വാട്ട്സ്ആപ്പിനായി ഫേസ്ബുക് ക്രിപ്റ്റോകറൻസി നിർമിക്കുന്നു
പേപാൾലിന്റ മുൻ പ്രസിഡന്റ് ആയിരുന്ന ഡേവിഡ് മാർക്കസിനെ 2014-ൽ ഫേസ്ബുക് മെസ്സഞ്ചർ ആപ്പിന്റെ മേഘലയിലോട്ട് ക്ഷണിച്ചു.
ഫേസ്ബുക് ക്രിപ്റ്റോകറൻസി നിർമിക്കുന്ന തിരക്കിലാണ്, ഇത് വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് പണം അയക്കുന്നതിനായുള്ള സംവിധാനമാണ്. പ്രധാനമായും ഇന്ത്യയുടെ പണമിടപാടിലാണ് ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്.

ഈ കമ്പനി സ്റ്റേബിൾകോയിൻ നിർമിക്കുന്ന തിരക്കിലാണ്, യൂ.എസിന്റ ഡോളറുമായി ബന്ധപ്പെടുത്തിയാണ് ഈ ഡിജിറ്റൽ കറൻസി നിർമിക്കുന്നത്. ഡിജിറ്റൽ കറൻസിയുടെ സ്ഥിരതയ്ക്ക് വേണ്ടിയാണ് ഇത്.
ഫേസ്ബുക് ഈ ഡിജിറ്റൽ കറൻസി നിർമിക്കുന്നതിൽ അൽപദൂരം പുറകിലാണ്. എന്തെന്നാൽ ഡിജിറ്റൽ കറൻസിയായ സ്റ്റേബിൾ കോയിന്റെ മൂല്യം ഉയർന്നുനിൽക്കുന്നതിനായുള്ള സംവിധാങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള തിരക്കിലാണ്. പേപാൾലിന്റ മുൻ പ്രസിഡന്റ് ആയിരുന്ന ഡേവിഡ് മാർക്കസിനെ 2014-ൽ ഫേസ്ബുക് മെസ്സഞ്ചർ ആപ്പിന്റെ മേഘലയിലോട്ട് ക്ഷണിച്ചു.
അതിന് ശേഷം, ഫേസ്ബുക് പണമിടപാട് സമ്പാദിച്ച മേഖലയിലോട്ട് കൈകടത്തുന്നതിനുള്ള തീരുമാനത്തിലായിരുന്നു. മെയിൽ അദ്ദേഹം കമ്പനിയുടെ ബ്ലോക്ക്ചെയിൻ പ്രവർത്തനങ്ങളുടെ തലവനായി മാറി. ഇപ്പോൾ ഫേസ്ബുക്കിന്റെ ബ്ലോക്ക്ചെയിൻ ഗ്രൂപ്പിൽ നാൽപത് പേരാണുള്ളത്.

ബിറ്കോയിൻ
മറ്റേത് കമ്പനിയെ പോലെ തന്നെ, ഫേസ്ബുക് ബ്ലോക്ക്ചെയിൻ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ഈ ടീം ഇപ്പോൾ മറ്റ് ചില ആപ്‌ളിക്കേഷനുകൾ ഉണ്ടാക്കിയെടുക്കുന്നതിലുള്ള തിരക്കിലാണ്.

ഫേസ്ബുക്
ഈ കമ്പനിയുടെ മെസ്സേജിങ് അപ്പായ 'വാട്ട്സ്ആപ്പ്' ഇന്ത്യയിൽ വളരെയധികം പ്രശസ്തിയാർജ്ജിച്ച ഒരു ആപ്പ്ളിക്കേഷനാണ്. ഏതാണ്ട് 200 ദശലക്ഷം ഉപയോക്താക്കളാണ് വാട്ട്സ്അപ്പിനുള്ളത്. ഇന്ത്യ തന്നെയാണ് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടുന്നതിൽ മുന്നിൽ, ഏകദേശം, 69 ദശലക്ഷം ഡോളറാണ് ഇൻഡ്യയിലെ വിടുകളിൽ എത്തുന്നതെന്ന് ലോക ബാങ്ക് വെളിപ്പെടുത്തി.

ഡിജിറ്റൽ കറൻസി
കഴിഞ്ഞ വർഷം സ്റ്റേബിൾകോയ്നുമായി ബന്ധപ്പെട്ട ക്രിപ്റ്റോ പ്രോജെക്റ്റുകളിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം ഈ മേഖലയുമായി ബന്ധപ്പെട്ട് 120 സംരംഭങ്ങളാണ് ഉണ്ടായിരുന്നത്. 'സ്റ്റേബിൾ ടോക്കൻസ്' ഒരു തരം ഡിജിറ്റൽ കോയിൻ, നിർമിച്ചെടുക്കുന്നതിനുള്ള പ്രവർത്തനത്തിലാണ്. ദിവസേനയുള്ള ഉപയോഗങ്ങൾക്കായും കൂടാതെ ബ്ലോക്ക്ചെയിനേക്കാളും എന്തുകൊണ്ടും സ്ഥിരതയുള്ളതാണ് 'സ്റ്റേബിൾകോയിൻ'.

ക്രിപ്റ്റോ പ്രോജെക്റ്റുകൾ
യഥാർത്ഥ ജീവിതത്തിൽ ഇത് പ്രയോഗികമാക്കുന്നത് തികച്ചും പ്രയാസകരമായ ഒരു കാര്യമാണ്. എട്ട് മാസത്തിന് ശേഷം 'ബേസിസ്' എന്നറിയപ്പെടുന്ന സ്റ്റേബിൾകോയിൻ അടച്ചുപൂട്ടി. ഏറ്റവും വലിയ സ്റ്റേബിൾകോയിൻ പ്രൊഫൈലായ 'ടെതെർ' വിവാദങ്ങളുടെ നടുവിലാണ്. ആഗോളതലത്തിൽ ഫേസ്ബുക്കിന് 2.5 ബില്യൺ ഉപയോക്താക്കളാണ് നിലവിൽ ഉള്ളത്, 40 ബില്യൺ ഡോളറാണ് വാർഷിക വരുമാനം.
ഈ കമ്പനിക്ക് ഇന്ത്യയുമായി ബന്ധത്തിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്, വാട്ട്സ്ആപ്പിലെ വ്യജവാർത്ത പ്രചാരണമാണ് ഇതിന് പ്രധാന കാരണം. പക്ഷെ, ഫേസ്ബുക്കിന് നല്ലരീതിയിലുള്ള വളർച്ച ഈ രാജ്യത്തുനിന്നും ലഭിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് 480 ദശലക്ഷം ഉപയോക്താക്കളാണ് നിലവിൽ ഉള്ളത്, ചൈനയാണ് ലിസ്റ്റിൽ രണ്ടാമത്തെ സ്ഥാനം കരസ്ഥപ്പെടുത്തിയിരിക്കുന്നത്. 2022 ആകുമ്പോൾ ഇത് 737 ദശലക്ഷമായി മാറും.


Click it and Unblock the Notifications








