സ്വവർഗ്ഗരതി പാപമായി ചിത്രികരിച്ച ആപ്പ് ആപ്പിൾ നീക്കം ചെയ്തു
ആപ്പിൾ പ്ലെയ്സ്റ്റോറിൽ നിന്നും മതവുമായി ബന്ധമുള്ള ആപ്പ് നീക്കം ചെയ്യ്തു. എൽ.ജി.ബി.ടി.ക്യയൂ എന്ന മാനുഷ്യാവകാശ സംഘടനാ സമർപ്പിച്ച പരാതിയിലാണ്
ആപ്പിൾ പ്ലെയ്സ്റ്റോറിൽ നിന്നും മതവുമായി ബന്ധമുള്ള ആപ്പ് നീക്കം ചെയ്യ്തു. എൽ.ജി.ബി.ടി.ക്യയൂ എന്ന മാനുഷ്യാവകാശ സംഘടനാ സമർപ്പിച്ച പരാതിയിലാണ് പുതിയ ആപ്പ് സ്വവർഗ്ഗരതി പാപമായി ചിത്രികരിച്ച് കാണിച്ചിരിക്കുന്നത്.

ഞായറാഴ്ച്ച ഫോർട്ടുനിൽ വന്ന റിപ്പോർട്ട് പ്രകാരം, ടെക്സാസ് കേന്ദ്രികരിച്ചുള്ള ഒരു മതവർഗ്ഗമായ ലിവിങ് ഹോപ്പ് മിനിസ്ട്രീസാന് ഈ പുതിയ ആപ്പ് രൂപീകരിച്ചത്.
"എൽ.ജി.ബി.ടി ആളുകളെ ഗുരുതരമായി ബാധിക്കാവുന്ന ഒന്നാണ് ഈ ആപ്പ്. ഈ ആപ്പ് വളരെ ഉത്തരവാദ്യത്തോടുകൂടി ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യ്ത ആപ്പിളിനോട് നന്ദി രേഖപ്പെടുത്തുന്നു". എക്സിക്യൂട്ടീവ് ഓഫീസർ ആയ വെയ്ൻ ബിസെൻ അഭിപ്രയപ്പെട്ടു.
ലിവിങ് ഹോപ്പ് മിനിസ്ട്രീസിന്റെ എക്സിക്യൂട്ടീവ് റിക്കി ചേലേറ്റ് എൻ.ബി.സി വാർത്തയോടായി പറഞ്ഞു, "നമ്മളെ അന്യോഷിച്ച് എത്തുന്നവരെ മാത്രമേ ഞങ്ങൾ സഹായിക്കുന്നുള്ളൂ".
ആപ്പിൾ അടിയന്തരമായി ആപ്പ് നീക്കം ചെയ്യുന്നത് റിക്കി ചേലേറ്റിനെ അറിയിച്ചിട്ടില്ലായിരുന്നു.
ആപ്ലിക്കേഷൻ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ആപ്പിൾ ഇതുവരെ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.


Click it and Unblock the Notifications