Just In
- 8 hrs ago പശ്ചാത്താപമേ പ്രായശ്ചിത്തം! 2 പ്ലാനുകളുടെ വാലിഡിറ്റി 20 ദിവസം കൂട്ടി ബിഎസ്എൻഎൽ
- 8 hrs ago ഇ-സിമ്മിനും രക്ഷയില്ല; നടക്കുന്നത് വ്യാപക തട്ടിപ്പ്, പണം നഷ്ടമാകാതിരിക്കാൻ സൂക്ഷിക്കുക
- 12 hrs ago സ്വിച്ച് ഓഫ് ആക്കിയാലും കാണാതെപോയ ഫോൺ കണ്ടുപിടിക്കാം, അതിനല്ലേ ഈ ഗൂഗിൾ ഫീച്ചർ...
- 12 hrs ago മമ്മൂട്ടിയുടെ ടർബോയ്ക്ക് മുമ്പേ ഐക്യൂവിന്റെ ഇസെഡ് 9 ടർബോ എത്തും; പടം പോലെ ഇതും സൂപ്പർ ഹിറ്റാകും
Don't Miss
- News ഷാരോൺ രാജ് വധക്കേസ്: പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ ഹർജി നൽകി, ആവശ്യം ഇത്
- Lifestyle പൊരിച്ചതും കരിച്ചതും കൂടുതല്‍ കഴിക്കുന്നവര്‍ പണി പോയി വാങ്ങുന്നു
- Movies ചിരിക്കാനല്ല പറഞ്ഞത്, ബാഗെടുത്ത് പോകാന്‍ അധികാരമുണ്ടോ? കട്ടക്കലിപ്പില്‍ മോഹന്‍ലാലിന്റെ മാസ് ഡയലോഗ്
- Sports IPL 2024: ക്യാപ്റ്റന്‍സി പോയി, ഇനി രോഹിത്തിന് വെല്ലുവിളി അതാണ്- ചൂണ്ടിക്കാട്ടി ഫിഞ്ച്
- Automobiles 2024 ഞങ്ങൾക്ക് തരണം, സിട്രൺ എടുക്കുമെന്നാ തോന്നുന്നേ, രാജ്യത്ത് 200 ടച്ച് പോയിൻ്റുകൾ തുടങ്ങാൻ കമ്പനി
- Travel മൂന്നാറിൽ നിന്ന് വെറും 40 കിമീ; മറയൂർ സീൻ വേറെയാണ്! ഒളിപ്പിച്ച രഹസ്യങ്ങളിൽ ഗുഹകളും വെള്ളച്ചാട്ടവും!
- Finance ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കൊപ്പം നിക്ഷേപവും, എൽഐസിയുടെ ഇൻഡക്സ് പ്ലസ് പോളിസിയെക്കുറിച്ചറിയാം
എജിആർ കുടിശ്ശിക അടയ്ക്കാൻ സമയം ആവശ്യപ്പെട്ട് ടെലിക്കോം കമ്പനികൾ സുപ്രിം കോടതിയിൽ
വോഡഫോൺ ഐഡിയ, ടാറ്റ ടെലി സർവീസസ്, ഭാരതി എയർടെൽ എന്നിവർ മുൻ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഒരു അപേക്ഷ സമർപ്പിക്കുകയും പേയ്‌മെന്റ് ഷെഡ്യൂൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി (ഡിഒടി) ചർച്ച ചെയ്യാൻ അനുവദിക്കുകയും ചെയ്തു. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശ്ശിക അടയ്ക്കണം എന്ന ഒക്ടോബര്‍ 24ലെ സുപ്രീം കോടതി വിധിക്കെതിരെ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസ് എന്നിവര്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ടെലികോം കമ്പനികൾക്ക് കനത്ത തിരിച്ചടിയായി, എജിആറിനെ കേന്ദ്രം നിർവചിക്കുന്നതിനെതിരെ ടെലികോം കമ്പനികളുടെ അപ്പീൽ സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബർ 24 ന് നിരസിക്കുകയും 92,000 കോടി രൂപ നൽകാൻ ഈ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിധിക്കെതിരെ കഴിഞ്ഞ നവംബറിലാണ് ടെലികോം കമ്പനികള്‍ പുന:പരിശോധന ഹര്‍ജി നല്‍കിയത്. ഇത് പ്രകാരം സുപ്രീംകോടതി വിധി പൂര്‍ണ്ണമായും പുന:പരിശോധിക്കാതെ തുക അടക്കാനുള്ള തീയതി നീട്ടി നല്‍കുന്നതടക്കമുള്ള ചില കാര്യങ്ങള്‍ ഉന്നിയിക്കുന്നതായിരുന്നു ടെലികോം കമ്പനികൾ സമർപ്പിച്ച ഹര്‍ജികളിൽ ഉണ്ടായിരുന്നത്. തുറന്ന കോടതിയില്‍ ഹര്‍ജി കേള്‍ക്കണം എന്നും ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നേരത്തെ കോടതി തള്ളി. ഒടുവില്‍ ജഡ്ജിമാരുടെ ചേംബറില്‍ ഹര്‍ജി പരിഗണിച്ച അരുണ്‍ മിശ്ര, എസ്എ അബ്ദുള്‍ നാസീര്‍, എംആര്‍ ഷാ എന്നീ ജസ്റ്റിസുമാര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി.
മൂന്ന് ടെലികോം കമ്പനികളും പ്രത്യേകം ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ കുടിശ്ശിക അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കുന്നതിനും, ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കുടിശ്ശിക പുന:പരിശോധിക്കുക എന്നുമാണ് ഇവര്‍ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ. എജിആറില്‍ ഉള്‍പ്പെട്ട പല ഘടകങ്ങളെയും കമ്പനികള്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തു. എന്നാല്‍ വീണ്ടും വിശദമായ വാദം അനുവദിക്കാതെ സുപ്രീം കോടതി ബെഞ്ച് വിധി തള്ളിക്കളഞ്ഞു. വോഡഫോണ്‍ ഐഡിയ എയര്‍ടെല്‍ കമ്പനിക്കാണ് പുതിയ എജിആര്‍ കുടിശ്ശിക അടയ്ക്കാനുള്ള വിധി ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ തങ്ങളുടെ മൊബൈല്‍ സേവനം എയര്‍ടെല്ലിന് കൈമാറിയ ടാറ്റ ടെലികോം 13,826 കോടി സര്‍ക്കാറിലേക്ക് അടയ്ക്കണം. അതേ സമയം ഈ തുക അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 23ആണ്. മൊത്തത്തില്‍ രാജ്യത്തെ 15 ഓളം കമ്പനികള്‍ സര്‍ക്കാറിലേക്ക് ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കേണ്ടി വരുന്ന തുക 1.47 ലക്ഷം കോടി രൂപയാണ്. ഇനി സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുകയാണ് ടെലികോം കമ്പനികള്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന മാര്‍ഗം എന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജുമാരുടെ മുന്നിലാണ് ഈ ഹര്‍ജി പരിഗണിക്കപ്പെടുകയെങ്കിലും മുന്‍ബെഞ്ചിന്‍റെ തീരുമാനത്തില്‍ നിന്നും വലിയ മാറ്റം സംഭവിക്കുന്നത് അപൂര്‍വ്വമായ കാര്യമാണെന്നും നിയമവൃത്തങ്ങള്‍ പറയുന്നു. അതേ സമയം കോടതി വിധിക്ക് പിന്നാലെ ഡിസംബര്‍ ആദ്യം ടെലികോം കമ്പനികള്‍ തങ്ങളുടെ താരീഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. സുപ്രീംകോടതി തീരുമാനപ്രകാരം ഭീമമായ തുക ടെലികോം കമ്പനികള്‍ അടയ്ക്കേണ്ടി വന്നാല്‍ രാജ്യത്തെ ഉപയോക്താക്കളുടെ നട്ടെല്ല് തകര്‍ക്കുന്ന ചാര്‍ജ് വര്‍ദ്ധനവ് പിന്നാലെ ഉണ്ടാകും എന്നാണ് ടെലികോം മേഖലയില്‍ നിന്നും ലഭിക്കുന്ന സൂചന.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470