ഒമ്പത് മാസത്തെ കാത്തിരിപ്പ് അവസാനിച്ചു: സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചു! ചരിത്ര സംഭവം ലൈവായി കാണാം
ഇന്ത്യൻ വംശജകൂടിയായ സുനിത വില്യംസ് ബഹിരാകാശ യാത്ര നടത്തുമ്പോൾ ഇന്ത്യക്കാർ എന്ന നിലയിൽ നമുക്ക് അഭിമാനം തോന്നാറുണ്ട്. എന്നാൽ കഴിഞ്ഞ ഒമ്പത് മാസമായി അഭിമാനത്തിലേറെ ആശങ്കയിലായിരുന്നു ലോകം ഈ ദൗത്യത്തിനെ നോക്കിക്കണ്ടിരുന്നത്. യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാർമൂലമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിപ്പോയത്. നീണ്ട ഒമ്പത് മാസക്കാലമാണ് അവിടെ ചെലവഴിച്ചത്. എറെ ആശങ്കകൾക്കൊടുവിൽ ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശേഷം നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10.35-ന് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചു.
സാഹചര്യങ്ങളെല്ലാം അനുകൂലമായാൽ പേടകം ബുധനാഴ്ച പുലർച്ചെ 3.27-ന് ഭൂമിയിൽ ഇറങ്ങും. യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാർ മൂലമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിപ്പോയത്. ഇരുവർക്കുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്. ഇന്ത്യൻ സമയം 10.15-ഓടെ ഹാച്ചിങ് പൂർത്തിയായിരുന്നു.

ഡ്രാഗൺ പേടകത്തെ ഐഎസ്‌ഐസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ നിലയവുമായി വേർപ്പെടുത്തുന്ന അതിനിർണായക ഘട്ടമായ അൺഡോക്കിങ്ങും പൂർത്തിയായതോടെ പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 2.41-ന് ആണ് ഡീഓർബിറ്റ് ബേൺ പ്രക്രിയ.
വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗൺ പേടകം പ്രവേശിക്കും. പാരാഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. പുലർച്ചെ 3.27-ന് പേടകം ഭൂമിയിൽ ഇറങ്ങും. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉൾക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ഇത് വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി.
സാഹചര്യങ്ങൾക്ക് അനുസരിച്ച് ഭൂമിയിൽ ഇറങ്ങുന്ന സമയത്തിൽ മാറ്റം വരാമെന്ന് നാസ അറിയിച്ചു. സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പെയ്‌സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാതെ ഇത്രനാൾ കഴിഞ്ഞ രണ്ടുപേർക്കും ഭൂമിയിലെ ഗുരുത്വാകർഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങൾ നൽകും.

സുനിത വില്യംസിന്റെ ചരിത്രമടക്കം ലൈവായി കാണണം എന്ന് ആഗ്രഹിക്കുന്നവരാണോ..? അതിനും നിരവധി മാർഗങ്ങളുണ്ട്. സ്‌പേസ് എക്‌സ് ക്രൂ-9 ന്റെ തിരിച്ചുവരവിന്റെ തത്സമയ സംപ്രേക്ഷണം നാസ നൽകുന്നുണ്ട്. നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും യൂട്യൂബിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. പുലര്‍ച്ചെ 2.15 മുതല്‍ നാസ+, നാസ യൂട്യൂബ് ചാനല്‍, നാസയുടെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെയും എക്സ് അക്കൗണ്ട് എന്നിവ വഴി ക്രൂ-9 സംഘത്തിന്‍റെ ലാന്‍ഡിംഗ് തത്സമയം കാണാം.
കഴിഞ്ഞ വർഷം ജൂൺ 5 നാണ് സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. ഒരു ആഴ്ച കഴിഞ്ഞ് അവർ ഭൂമിയിലേക്ക് മടങ്ങേണ്ടതായിരുന്നു, പക്ഷേ ബോയിംഗ് സ്റ്റാർലൈനറിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം അവർ കടടൽ കുടുങ്ങി. ബോയിംഗ് എഞ്ചിനീയർമാർ ഹീലിയം ചോർച്ചയും പ്രൊപ്പൽഷൻ സിസ്റ്റത്തിലെ പ്രശ്നങ്ങളും കണ്ടെത്തിയതിനാൽ അവരുടെ തിരിച്ചുവരവ് വൈകി.

സുനിതയ്ക്കും ബുച്ചിനും ഒമ്പത് മാസത്തിലധികം ഐഎസ്എസിൽ തുടരേണ്ടിവന്നു, എന്നിരുന്നാലും, ഈ കാലയളവിൽ അദ്ദേഹത്തിന്റെ ബഹിരാകാശ ഗവേഷണത്തിന് വളരെയധികം പ്രശംസ ലഭിച്ചു. 2024 സെപ്റ്റംബറിൽ, ബഹിരാകാശയാത്രികരില്ലാതെ സ്റ്റാർലൈനർ ഭൂമിയിലേക്ക് മടങ്ങി. ഈ സമയത്ത് (ബഹിരാകാശത്ത് ശേഷിച്ച ഒമ്പത് മാസം), സുനിത വില്യംസും ബുച്ച് വിൽമോറും 150-ലധികം ശാസ്ത്രീയ പരീക്ഷണങ്ങളിൽ പങ്കെടുത്തു. ബഹിരാകാശ ഗവേഷണത്തിന് ഗണ്യമായ സംഭാവനകൾ നൽകി. ഇപ്പോൾ മുഴുവൻ ശാസ്ത്ര ലോകവും അവരുടെ വിജയകരമായ തിരിച്ചുവരവിനായി നമുക്ക് കാത്തിരിക്കാം.


Click it and Unblock the Notifications








