ഫേസ്ബുക് പരസ്യങ്ങൾ അർബുദ-സംബന്ധമായ മരണങ്ങൾ കുറയ്ക്കുമെന്ന് പഠനങ്ങൾ
വെറുമൊരു ഡോക്ടറിന്റെ സഹായത്തോടെ രോഗികൾ ഒന്നുകിൽ രോഗനിർണ്ണയം നടത്താൻ പോകും അല്ലെങ്കിൽ പിന്നീട് പോയി കാണിക്കാം എന്നു തീരുമാനിക്കുകയും അത് മറന്നു പോകാവുന്ന സാഹചര്യമാണ് ഉണ്ടാവുക
ഫേസ്ബുക്കിലും മറ്റ് സമുഹമാധ്യമങ്ങളിലെ പ്രചരിക്കുന്ന പരസ്യങ്ങൾ ആളുകളെ അർബുദ രോഗങ്ങൾ അഭിമുഖികരിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട്. സമയത്ത് രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും ഇത് വളരെ സഹായകരമാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

വെറുമൊരു ഡോക്ടറിന്റെ സഹായത്തോടെ രോഗികൾ ഒന്നുകിൽ രോഗനിർണ്ണയം നടത്താൻ പോകും അല്ലെങ്കിൽ പിന്നീട് പോയി കാണിക്കാം എന്നു തീരുമാനിക്കുകയും അത് മറന്നു പോകാവുന്ന സാഹചര്യമാണ് ഉണ്ടാവുക - അനേകം ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ഒരു ചെറിയ ലളിതമായ ടെസ്റ്റ്. "അർബുദരോഗ നിർമ്മാർജ്ജനത്തിനായി ടെക്സ്ററ് മെസ്സേജിങ് ക്യാമ്പയിങ്ങ്", കൊളോറാഡോ യൂണിവേഴ്‌സിറ്റിയിൽ നിന്നും ആൻഡ്രു ഡോയെർ പറഞ്ഞു.
റേഡിയോ സ്ളോട്സ്, ഫേസ്ബുക് പ്രൊമോഷൻ തുടങ്ങിയവ ആളുകളെ ഒരു നിശ്ചിത നമ്പർ സന്ദേശം അയയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇത് ക്യാൻസർ സ്ക്രീനിംഗ് സംബന്ധിച്ച വിവരങ്ങൾ ആളുകളുടെ ഓർമ്മകളിലേക്ക് പകർന്നുകൊടുക്കുവാൻ സഹായിക്കുന്നു. ഈ ഫേസ്ബുക് പരസ്യങ്ങൾ 22,600 ഫേസ്ബുക് ഉപയോക്താക്കളാണ് കണ്ടത്. "ഫേസ്ബുക് നല്ലൊരു കൂട്ടായിമയാണ്. പരസ്യങ്ങളിൽ ഫേസ്ബുക്കുമായുള്ള ഇടപഴകൽ വലിയ തോതിലാണ്. പരസ്യങ്ങൾ കാണുവാനായി ക്ലിക് ചെയ്‌തവരെല്ലാം അതിനോടുള്ള താത്പര്യമെന്ന് കാണിക്കുന്നത്", ട്വയെർ പറഞ്ഞു.
ആളുകൾ സൈൻ അപ്പ് ചെയ്തു കഴിഞ്ഞാൽ അവർ എൻറോൾ ചെയ്യപ്പെടും.സൈൻ അപ്പ് 96% ആളുകൾക്കും കണക്ക്കൂട്ടിയ പ്രകാരമുള്ള വിവരങ്ങൾ ലഭിച്ചു. അർബുദ-രോഗ ചികിത്സ ഇതുവരെ എത്തിയിട്ടില്ലാത്തിടത്ത് സമൂഹമാധ്യമങ്ങൾ ആളുകളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതിനും അർബുദ-രോഗ നിർമാർജനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് ഇതെന്ന്, പ്രത്യകിച്ചും കൊളോറാഡോയുടെ ഉൾപ്രദേശങ്ങളിൽ, ട്വയെർ പറഞ്ഞു.
ഫേസ്ബുക് പരസ്യങ്ങൾ അർബുദ-സംബന്ധമായ മരണങ്ങൾ കുറയ്ക്കാൻ സഹായിക്കുമോ എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. എന്തുതന്നെയായാലും പുതിയ കമ്മ്യൂണിക്കേഷൻ മാധ്യമങ്ങൾ ഇത്തരത്തിലുള്ള മാരകമായ അസുഖങ്ങൾ നിർമാർജനം ചെയ്യാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








