ഗൂഗിളിന്റെ ആപ്പ് ഡെവലപ്പ്‌മെന്റ് ടൂളുകൾക്ക് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി
സ്ഥാപനങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ക്ക് ആപ്പിള്‍ എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാറുണ്ട്. ഗൂഗിളിന്റെ ജിബസ്, കഫേ ആപ്പുകള്‍ ഈ ആവശ്യങ്ങൾക്ക് വേണ്ടിയാണ്.
ഗൂഗിളിലെ ചില സുപ്രധാന ആപ്പ് ഡെവലപ്പ്‌മെന്റ് ടൂളുകൾക്ക് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി, നിയമലംഘനം നടത്തിയതിന്റെ പേരിലാണ് ഗൂഗിലിന് ഇപ്പോൾ ഇങ്ങനെയൊരു അവസ്ഥയ്ക്ക് കാരണമായത്. ഇതേ തുടര്‍ന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍, ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം പൂർണമായി സ്‌തംഭിച്ചു.

ഗൂഗിളിന്റെ ജീവനക്കാര്‍ മാത്രം ഉപയോഗിക്കുന്ന ജിബസ്, കഫേ ആപ്പ് പോലുള്ളവയും ഇപ്പോൾ പ്രവര്‍ത്തന രഹിതമാണ്. ആപ്പിളിന്റെ ആപ്പ് വിതരണ നിയമ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്‌തു.

ഗൂഗിള്‍
ഫേസ്ബുക്കിനും ദിവസങ്ങൾക്ക് മുൻപ് 24 മണിക്കൂർ വിലക്കേർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച്ച രാത്രിയോടെ ഗൂഗിളിലെ ഈ പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചു.

ഫേസ്ബുക്
എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റിന് കീഴില്‍ ഗൂഗിള്‍ വികസിപ്പിച്ച 'സ്‌ക്രീന്‍വൈസ് മീറ്റര്‍ ആപ്ലിക്കേഷന്‍' ഐഫോണ്‍ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. ഫെയ്‌സബുക്കിന്റെ റിസര്‍ച്ച് ആപ്ലിക്കേഷനും ഇതേ രീതിയിലുള്ള വിവരശേഖരണത്തിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്, ഇത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ കാരണം കൊണ്ടാണ് ഫെയ്‌സ്ബുക്കിനും ഗൂഗിളിനും എതിരെ ആപ്പിൾ നടപടി സ്വീകരിച്ചത്.

ഗൂഗിൾ പ്ലെയ്സ്റ്റോർ
സ്ഥാപനങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ക്ക് ആപ്പിള്‍ എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാറുണ്ട്. ഗൂഗിളിന്റെ ജിബസ്, കഫേ ആപ്പുകള്‍ ഈ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. സാധാരണ ആപ്ലിക്കേഷനുകള്‍ക്ക് ഉണ്ടാവുന്ന പരിശോധനകള്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഉണ്ടാവാറില്ല. ഈ ഡാറ്റ കളക്ഷൻ ആപ്പുകൾ വിവിധ സർട്ടിഫിക്കറ്റുകളിൽ ആയിരുന്നെങ്കിൽ ഒഴിവാക്കാവുന്ന പ്രശ്‌നമേ ഗൂഗിളിനും ഫേസ്ബുക്കിനും ഉണ്ടായിരുന്നുള്ളു.

സഫാരി വെബ്
ഐഫോൺ, ഐപാഡ്, മാക് തുടങ്ങിയവയിൽ സഫാരി വെബ് ബ്രൗസറിന്റെ സേവനം ഉപയോഗിക്കുന്നതിനാൽ ആപ്പിളിന് ഗൂഗിൾ വർഷം തോറും ദശലക്ഷം ഡോളറാണ് നൽകുന്നത്. പുതുക്കുന്നതിനുള്ള ചർച്ചകൾ ഇതിനെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോഴും വ്യക്‌തമല്ല.


Click it and Unblock the Notifications