Just In
- 8 hrs ago സ്വിഫ്റ്റിലും വാഗൺ ആറിലുമെല്ലാം എഐ ഫീച്ചറുകൾ എത്തുന്നു? എഐ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കി മാരുതി സുസുക്കി
- 9 hrs ago ഞെട്ടേണ്ട, സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിലേക്കും എത്തുന്നു, ദേ ഈ ഷവോമി ഫോണിലൂടെ!
- 10 hrs ago റിയൽമി ജിടി നിയോ6 എഫ്ഇ എത്തുന്നത് 6000നീറ്റ്സ് പീക്ക് തെളിച്ചവുമായി; കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേകം ഫീച്ചറും
- 11 hrs ago പെരുമയുള്ള കൊമ്പൻ! സാംസങ് ഗാലക്സി എം55 5ജി ഭീഷണിയാണ്, മറ്റ് ബ്രാൻഡുകൾക്ക്
Don't Miss
- Movies നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി
- Sports IPL 2024: ധവാന് ഇത്രക്ക് മണ്ടനോ? സാഹസം കാട്ടി കളി തോല്‍പ്പിച്ചു- പിഴച്ചത് ആ തീരുമാനം
- Lifestyle വെറും വയറ്റില്‍ ഡ്രൈഫ്രൂട്സ് കഴിക്കുന്നോ? അപകടം തൊട്ടടുത്തുണ്ട്
- News ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം; വിട്ടുനിന്ന് യുഎസ്
- Automobiles കർവ്വിന് കോംപറ്റീഷനുമായി സിട്രൺ; ടാറ്റ കൂപ്പെ എസ്യുവിയെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഫ്രഞ്ച് നിർമ്മാതാക്കൾ
- Finance വ്യാപാരം 3 ദിവസം മാത്രം, ഈ ആഴ്ച രണ്ട് ഓഹരികൾ വാങ്ങാൻ നിർദ്ദേശം, ടാർഗെറ്റ് വില അറിയാം
- Travel അവധിക്കാലത്ത് കാടും മലയും കയറാം; ഇല്ലിക്കല്‍ കല്ല് മുതൽ വയനാടും ഗവിയും വരെ..
Vivo: ചുരുളഴിഞ്ഞത് വലിയ ചതിയോ? വിവോയ്ക്കെതിരായ അന്വേഷണത്തിലെ കാണാപ്പുറങ്ങൾ
കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ നേരിടുന്ന ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയ്ക്കെതിരെ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി ) മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം വിവോയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും സ്ഥലങ്ങളും ഉൾപ്പടെ 44 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ തെളിവ് ശേഖരണം നടത്തിയ ശേഷം വിവോയിലെ കമ്പനി എക്സിക്യൂട്ടീവുകളെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തുമെന്നാണ് വിവരം. എതെങ്കിലും വിവോ ജീവനക്കാർക്കെതിരെ ലുക്ക് ഔട്ട് സർക്കുലറുകൾ പുറപ്പെടുവിക്കേണ്ടതുണ്ടോയെന്നും ഇഡി പരിശോധിക്കും. ആരോപണങ്ങൾ വളരെ ഗൌരവമായാണ് സർക്കാരും ഏജൻസികളും കാണുന്നത്. കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള രജിസ്റ്റ്രാർ ഓഫ് കമ്പനീസ് നടത്തിയ പരിശോധനയാണ് വിവോയ്ക്കെതിരായ ഇഡി അന്വേഷണത്തിൽ എത്തി നിൽക്കുന്നത്. ( Vivo ).
വിതരണക്കാരൻ വെറും ഷെൽ കമ്പനിയോ?
വിവോയുമായി ബന്ധമുള്ള സ്ഥാപനം സർക്കാരിനെയും ബാങ്കുകളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് ഡൽഹി പൊലീസ് അടുത്തിടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് സംഭവത്തിൽ ഇഡിയും അന്വേഷണം ആരംഭിച്ചത്. വിവോയുടെ ജമ്മു & കശ്മീർ ഡിസ്ട്രിബ്യൂട്ടർ ആയ ഗ്രാൻഡ് പ്രോസ്‌പെക്‌റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.
Airtel Plans: പുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽ
ഡെൽഹി ആൻഡ് ഹരിയാന മേഖലയിലെ ഡെപ്യൂട്ടി രജിസ്റ്റാർ ഓഫ് കമ്പനീസ് നൽകിയ പരാതിയിൽ ആണ് ഡെൽഹി പൊലീസ് ഗ്രാൻഡ് പ്രോസ്‌പെക്‌റ്റിനെതിരെ കേസ് എടുത്തത്. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഭാഗമായ രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അതിന്റെ ഭാഗത്ത് നിന്ന് ഗ്രാൻഡ് പ്രോസ്‌പെക്‌റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷനെതിരെ പ്രത്യേക അന്വേഷണം നടത്തിയതിന് ശേഷമാണ് ഔപചാരികമായി പോലീസിൽ പരാതി ഫയൽ ചെയ്തത്.
ഡിസംബർ 4നാണ് ആർഒസി പൊലീസിൽ പരാതി നൽകുന്നത്. ആർഒഎസി നൽകിയ പരാതിയിൽ ഗ്രാൻഡ് പ്രോസ്‌പെക്‌റ്റ് വിവോ ചൈനയുടെ ഉപസ്ഥാപനമായി സ്വയം എടുത്ത് കാണിച്ചതായി പറയുന്നു. അത് പോലെ തന്നെ ഗ്രാൻഡ് പ്രോസ്‌പെക്‌റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷനിലെ ചൈനീസ് ഷെയർ ഹോൾഡർമാരായ ഷെങ്ഷെൻ ഔ, ഷാങ് ജി എന്നിവർ ഔദ്യോഗിക രേഖകളിൽ സമർപ്പിച്ചിരിക്കുന്നത് വ്യാജ അഡ്രസുകളും വ്യാജ രേഖകളും ആണെന്നും ആർഒസി കണ്ടെത്തി. അതേ സമയം തന്നെ ഔദ്യോഗിക രേഖകളിൽ കമ്പനി വിവോയുടെ ഉപസ്ഥാപനം ആണെന്ന് പറയുന്നുമില്ല.
മിസ്റ്റർ 'K' തിരിച്ച് വരുന്നു; ആകാംക്ഷ വളർത്തുന്ന പ്രഖ്യാപനവുമായി റെഡ്മി
" ഡീപ് കവർ റസിഡന്റ് ഏജന്റുമാർ " ആണ് ചൈനീസ് ഷെയർ ഹോൾഡേഴ്സ് സമർപ്പിച്ച രേഖകൾ വ്യാജമോ, വ്യാജ അഡ്രസുകളെ അടിസ്ഥാനമാക്കിയോ ഉള്ളതാണെന്ന് കണ്ടെത്തിയതെന്നും ആർഒസിയുടെ പരാതിയിൽ പറയുന്നു. വ്യാജ രേഖകൾ ഫയൽ ചെയ്യാൻ സഹായിച്ച ചാർട്ടേഡ് അക്കൌണ്ടിന്റെ പേരും പരാതിയിൽ പരാമർശിച്ചിട്ടുമുണ്ട്.
ഗുരുതരമായ ആരോപണങ്ങളാണ് ഗ്രാൻഡ് പ്രോസ്‌പെക്‌റ്റിനെതിരായ പരാതിയിൽ ആർഒസി ഉന്നയിക്കുന്നത്. കമ്പനി തട്ടിക്കൂട്ടിയത് തന്നെ തട്ടിപ്പ് നടത്താൻ വേണ്ടിയാണെന്നും ആർഒസി പറയുന്നു. കമ്പനിയിലെ ചൈനീസ് ഷെയർ ഹോൾഡേഴ്സ് തെറ്റായ വിവരങ്ങൾ ഫയൽ ചെയ്തതിനെക്കുറിച്ച് സർട്ടിഫൈയിങ് പ്രൊഫഷണലുകൾക്ക് അറിയാമായിരുന്നതായും ആർഒസി കണ്ടെത്തിയിട്ടുണ്ട്.
Smartphone Price: കയറി കയറി ചന്ദ്രനിലെത്തുമോ? അടുത്ത വർഷവും സ്മാർട്ട്ഫോണുകൾക്ക് വില കൂടും
കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ആയ ഷാങ് റിട്ടേണുകൾ ഫയൽ ചെയ്തതായും വ്യാജ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ബാങ്ക് അക്കൌണ്ട് ഓപ്പൺ ചെയ്തതായും ആർഒസിയുടെ പരാതിയിൽ പറയുന്നു. ആർഒസി നടത്തിയ പരാമർശങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ അടക്കം പരിശോധിച്ച് വരുന്നതായും എഫ്ഐആറിൽ പരാമർശമുണ്ട്.
ഗ്രാൻഡ് പ്രോസ്‌പെക്‌റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ പോലെയുള്ള ഷെൽ കമ്പനികളെ ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലേക്ക് ഫണ്ട് കൈമാറുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും പോലെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കുമെന്നാണ് കരുതുന്നത്. അന്വേഷണ ഏജൻസികളുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്നാണ് വിവോയുടെ പ്രതികരണം. കോർപ്പറേറ്റ് സ്ഥാപനം എന്ന നിലയിൽ നിയമങ്ങൾ പൂർണമായും പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും വിവോ പ്രതികരിച്ചു.
IPhone: കൺഫ്യൂഷൻ തീർക്കണമേ.. ഐഫോൺ 13? അതോ ഐഫോൺ 14? ഏത് വാങ്ങണം
ബിഹാർ, ഡൽഹി, മേഘാലയ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഏതാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉള്ള വിവോയുടെയും അനുബന്ധ കമ്പനികളുടെയും സ്ഥാപനങ്ങളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നത്. വിവോയുടെ നിർമാണ, വിതരണ യൂണിറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.
ഗ്രാൻഡ് പ്രോസ്‌പെക്‌ട്, ജോയിൻമെയ് ഇലക്‌ട്രോണിക്‌സ് ( മുംബൈ ), യൂണിമേയ് ഇലക്‌ട്രോണിക് ( നാഗ്പൂർ ), മഹാരാഷ്ട്രയിലെ ജുൻവെയ് ഇലക്‌ട്രോണിക്സ്, അഹമ്മദാബാദിലെ റൂയി ചുവാങ് ടെക്‌നോളജീസ്, ചെന്നൈയിലെ ഫാങ്‌സ് ടെക്‌നോളജി തുടങ്ങിയ വിതരണക്കാരുടെ ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു.
ഇനി ബൂസ്റ്റും ചെയ്യേണ്ട ജാമും ചെയ്യേണ്ട; സിഗ്നൽ ബൂസ്റ്ററുകളും ജാമറുകളും നിരോധിച്ച് കേന്ദ്രം
2020ൽ ഗാൽവാൻ വാലി അതിർത്തി സംഘർഷത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികളുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഏജൻസികൾ കർശനമായി നിരീക്ഷിച്ച് തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ഷവോമിയുടെ 5,500 കോടിയിൽ അധികം മൂല്യമുള്ള സ്വത്തുക്കൾ കണ്ട് കെട്ടാൻ ഇഡി ഉത്തരവിട്ടിരുന്നു.
റോയൽറ്റിയുടെ മറവിൽ അനധികൃത വിദേശ പണമിടപാടുകൾ നടത്തുന്നതായിട്ടായിരുന്നു ഷവോമിക്കെതിരായ ആരോപണം. കേസിൽ കർണാടക ഹൈക്കോടതിയിൽ ആപ്പീൽ നൽകിയ ഷവോമി ഇടക്കാല സ്റ്റേ കരസ്ഥമാക്കിയിട്ടുണ്ട്. ഷവോമിയുടെ പരാതിയിൽ 60 ദിവസത്തിനകം തീരുമാനം എടുക്കാൻ ചീഫ് കമ്മിഷണർ ഒഫ് കസ്റ്റംസിന് കോടതി നിർദേശവും നൽകിയിട്ടുണ്ട്.
WiFi: അരിയും മണ്ണെണ്ണയും പഞ്ചസാരയും മാത്രമല്ല, റേഷൻ കടയിൽ നിന്നും വൈഫൈയും കിട്ടും
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470