Just In
- 6 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 9 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 10 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 11 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Movies ഉര്‍വശി ചിത്രത്തില്‍ ദിലീപിന് കിട്ടിയത് 3000 രൂപ; അദ്ദേഹം കരഞ്ഞുകൊണ്ട് എന്റെ അടുത്ത് വന്നു; വിജി തമ്പി
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അറിയുന്നുണ്ടോ? വൈദ്യുതിബില്ലിന്റെ പേരിൽ കേരളത്തിൽ വീണ്ടും ഓൺലൈൻ പണംതട്ടൽ വ്യാപകം!
ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും വൈദ്യുതി ബില്ലിന്റെ പേരിൽ ആളുകളുടെ പണം തട്ടുന്നത് വ്യാപകമാകുന്നു. വൈദ്യുതി ബിൽ കുടിശിക ഉണ്ട് എന്ന പേരിൽ ഉപയോക്താക്കളുടെ ഫോണുകളിലേക്ക് സന്ദേശം അയച്ചുകൊണ്ടാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. നിങ്ങളുടെ കണസ്യൂമർ നമ്പരിന്റെ പേരിൽ ഇത്ര രൂപ വൈദ്യുതി കുടിശിക ഉണ്ട് എന്നും കണക്ഷൻ കട്ട് ആകാതിരിക്കാനും നടപടികൾ ഒഴിവാക്കാനും ഇവിടെ നൽകിയിരിക്കുന്ന നമ്പരുമായി ബന്ധപ്പെടുക എന്ന തരത്തിലാണ് ടെക്സറ്റ് മെസേജ് എത്തുക.
കെഎസ്ഇബി അധികൃതർ നൽകുന്ന മുന്നറിയിപ്പ് എന്ന വ്യാജേന ഫോണിൽ എത്തുന്ന സന്ദേശം കണ്ട് ഉപയോക്താക്കൾ ഭയക്കുകയും സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന നമ്പരിലേക്ക് വിളിക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ തിരുവനന്തപുരത്തെ കെഎസ്ഇബിയുടെ കേന്ദ്ര ഓഫീസിൽ നിന്നാണ് വിളിക്കുന്നത് എന്നും വൈദ്യുതി കുടിശിക സംബന്ധിച്ച പ്രശ്നം തീർക്കാൻ അവർ പറയുന്ന പ്രകാരം ചെയ്യണമെന്നും ആവശ്യപ്പെടും. തുടർന്നാണ് തട്ടിപ്പിലേക്ക് കടക്കുന്നത്.
വേണ്ട, കാശ് കൊടുക്കേണ്ട... ആള് ആനക്കള്ളനാണ്; മുന്നറിയിപ്പ് ഫീച്ചറുമായി ഗൂഗിൾപേ!
കോട്ടയത്ത് സംക്രാന്തിയിൽ ഒരു ഉപയോക്താവിന് ഇത്തരത്തിൽ മെസേജ് എത്തി. കുടിശിക ഉണ്ടായിരുന്നില്ല എങ്കിലും കെഎസ്ഇബിയിൽനിന്നുള്ള അറിയിപ്പ് എന്ന നിലയിൽ കുടുംബം മെസേജിൽ കണ്ട നമ്പരിലേക്ക് തിരിച്ചുവിളിച്ചു. തിരുവനന്തപുരത്തുനിന്നാണ് വിളിക്കുന്നത് എന്നുതന്നെയാണ് ഇവിടെയും തട്ടിപ്പുകാർ പറഞ്ഞത്. കുടിശിക നിലവിൽ ഇല്ലെന്ന് കുടുംബം അറിയിച്ചപ്പോൾ തങ്ങൾ പറയുന്ന നിർദേശപ്രകാരം കാര്യങ്ങൾ ചെയ്യണമെന്ന് മറുഭാഗത്തു ഫോണിൽ ഉള്ളവർ അറിയിച്ചു.
തുടർന്ന് ഒരു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ അവർ അറിയിച്ചു. കുടുംബത്തിലെ ഗൃഹനാഥന്റെ മകൻ ആയിരുന്നു എതിർവശത്തുള്ളവരുമായി സംസാരിച്ചുകൊണ്ടിരുന്നത്. ആപ്പ് ഏതാണ് എന്ന മകന്റെ ചോദ്യത്തിന് എനിഡെസ്ക് എന്നായിരുന്നു മറുപടി. ഇതോടെ അപകടം മണത്ത മകൻ സംശയം പ്രകടിപ്പിച്ചതോടെ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് കുടുംബം കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെട്ടു.
ഡോക്ടർമാരുടെ കുത്തിക്കുറിക്കൽ വായിക്കാൻ കഴിയുന്നില്ലേ...? പരിഹാരവുമായി ഗൂഗിൾ | Google
കോൾ എടുത്തതും തട്ടിപ്പുമായി ബന്ധപ്പെട്ടാണോ വിളിക്കുന്നത് എന്നായിരുന്നു ചോദ്യം. ഇത്തരത്തിൽ തട്ടിപ്പുകാരുടെ കോൾ എത്തിയതായി അറിയിക്കാൻ നിരവധി പേർ വിളിക്കുന്നുണ്ടെന്നും പലർക്കും പണം നഷ്ടമായെന്ന് കെഎസ്ഇബി അധികൃതർ തന്നെ വെളിപ്പെടുത്തുന്നതായും കുടുംബം പറയുന്നു. മകൻ സ്ഥലത്ത് ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തങ്ങൾ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടത് എന്നാണ് കുടുംബം പറയുന്നത്.
കെഎസ്ഇബിയുടെ പേരിൽ ഇത്തരമൊരു വൻ തട്ടിപ്പ് നടന്നിട്ടും ആളുകൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാനോ തട്ടിപ്പുകാർക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കാനോ അധികൃതർക്ക് സാധിച്ചിട്ടില്ല. ഉപയോക്താക്കളുടെ കൺസ്യൂമർ നമ്പർ, മൊബൈൽ നമ്പർ, കഴിഞ്ഞ മാസത്തെ കൃത്യമായ ബിൽതുക എന്നിവ സഹിതമാണ് തട്ടിപ്പുകാർ ആളുകളെ കുടുക്കാൻ ഇറങ്ങുന്നത്. ഇത്രയും വിവരങ്ങളും കെഎസ്ഇബിയുടേത് എന്ന് തോന്നിപ്പിക്കുന്ന മെസേജും കൂടി കാണുമ്പോൾ ഒരുവിധം ആളുകൾ ഒക്കെ വിശ്വസിച്ചു പോകും.
ബിഎസ്എൻഎൽ അല്ലാതെ മറ്റാര് തരും ഇങ്ങനെ ഡാറ്റ? കണ്ണുംപൂട്ടി ചെയ്യാവുന്ന 2 ഡാറ്റ പ്ലാനുകൾ
നമ്മുടെ ഡിവൈസ് എതിർവശത്തുള്ള ആൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന എനിഡെസ്ക് പോലുള്ള ആപ്പുകൾ എന്താണ് എന്ന് അറിയാത്തവർ ചിലപ്പോൾ തട്ടിപ്പുകാരുടെ വലയിൽ വീണെന്നും വരാം. ഓൺലൈൻ മാർഗങ്ങളിലൂടെ വൈദ്യുതി ബിൽ അടയ്ക്കുന്ന ആളുകളുടെ വിവരങ്ങൾ ചോർത്തിയെടുത്താണ് തട്ടിപ്പുകാർ ഇരയെ കണ്ടെത്തുന്നത് എന്നാണ് നിഗമനം. രണ്ടു മാസം മുൻപും വൈദ്യുതി ബില്ലിന്റെ പേരിൽ വാട്സ്ആപ്പ് മുഖേന തട്ടിപ്പിന് ശ്രമങ്ങൾ നടന്നിരുന്നു.
അന്ന് വാട്സ്ആപ്പ് മെസേജ് ആയിരുന്നു എങ്കിൽ ഇപ്പോൾ ടെക്സ്റ്റ് മെസേജ് ആണ് ആളുകൾക്ക് ലഭ്യമാകുന്നത് എന്നവ്യത്യാസം മാത്രമാണ് ഉള്ളത്. തട്ടിപ്പ് പുതിയ രീതിയിൽ തുടരുകതന്നെയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിലും ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ട്. കെഎസ്ഇബി ആവശ്യമായ മുന്നറിയിപ്പ് നൽകിയില്ല എങ്കിൽക്കൂടി, അനുഭവസ്ഥർ വിവരം ചുറ്റുമുള്ളവരെ അറിയിച്ചാൽ അവർക്ക് ജാഗ്രത പാലിക്കാൻ കഴിഞ്ഞേക്കും.
പണി വരുന്നുണ്ട് കേട്ടോ; ടെലിക്കോം കമ്പനികൾ മാർച്ചിന് മുമ്പ് നിരക്ക് 10% വർധിപ്പിക്കും
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470