ആഗോളതലത്തിൽ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവ പ്രവർത്തനരഹിതം
ഫേസ്ബുക്ക് പ്രവർത്തിക്കുന്നത് തകരാറിലായ അതേസമയം തന്നെ വാട്ട്‌സ്ആപ്പും ശരിയായി പ്രവർത്തിക്കുന്നത് നിർത്തി. ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. രാത്രിയോടെ ചില സന്ദേശങ്ങള്‍ അയക്കുന്നതിൽ ഉപയോക്താക്കള്‍ തടസം നേരിട്ടു. ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിഞ്ഞെങ്കിലും ചിത്രങ്ങള്‍, വീഡിയോ, വോയിസ് ക്ലിപ്പ് എന്നിവ അയക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ലായിരുന്നു.

ഏറെ നേരം ഡൗണ്‍ലോഡിന് ശ്രമിച്ച ശേഷം പ്രവര്‍ത്തനരഹിതമാവുകയാണ് ചെയ്യുന്നത്. വീണ്ടും ചിത്രങ്ങളോ വോയിസ് ക്ലിപ്പോ അയക്കാന്‍ പറയുന്നുണ്ടെങ്കിലും ഇതും സാധ്യമാവുന്നില്ല. ഇന്റര്‍നെറ്റിൻറെ തകരാറാണെന്ന് ഉപയോക്താക്കള്‍ കരുതിയെങ്കിലും മറ്റ് സവിശേഷതകളും സൈറ്റുകളും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. വാട്‌സ്ആപ്പില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ 'ഡൗൺലോഡ് ഫെയിൽഡ്' എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്‌സാണ് തെളിഞ്ഞു വരുന്നത്.

വാട്സ്ആപ്പ്
‘ക്യാനോട്ട് ഡൗൺലോഡ്. പ്ളീസ് ആസ്‌ക് ദാറ്റ് ഇറ്റ് ബി റീസെൻറ് യു,' എന്ന സന്ദേശവും ലഭിക്കുന്നുണ്ട്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക് ലോകവ്യപകമായി സാങ്കേതിക തകരാറുകള്‍ ഉണ്ട്. ഇന്ത്യയില്‍ വാട്ട്സ്ആപ്പ് ചാറ്റ് ഇന്റര്‍ഫേസും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും സ്റ്റോറികളും സജീവമായിരിക്കുന്നുണ്ടെങ്കിലും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും അയക്കുവാൻ സാധിക്കുന്നില്ലെന്ന പരാതികളാണ് ഉപഭോക്താക്കളിൽ നിന്നും വ്യാപകമായി ഉയരുന്നത്.

ഫേസ്ബുക്ക്
തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും പരാതിയുമായി എത്തി. വൈകിട്ടോടെ ഫെയ്സ്ബുക്കിലും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. ഫെ്സ്ബുക്കിലെ ചിത്രങ്ങള്‍ ലോഡാവാതിരുന്നതും ഇന്റര്‍നെറ്റിൻറെ പ്രശ്നമാണെന്ന് ഉപയോക്താക്കള്‍ കരുതിയിരുന്നു. കഴിഞ്ഞ തവണ ഫേസ്ബുക്കിൻറെ മൂന്ന് പ്രധാന സേവനങ്ങളും തകരാറിലായിരുന്നു, ആ തകരാർ മണിക്കൂറുകളോളം നീണ്ടുനിന്നു.

സാമൂഹ്യമാധ്യമങ്ങള്‍
ഇന്ത്യയില്‍ അടക്കം പല രാജ്യങ്ങളിലും വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമായി. ആദ്യം ബ്രിട്ടനില്‍ നിന്നാണ് പരാതികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി രാജ്യങ്ങളിലും വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിച്ചില്ല. കമ്പനിയുടെ ഭാഗത്ത് നിന്നും ഇതിനെകുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല. തകരാര്‍ എപ്പോള്‍ പരിഹരിക്കുമെന്നും വ്യക്തമല്ല. "കാലാവധി അനുസരിച്ച്, 2012-ൽ ഡൗൺഡിടെക്റ്റർ ആരംഭിച്ചതിനുശേഷം ഞങ്ങൾ കണ്ട ഏറ്റവും വലിയ തകരാറാണിത്," ഡൗൺഡിടെക്റ്ററിൻറെ സഹസ്ഥാപകനായ ടോം സാണ്ടേഴ്സ് ടെക്ക്രഞ്ചിനോട് പറഞ്ഞു.


Click it and Unblock the Notifications








