എൽ.സി.എ തേജസ് യുദ്ധവിമാനം വ്യോമസേനയിലേക്ക്
എയർബോൺ ഏർലി വാർണിങ് ആൻഡ് കൺട്രോൾ സിസ്റ്റം ( എ.ഇ.ഡബ്ല്യൂ &സി.എസ്) അധികം വൈകാതെ തന്നെ പരീക്ഷണങ്ങൾക്ക് ശേഷം വ്യോമസേനയിലേക്ക് കടക്കും.
എല്ലാ പരീക്ഷണങ്ങൾക്കൊടുവിൽ യുദ്ധവിമാനമായ എൽ.സി.എ തേജസ് വ്യോമസേനയിലേക്ക്, ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസഷൻ (ഡി.ആർ.ഡി.ഓ) ചെയർമാൻ ജീ. സതീഷ് റെഡ്‌ഡി പറഞ്ഞു.

എയർബോൺ ഏർലി വാർണിങ് ആൻഡ് കൺട്രോൾ സിസ്റ്റം ( എ.ഇ.ഡബ്ല്യൂ &സി.എസ്) അധികം വൈകാതെ തന്നെ പരീക്ഷണങ്ങൾക്ക് ശേഷം വ്യോമസേനയിലേക്ക് കടക്കും.
"എൽ.സി.എ തേജസും, എയർബോൺ ഏർലി വാർണിങ് ആൻഡ് കൺട്രോൾ സിസ്റ്റം (എ.ഇ.ഡബ്ല്യൂ &സി.എസ്) എന്നിവ അവസാനഘട്ട പരീക്ഷണങ്ങളിലാണ്", ചെയർമാൻ ജീ. സതീഷ് റെഡ്‌ഡി ഒരു ഇന്റർവ്യൂയിൽ പറഞ്ഞു.

തേജസ് യുദ്ധവിമാനം
"60 വർഷം മുൻപ്, അതായത് 1958-ൽ പ്രതിരോധ പഠനത്തിനും ഗവേഷണങ്ങൾക്കുമായി വെറും 10 ലാബുകളിലായാണ് അന്ന് ഡി.ആർ.ഡി.ഓ ആരംഭിച്ചതെന്ന്", ഡി.ആർ.ഡി.ഓ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയർമാൻ ജീ. സതീഷ് റെഡ്‌ഡി ഓൾ ഇന്ത്യ റേഡിയോട് പറഞ്ഞു.

തേജസ് വ്യോമസേനയിലേക്ക്
ഡി.ആർ.ഡി.ഓ പുരോഗമന പ്രവർത്തന ഏജൻസിയായ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (എ.ഡി.എ) യാണ് ഈ യുദ്ധവിമാനം ഡിസൈൻ ചെയ്യ്തത്.

ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസഷൻ (ഡി.ആർ.ഡി.ഓ)
ഇത് നിർമ്മിച്ചത് രാജ്യത്തെ പ്രതിരോധ ഏജൻസിയായ "ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എ.ടി.എൽ) ആണ്. തെജസ് എന്ന് പറയുന്നത് നാലാമത്തെ ജനറേഷൻ സൂപ്പർസോണിക് വിമാനമാണ്. നാവികസേനയിലും, വ്യോമസേനയിലും ഒരുപോലെ പ്രവർത്തനം കാഴ്ച്ച വയ്ക്കുന്ന യുദ്ധവിമാനമാണ് തെജസ്.

ഇന്ത്യൻ വ്യോമസേനാ
സർവൈലൻസും, സുരക്ഷയും കൂട്ടുന്നതിനായി ഡി.ആർ.ഡി.ഓ ഇപ്പോൾ ആറ് അടുത്ത ജനറേഷൻ എ.ഇ.ഡബ്ല്യൂ &സി.എസ് എയർബസുകൾ നിർമിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലായി ഈ സംഘടന ഒട്ടനവധി ലാബുകൾ, നേട്ടങ്ങൾ തുടങ്ങി അനവധി കാര്യങ്ങൾ നേടിയെടുത്തു.
"ഇപ്പോൾ, പ്രതിരോധ സാങ്കേതികതകൾ വികസിപ്പിക്കുന്നതിനായി അൻപതിൽപരം പരിക്ഷണശാലകൾ, ഏറോനോട്ടിക്‌സ്, ഇലക്ട്രോണിക്സ്, യുദ്ധ വാഹനങ്ങൾ, എഞ്ചിനീറിങ് സിസ്റ്റംസ്, ഇൻസ്ട്രുമെന്റസ്, മിസൈലുകൾ, അഡ്വാൻസ് കമ്പ്യൂട്ടിങ് ആൻഡ് സിമുലേഷൻ എന്നിവയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണ്", ഡി.ആർ.ഡി.ഓ വെബ്‌സൈറ്റിൽ പറഞ്ഞു.
5,000 ശാസ്ത്രജ്ഞന്മാരും, 25,000 സഹപ്രവർത്തകരും ചേർന്ന ഈ വലിയ സംരംഭം ഒരുപാട് പ്രോജക്ടുകൾ, മിസൈലുകൾ, മിലിറ്ററി ആയുധങ്ങൾ, റഡാർ ഇലക്ട്രോണിക് സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് രൂപം നൽകി.


Click it and Unblock the Notifications








