ് ഉത്‌ഘാടനം ചെയ്തുകൊണ്ട് ടെലികോം മന്ത്രി മനോജ് സിൻഹ പറഞ്ഞത് "ഈ കോ-ബ്രാൻഡഡ് വാലറ്റ് ഉപയോഗിച്ചുകൊണ്ട്, എല്ലാ ഉപഭോക്താക്കൾക്കും പണമടയ്ക്കാനുള്ള സൗകര്യം വ്യാപിപ്പിക്കും. ഗ്രാമീണ ഭൂപ്രദേശങ്ങളിൽ സാമ്പത്തിക നില തുല്യമായി ശക്തിപ്പെടുത്തുകയും ചെയ്യുമെന്നുമാണ്.
ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്തവ പറഞ്ഞത് "ബി.എസ്.എൻ.എല്ലും മോബിക്വിക്വും തമ്മിലുള്ള ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, ഡിജിറ്റൽ ഇന്ത്യയുടെ മഹത്തായ ദർശനത്തെ ആസ്പദമാക്കി പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിലെ ഇന്ത്യയാക്കാനുള്ള മറ്റൊരു പ്രധാന നാഴികക്കല്ലിലാണ് നാമെത്തിയിരിക്കുന്നത്.
ബിഎസ്എൻഎൽ ഈ പരിപാടിയുടെ ഭാഗമായതിൽ അഭിമാനിക്കുന്നു. ഞങ്ങളുടെ 100 മില്ല്യൺ ഉപഭോക്താക്കൾക്ക് കോ ബ്രാൻഡഡ് മോബിക്വിക് വാലറ്റിൽ മുഖേന മൊബൈൽ, മറ്റ് സാമ്പത്തിക പേയ്മെന്റുകൾ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും ഇതുവഴി കഴിയും.
ബിഎസ്എൻഎല്ലുമായി സഹകരിച്ച് ഇന്ത്യയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി വഴി ഡിജിറ്റൽ പേയ്മെൻറുകൾ ലഭ്യമാക്കുമെന്ന് മോബിക്വിക് സിഇഒ ബിബിൻ പ്രീത് സിംഗ്, പറഞ്ഞു.
ബിഎസ്എൻഎൽ വാലറ്റ് വഴി ജനങ്ങൾക്ക് ബില്ലുകൾ അടയ്ക്കാനും ഫോൺ റീചാർജ് ചെയ്യാനും ദിവസേനയുള്ള ആവശ്യങ്ങൾക്ക് പണം എടുക്കാനും സാധിക്കും.
സ്മാർട്ട്ഫോണിലും ഫീച്ചർ ഫോണുകളിലും വാലറ്റ് പ്രവർത്തിക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു.


Click it and Unblock the Notifications








