ഡാർക്ക് വെബിൽ 5 ലക്ഷത്തിലധികം ഹാക്ക് ചെയ്ത സൂം അക്കൗണ്ടുകൾ വിൽപ്പനയ്‌ക്ക്
യുഎസ് സൈബർ സുരക്ഷ സ്ഥാപനമായ സൈബിളിലെ വിദഗ്ധർ ഡാർക്ക് വെബിൽ ഓൺലൈനിൽ വിൽപ്പനയ്ക്ക് ലഭ്യമായ 5 ലക്ഷത്തിലധികം സൂം അക്കൗണ്ട് ക്രെഡൻഷ്യലുകൾ കണ്ടെത്തി. ഡാർക്ക് വെബിലെയും മറ്റ് ഹാക്കർ ഫോറങ്ങളിലെയും 500,000-ത്തിലധികം സൂം അക്കൗണ്ടുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഉപയോക്തൃനാമങ്ങളും പാസ്‌വേഡുകളും ഒരു പൈസയിൽ താഴെ വിലയ്ക്ക് ഹാക്കർമാർ വിൽക്കുന്നുണ്ടെന്നും ചില സന്ദർഭങ്ങളിൽ സൗജന്യമായി നൽകുമെന്നും കമ്പനി അവകാശപ്പെട്ടു.

കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത ആൻഡ്രോയ് ആപ്ലിക്കേഷനാണ് സൂം. 50 പേരെ വരെ ഒരു വീഡിയോ കോൺഫറൻസ് കോളിൽ ചേരാൻ അനുവദിക്കുന്ന സൂമിനെയാണ് കമ്പനികളും ജീവനക്കാരും വർക്ക് ഫ്രം ഹോം ആരംഭിച്ചതോടെ ആശയവിനിമയത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. 5 ലക്ഷം സൂം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട് എന്നാണ് അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം സൈബിളിന്‍റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ആപ്ലിക്കേഷൻ ഹാക്കിങ്ങിലൂടെ ലീക്കായ ഡാറ്റയും സ്വകാര്യ വീഡിയോകളുമാണ് ഡാർക്ക് വെബിൽ വിൽക്കുന്നത്. പാസ്‌വേഡുകൾ, ഇ-മെയിലുകൾ, മീറ്റിംഗ് യുആർഎൽ, ഡിവൈസുകളുടെ വിവരങ്ങൾ എന്നിവയെല്ലാം വില്പനയ്ക്കുണ്ട്. സൂമിന്‍റെ സുരക്ഷാവീഴ്ചയിലേക്കാണ് ഈ പ്രശ്നം പ്രതിപാദിക്കുന്നത്. മൊബൈൽ, ഡെസ്ക്ടോപ്പ് ഡിവൈസുകളിൽ നിന്ന് പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ എന്റർ ചെയ്യുന്ന ഇന്റർനെറ്റ് - അല്ലെങ്കിൽ ക്ലിയർനെറ്റ് പോലെയുള്ള ഒരു നെറ്റ് വർക്കാണ് ഡാർക്ക് വെബ് വെബ്‌സൈറ്റുകൾ.

സ്വകാര്യത ലംഘനത്തെക്കുറിച്ച് യൂസർമാർക്ക് മുന്നറിയിപ്പ് നൽകാനായി സൈബിൾ ഈ അക്കൗണ്ടുകൾ വാങ്ങാനും ശ്രമിച്ചു. ഏതാണ്ട് 5,30,000 അക്കൗണ്ടുകളാണ് അക്കൗണ്ടിന് വെറും $0.0020 നിരക്കിൽ സൈബിൾ വാങ്ങിയത്. അതായത് ഒരു അക്കൗണ്ടിന് ഏകദേശം 15 പൈസ മാത്രം. നേരത്തെ സൂം ടെലി കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാരെ ഗൂഗിള്‍ വിലക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂം ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയത്.

കൂടാതെ സൂം അതിന്റെ ഐഒഎസ് ആപ്ലിക്കേഷനില്‍ നിന്നും രഹസ്യമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്‍ബുക്കിന് നൽകുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്‌ബുക്ക് ഉപയോക്താക്കളല്ലാത്തവരുടേയും വിവരങ്ങള്‍ ഐഒഎസ് ആപ്പില്‍ നിന്നും സൂം ഫേസ്‍ബുക്കിന് കൈമാറുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഫെബ്രുവരിയിൽ, സിംഗപ്പൂർ ആസ്ഥാനമായുള്ള സൈബർ സുരക്ഷ കമ്പനി ഇന്ത്യൻ ബാങ്കുകൾ നൽകിയ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ പുതിയ ഡാറ്റാബേസ് ഡാർക്ക് വെബിൽ വിൽപ്പനയ്ക്കായി കണ്ടെത്തിയിരുന്നു. ഈ ഡാറ്റാബേസിൽ 461,976 കാർഡുകളുടെ പേയ്‌മെന്റ് റെക്കോർഡുകൾ ഉൾപ്പെടുന്നു, അതിൽ 98 ശതമാനവും "ഏറ്റവും വലിയ ഇന്ത്യൻ ബാങ്കുകളിൽ" നിന്നുള്ളതാണ്.


Click it and Unblock the Notifications