ആൻഡ്രോയിഡ് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ ഫേസ്ബുക്കിന് നൽകിയെന്ന് റിപ്പോർട്ട്
ഫേസ്ബുക് സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കിറ്റിനോട് ബന്ധപ്പെട്ടാണ് ഈ ആപ്പുകൾ പ്രവർത്തിക്കുന്നത് ഇത് ആൻഡ്രോയിഡ് ആപ്പുകളിൽ നിന്നും വ്യക്തി വിവരങ്ങൾ ഫേസ്‍ബുക്കിലോട്ട് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.
പ്ലേയ് സ്റ്റോറിലെ 20 ആൻഡ്രോയിഡ് ആപ്പുകൾ ഫേസ്ബുക്കിന് അനുവാദമില്ലാതെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ നൽകിയെന്നും ഇത് ഭീതിജനകമായ ആശങ്കകൾ ഉയർത്തുമെന്ന് പഠനങ്ങൾ അഭിപ്രായപ്പെടുന്നു. ട്രാവെല്ലിങ് ആപ്പായ 'കായക്ക്', 'ട്രിപ്പ് അഡ്വൈസർ', ജോബ് സെർച്ച് ആപ്പായ 'ഇൻഡീഡ്', എന്നി അപ്പുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

ആൻഡ്രോയിഡിന്റെ 34 ആപ്പുകളാണ് പ്രൈവസി ഇന്റർനാഷണൽ അനലൈസ് ചെയ്തത്, ഇതിൽ 61 ശതമാനം ആൻഡ്രോയിഡ് ആപ്പുകൾ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തികൊടുക്കുന്നതെന്നും, ഈ ആപ്പുകൾ തുറക്കുമ്പോൾ തന്നെ ഈ പ്രവർത്തനം തുടങ്ങുമെന്നും റിപ്പോർട്ട് ചെയ്യ്തു.
ഫേസ്ബുക് സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കിറ്റിനോട് ബന്ധപ്പെട്ടാണ് ഈ ആപ്പുകൾ പ്രവർത്തിക്കുന്നത് ഇത് ആൻഡ്രോയിഡ് ആപ്പുകളിൽ നിന്നും വ്യക്തി വിവരങ്ങൾ ഫേസ്‍ബുക്കിലോട്ട് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.

ആൻഡ്രോയിഡ് ആപ്പുകൾ
ട്രാവെല്ലിങ് ആപ്പായ 'കായക്ക്', ഉപയോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടുന്ന: ഫ്ലൈറ്റ് സെർച്ചുകൾ, എത്തിച്ചേരുന്ന സ്ഥലം, ടിക്കറ്റിന്റെ നമ്പർ, ചെന്നചേരുന്ന നഗരം, എന്നിവയാണ് ഫേസ്ബുക്കിന് നൽകികൊണ്ടിരുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഒരു ഭീക്ഷണിയായിട്ടാണ് ഇത് കണക്കാക്കുന്നത്.

വിവിധ ആപ്ലിക്കേഷനുകൾ
"വിവിധ ആപ്ലിക്കേഷനുകളിൽ നിന്നുള്ള വിവരങ്ങൾ ജനങ്ങളുടെ പ്രവർത്തനങ്ങൾ, താൽപ്പര്യങ്ങൾ, പെരുമാറ്റങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള മികച്ച ചിത്രം വരച്ചെടുക്കാൻ കഴിയും, അവയിൽ ചിലത് പ്രത്യേക വിഭാഗത്തിലുള്ള വിവരങ്ങൾ, അതായത് ജനങ്ങളുടെ ആരോഗ്യം അല്ലെങ്കിൽ മതം തുടങ്ങിയവയെ കുറിച്ച് വെളിപ്പെടുത്താം", റിപ്പോർട്ട് പറയുന്നു.

ട്രിപ്പ് അഡ്വൈസർ
മെയ് 25, 2018-ൽ നിയമത്തിന്റെ പ്രാബല്യത്തിൽ കൊണ്ടുവന്ന 'പ്രൈവസി വയലേഷൻ പ്രൊട്ടക്ഷൻ', ജി.ഡി.പി.ആർ (ജനറൽ ഡാറ്റ പ്രൊട്ടക്‌ഷൻ റെഗുലേഷൻ) പ്രകാരം ഇതൊരു പ്രൈവസി വയലേഷൻ നടക്കുന്ന മേഖലയാണ്.

ഇൻഡീഡ്
ഷെയർ ചെയ്യുന്ന വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് ഫേസ്ബുക് എങ്ങനെയാണ് ഇത് ഉപയോഗപ്പെടുത്തുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.


Click it and Unblock the Notifications








