Just In
- 8 hrs ago സ്വിഫ്റ്റിലും വാഗൺ ആറിലുമെല്ലാം എഐ ഫീച്ചറുകൾ എത്തുന്നു? എഐ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കി മാരുതി സുസുക്കി
- 8 hrs ago ഞെട്ടേണ്ട, സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിലേക്കും എത്തുന്നു, ദേ ഈ ഷവോമി ഫോണിലൂടെ!
- 10 hrs ago റിയൽമി ജിടി നിയോ6 എഫ്ഇ എത്തുന്നത് 6000നീറ്റ്സ് പീക്ക് തെളിച്ചവുമായി; കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേകം ഫീച്ചറും
- 11 hrs ago പെരുമയുള്ള കൊമ്പൻ! സാംസങ് ഗാലക്സി എം55 5ജി ഭീഷണിയാണ്, മറ്റ് ബ്രാൻഡുകൾക്ക്
Don't Miss
- Movies സിജോ ഷോയിൽ നിന്നും പുറത്തേക്കോ?; വിനയാകുന്നത് ബിഗ് ബോസിന്റെ വ്യവസ്ഥ; സംഭവിക്കുന്നത്
- Sports IPL 2024: ധവാന് ഇത്രക്ക് മണ്ടനോ? സാഹസം കാട്ടി കളി തോല്‍പ്പിച്ചു- പിഴച്ചത് ആ തീരുമാനം
- Lifestyle വെറും വയറ്റില്‍ ഡ്രൈഫ്രൂട്സ് കഴിക്കുന്നോ? അപകടം തൊട്ടടുത്തുണ്ട്
- News ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം; വിട്ടുനിന്ന് യുഎസ്
- Automobiles കർവ്വിന് കോംപറ്റീഷനുമായി സിട്രൺ; ടാറ്റ കൂപ്പെ എസ്യുവിയെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഫ്രഞ്ച് നിർമ്മാതാക്കൾ
- Finance വ്യാപാരം 3 ദിവസം മാത്രം, ഈ ആഴ്ച രണ്ട് ഓഹരികൾ വാങ്ങാൻ നിർദ്ദേശം, ടാർഗെറ്റ് വില അറിയാം
- Travel അവധിക്കാലത്ത് കാടും മലയും കയറാം; ഇല്ലിക്കല്‍ കല്ല് മുതൽ വയനാടും ഗവിയും വരെ..
Amazon Fake review: വ്യാജ റിവ്യൂസ് കൊണ്ട് പൊറുതിമുട്ടി; ഒടുവിൽ വാളെടുത്ത് ആമസോൺ
ആമസോണും ഫ്ലിപ്പ്കാർട്ടും പോലെയുള്ള ഇ കൊമേഴ്സ് സൈറ്റുകളിലും മറ്റും വ്യാജ റിവ്യൂസിന്റെ തേർവാഴ്ചയാണെന്നത് ഒരു പുതിയ കാര്യമൊന്നും അല്ല. ഇത്തരം റിവ്യൂകൾ വായിച്ചതിന്റെ പേരിൽ മാത്രം നിലവാരമില്ലാത്ത പ്രോഡക്ടസ് വാങ്ങി പൈസ കളഞ്ഞ ഒരുപാട് ഒരുപാട് അനുഭവങ്ങൾ എല്ലാവർക്കും പറയാൻ ഉണ്ടാകും. വ്യാജ ഉത്പന്നങ്ങൾ കിട്ടിയതും പ്രോഡക്ട്സേ കിട്ടാത്തതുമായ സംഭവങ്ങളും നിരവധി. പഴയത് പോലെ ചെറിയ രീതിയിൽ അല്ല, വലിയ മാഫിയ സംഘങ്ങൾ എന്ന രീതിയിലാണ് ഇന്നത്തെ ഫേക്ക് റിവ്യൂ ഗ്രൂപ്പുകളുടെ പ്രവർത്തനം. പണം മോഹിച്ച് സാധാരണക്കാരും വിദ്യാർഥികളും വരെ ഇത്തരം സംഘങ്ങൾക്കൊപ്പം ചേരുന്നുണ്ടെന്നതാണ് വിഷമകരമായ കാര്യം. എന്നാൽ ഇനിയിത് അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയാണ് ഇ കൊമേഴ്സ് ഭീമൻ ആയ ആമസോൺ (Amazon fake review).
വ്യാജ റിവ്യൂകളുടെ പേരിൽ 10,000ത്തിൽ അധികം ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻമാർക്കെതിരെ കേസ് നൽകിയിരിക്കുകയാണ് കമ്പനി. യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ആമസോൺ സ്റ്റോറുകളിൽ ( വെബ്സൈറ്റുകളിൽ ) സ്ഥിരമായി വ്യാജ റിവ്യൂസ് പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പുകൾക്കെതിരെയാണ് കമ്പനി നിയമ നടപടി സ്വീകരിക്കുന്നത്.
UPI Apps: ഫോൺ നഷ്ടമായോ? ഗൂഗിൾപേയും ഫോൺപേയും പേടിഎമ്മും ബ്ലോക്ക് ചെയ്യാൻ മറക്കണ്ട
സോഷ്യൽ മീഡിയയിൽ മറഞ്ഞിരുന്ന് ഇത്തരം റിവ്യൂ ലോബികളെ നിയന്ത്രിക്കുന്നവരെ വെളിച്ചത്ത് കൊണ്ട് വരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിയമ നടപടികളിലൂടെ നേടിയ വിവരങ്ങൾ ഉപയോഗിച്ച് ഇത്തരം ആളുകളെയും അക്കൌണ്ടുകളെയും തിരിച്ചറിയുമെന്നും അവർ നടത്തിയിട്ടുള്ള വ്യാജ റിവ്യൂസ് നീക്കം ചെയ്യുമെന്നും ആമസോണിന്റെ സെല്ലിംഗ് പാർട്‌ണർ സേവനങ്ങളുടെ വൈസ് പ്രസിഡന്റ് ധർമേഷ് മേത്ത പറഞ്ഞു.
ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ധർമേഷ് മേത്ത പറയുന്നു. ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള പല മാർഗങ്ങളിൽ ഒന്നാണ് ഇതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇത്തരം ഗ്രൂപ്പുകൾ 100 കണക്കിന് ഉൽപ്പന്നങ്ങൾക്ക് വ്യാജ റിവ്യൂസ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.
എയർടെൽ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ
ഇ കൊമേഴ്സ് രംഗത്തിന്റെ ശാപം വ്യാജ റിവ്യൂസ്
ചീപ്പും കണ്ണാടിയും മുതൽ വലിയ അലമാരകളും ഫർണീച്ചറുകളും എല്ലാം ഓൺലൈനിൽ നിന്ന് വാങ്ങുന്നവരാണ് നമ്മൾ. ഒരു ഉത്പന്നത്തിന്റെ ഫോട്ടോ കണ്ട് അത് നല്ലതായിരിക്കുമെന്നും ക്വാളിറ്റി നൽകുമെന്നും നാം പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയ്ക്ക് ഒന്നാമത്തെ കാരണം അത് വാങ്ങുന്ന പ്ലാറ്റ്ഫോമിനോടുള്ള വിശ്വാസ്യത തന്നെയാണ്.
രണ്ടാമത് അല്ലെങ്കിൽ പ്ലാറ്റ്ഫോമിനൊടൊപ്പം തന്നെ വിശ്വാസത്തിൽ എടുക്കാറുള്ള കാര്യമാണ് പ്രോഡക്ടിന് താഴെ വരുന്ന യൂസർ റിവ്യൂകൾ. ഉത്പന്നങ്ങൾ വാങ്ങിയവർ എന്ന പേരിൽ അടിപൊളി, കിടിലൻ, കൊടുക്കണ പണത്തിന് മൂല്യം എന്നിങ്ങനെയുള്ള കമന്റുകളുമായി പ്രോഡക്ടിന് താഴെ വരുന്നവരിൽ നല്ലൊരു ശതമാനവും യഥാർഥത്തിൽ അത് വാങ്ങിയവർ ആകണമെന്നില്ലെന്നതാണ് യാഥാർഥ്യം.
സ്മാർട്ട്ഫോണിലെ ബാറ്ററിയുടെ ആയുസ് വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
നേരത്തെ ഒറ്റപ്പെട്ട സംഭവങ്ങളായി നടന്നിരുന്ന ഈ വ്യാജ റിവ്യൂ പരിപാടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഗ്രൂപ്പുകൾ സൃഷ്ടിച്ചും വെബ്സൈറ്റുകൾ ഉണ്ടാക്കിയും കൂടുതൽ സംഘടിതം ആയിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകൾ സജീവമായതോടെ, പ്രതിദിനം മില്യൺ കണക്കിന് വ്യാജ റിവ്യൂസ് ആണ് യൂസേഴ്സ് കാണുന്നതിന് മുമ്പ് തന്നെ കമ്പനികൾ നീക്കം ചെയ്യുന്നത്.
പണത്തിനും സൌജന്യമായി പ്രോഡക്ട്സ് ലഭിക്കുന്നതിനും വേണ്ടിയാണ് ആളുകൾ ഇത്തരം ഗ്രൂപ്പുകളിൽ അംഗമാകുന്നത്. പതിനായിരത്തിൽ അധികം ഫേസ് ഗ്രൂപ്പുകൾക്കെതിരെയാണ് ആമസോൺ നടപടി സ്വീകരിച്ചത്. എന്നാൽ ഇതിലും കൂടുതൽ ഗ്രൂപ്പുകൾ ഇപ്പോഴും സജീവമായിട്ടുണ്ടെന്നത് തന്നെയാണ് യാഥാർഥ്യം.
ആമസോൺ നൽകിയ കേസിൽ തിരിച്ചറിഞ്ഞ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഒന്നാണ് ആമസോൺ പ്രോഡക്ട് റിവ്യൂ. ഈ വർഷം ആദ്യം ഗ്രൂപ്പ് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യുന്നത് വരെ 44,000ത്തോളം ആളുകൾ ഈ ഗ്രൂപ്പിൽ അംഗങ്ങളായി ഉണ്ടായിരുന്നുവെന്ന് ആലോചിക്കുമ്പോഴാണ് ഈ മാഫിയയുടെ വ്യാപ്തി മനസിലാകുന്നത്.
ഇത്തരം സംഘങ്ങളുടെ വ്യാജ റിവ്യൂകൾ ഇല്ലാതാക്കുന്നത് പോലും കമ്പനികൾക്ക് വലിയ പണച്ചിലവ് ഉള്ള പരിപാടിയാണ്.ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയാനും മറ്റുമായി മാത്രം 12,000ത്തിൽ അധികം ജീവനക്കാരെയാണ് ആമസോൺ നിയമിച്ചിരിക്കുന്നത്. 2020 മുതൽ, ആമസോൺ ഫേസ്ബുക്കിലെ പതിനായിരത്തിൽ അധികം വ്യാജ റിവ്യൂ ഗ്രൂപ്പുകൾ മെറ്റയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Jio Plans: ഒരിക്കൽ ചെയ്താൽ, ഒരു വർഷം തിരിഞ്ഞ് നോക്കേണ്ട; അറിയാം ഈ അടിപൊളി ജിയോ പ്ലാനിനെക്കുറിച്ച്
ആമസോണിന്റെ റിപ്പോർട്ട് പരിഗണിച്ച മെറ്റ തങ്ങളുടെ നയങ്ങൾ ലംഘിച്ച അയ്യായിരത്തിൽ അധികം ഫേസ്ബുക്ക് ഗ്രൂപ്പുകൾ നീക്കം ചെയ്തിരുന്നു. ബാക്കിയുള്ളവയ്ക്ക് എതിരായ നടപടികളും മുന്നോട്ട് പോകുകയാണ്. ഓരോ ഗ്രൂപ്പിന്റെയും സ്വഭാവം വിലയിരുത്തിയാണ് മെറ്റ നടപടി സ്വീകരിക്കുന്നത്. ബാക്കിയുള്ള ഗ്രൂപ്പുകൾക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്പനികൾക്കും ഉപഭോക്താക്കൾക്കും ഒരു പോലെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവയാണ് ഇത്തരം സംഘങ്ങൾ. റിവ്യൂ കണ്ട് സാധനങ്ങൾ വാങ്ങി പണം കളയേണ്ടി വരുന്ന യൂസേഴ്സ് ഒരു വശത്ത്. ഇത്തരം തട്ടിപ്പുകൾ മൂലം യൂസേഴ്സ് പ്ലാറ്റ്ഫോം തന്നെ ഉപേക്ഷിച്ച് പോകുമെന്ന കമ്പനികളുടെ ആശങ്ക ഒരു വശത്ത്. ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ആമസോണിന്റെ നിലപാട്.
FUP Limit: നീങ്കെ നല്ലവരാ? കെട്ടവരാ? ഇന്റർനെറ്റ് ഉപയോഗത്തിന് മൂക്ക് കയറിടുന്ന എഫ്‌യുപി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470