ഇന്റർനെറ്റ് കണക്ഷൻ എടുക്കുവാൻ ശ്രമിച്ച ഡോക്‌ടർക്ക് നഷ്ട്ടമായത് 74,000 രൂപ
നിരവധി ഓൺലൈൻ തട്ടിപ്പുകളും മറ്റും നടക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങൾ വഞ്ചിക്കപ്പെടാനുള്ള സാധ്യതയേറെയാണ്. അതിനാൽ ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ അകപ്പെടാതെ നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്, അല്ലെങ്കിൽ നിങ്ങൾക്ക് താഴെ പറയുന്നതുപോലെ വലിയൊരു തുക നഷ്ടമായേക്കും. തട്ടിപ്പുകാർ ഏതുവിധേയനെയും നിങ്ങളുടെ അടുത്തുവന്ന് തട്ടിപ്പ് നടത്തുവാൻ ശ്രമിക്കും. കാര്യങ്ങൾ കണ്ടറിഞ്ഞ് യുക്തിപരമായി ചിന്തിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ബാംഗ്ലുരിൽ ഒരു യുവതിക്ക് നഷ്ടമായത് 74,420 രൂപയാണ്.
കൂടുതൽ വായിക്കുക: പെഗാസസ് സ്‌പൈവെയറിനെ പ്രതിരോധിക്കാൻ കഴിവുള്ളത് ഐഫോണിനോ അതോ ആൻഡ്രോയ്‌ഡ് സ്മാർട്ഫോണിനോ?

ഇന്റർനെറ്റ് കണക്ഷൻ എടുക്കുവാൻ ശ്രമിച്ച ഡോക്‌ടർക്ക് നഷ്ട്ടമായത് 74,000 രൂപ
ഒരു ഇന്റർനെറ്റ് കണക്ഷൻ എടുക്കുവാൻ ശ്രമിച്ച നേത്രരോഗവിദഗ്ദ്ധയ്ക്ക് ഒരു സർവീസ് പ്രൊവൈഡർ ജീവനക്കാരൻ നടത്തിയ തട്ടിപ്പിൽ നഷ്ട്ടമായത് 74,420 രൂപ. എഞ്ചിനീയറിംഗ് കോഴ്സ് പഠിക്കുന്ന തൻറെ മകന് ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുവാൻ ഒരു സർവീസ്-പ്രൊവൈഡറിനെ സമീപിച്ചപ്പോഴാണ് ഈ പ്രശ്‌നം സംഭവിച്ചതെന്ന് ഹനുമന്തനഗറിൽ നിന്നുള്ള ഡോ.നാഗരത്ന ബെയ്ലി പരാതിയിൽ പറയുന്നു.

ഈ വർഷം ഏപ്രിൽ 29 ന് ഒരു സർവീസ്-പ്രൊവൈഡറിന് ബെയ്ലി ഒരു ഓൺലൈൻ അഭ്യർത്ഥന അയച്ചിരുന്നു. തുടർന്ന്, അതേ ദിവസം തന്നെ സ്ഥാപനത്തിൻറെ കസ്റ്റമർ കെയർ സർവീസിൽ നിന്ന് ഒരു കോൾ ലഭിക്കുകയും ചെയ്യ്തു. താരിഫും മറ്റ് പ്ലാനുകളും വിശദീകരിക്കാൻ തങ്ങളുടെ ഒരു എക്സിക്യൂട്ടീവിനെ അയക്കുമെന്ന് ഡോക്ടറോട് പറഞ്ഞു.

എന്താണ് സംഭവിച്ചത്?
അടുത്ത ദിവസം, ഭാനുചന്ദ്ര എം എന്നുപേരുള്ള ഒരാൾ ജോലിസ്ഥലത്ത് വച്ച് ബെയ്ലിയെ കണ്ടുമുട്ടുകയുണ്ടായി. ആറുമാസത്തെ ഒരു ഇന്റർനെറ്റ് പ്ലാനിനെ കുറിച്ച് അയാളോട് അന്വേഷിച്ചപ്പോൾ ഒരു റൂട്ടർ സൗജന്യമായി നൽകുന്ന മറ്റൊരു പ്ലാൻ തിരഞ്ഞെടുക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്യ്തു. ബെയ്ലി സമ്മതിക്കുകയും പ്ലാനിൻറെ ചാർജ് തുകയായ 33,560 രൂപ അടക്കം 74,420 രൂപ നൽകുകയും ചെയ്യ്തു. പക്ഷേ, അയാൾ ഇന്റർനെറ്റ് കണക്ഷൻ നൽകുകയോ അടച്ച പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല. അയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി പിന്നീട് വിളിച്ചപ്പോൾ കണ്ടെത്തുകയും ചെയ്യ്തു. മാത്രവുമല്ല, ഈ സർവീസ് പ്രൊവൈഡർ അവളുടെ പരാതിയിൽ പ്രതികരിച്ചിട്ടുമില്ല. ശങ്കരപുര പോലീസ് വഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.


Click it and Unblock the Notifications








