Just In
- 6 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 9 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 10 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 11 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Movies ഉര്‍വശി ചിത്രത്തില്‍ ദിലീപിന് കിട്ടിയത് 3000 രൂപ; അദ്ദേഹം കരഞ്ഞുകൊണ്ട് എന്റെ അടുത്ത് വന്നു; വിജി തമ്പി
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ചാർജർ നൽകാമെങ്കിൽ വിറ്റാൽ മതി; ഐഫോൺ വിൽപ്പന നിരോധിച്ച് ബ്രസീൽ: അപ്പീൽ നൽകുമെന്ന് ആപ്പിൾ
സാവോപോളോ: ചാർജറില്ലാതെയുള്ള ഐഫോൺ വിൽപ്പന രാജ്യത്ത് നിരോധിച്ച് ബ്രസീൽ നീതിന്യായ മന്ത്രാലയം. ആപ്പിൾ കമ്പനി നടത്തിയത് ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്ന് വിലയിരുത്തിയ മന്ത്രാലയം കമ്പനിക്ക് 24 ലക്ഷം ഡോളർ പിഴയും ചുമത്തി. പുതിയ മോഡലുകളായ ഐഫോൺ12, ഐഫോൺ13 എന്നിവയോടൊപ്പം ചാർജർ നൽകിയില്ല എന്നുകാട്ടിയാണ് ആപ്പിൾ കമ്പനിക്കെതിരേ ബ്രസീലിയൻ സർക്കാർ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ആപ്പിൾ കമ്പനിയുടേത് ഉപഭോക്താക്കൾക്കെതിരേയുള്ള ബോധപൂർവമായ നടപടിയാണ് എന്നാണ് ബ്രസീലിയൻ നീതിന്യായ മന്ത്രാലയം നിരോധന ഉത്തരവിൽ പറയുന്നത്.
പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്താണ് ചാർജർ നൽകാത്തത് എന്നുള്ള ആപ്പിൾ കമ്പനിയുടെ വാദം ബ്രസീൽ അധികൃതർ തള്ളി. കമ്പനി അവകാശപ്പെടുന്നതുപോലുള്ള യാതൊരു മാറ്റവും രാജ്യത്ത് കാണാനാകുന്നില്ലെന്നും നീതിന്യായ മന്ത്രാലയം ഉത്തരവിൽ ചൂണ്ടിക്കാട്ടി. അതേസമയം ബ്രസീലിയൻ അധികൃതരുടെ നടപടിക്കെതിരേ അപ്പീൽ നൽകുമെന്ന് ആപ്പിൾ പ്രതികരിച്ചു. ആശങ്കകൾ പരിഹരിക്കുന്നതിനായി ബ്രസീലിയൻ ഉപഭോക്തൃ സംരക്ഷണ ഏജൻസിയായ സെനാകോണുമായി ബന്ധപ്പെടുമെന്നും കമ്പനി അറിയിച്ചു. എല്ലാ ഫോണുകൾക്കൊപ്പവും ചാർജർ നൽകുന്നത് ഇ-വേസ്റ്റ് കുന്നുകൂടുന്നതിന് ഇടയാക്കുമെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.
7,000 രൂപയിൽ താഴെ ഇതുപോലൊരു ഫോണോ? ഞെട്ടിച്ച് റെഡ്മി
ഉപഭോക്താക്കൾ അവരുടെ ഫോണുകൾ ചാർജ് ചെയ്യാനുള്ള വഴികളെപ്പറ്റി ബോധാവാന്മാരാണ് എന്നാണ് തങ്ങൾ കരുതുന്നതെന്നും ആപ്പിൾ കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ ആപ്പിൾ ഫോൺ ഉള്ളവർക്ക് അതേ ചാർജർ ഉപയോഗിച്ച് പുതിയ ഫോൺ ചാർജ് ചെയ്യാം എന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ചാർജർ വിഷയത്തിൽ ചൊവ്വാഴ്ചയാണ് ബ്രസീലിയൻ അധികൃതർ ആപ്പിൾ കമ്പനിക്ക് പിഴ ചുമത്തിയത്. ഇന്ന് തങ്ങളുടെ പുത്തൻ ഐഫോൺ14 പുറത്തിറക്കാനിരിക്കെ ഉണ്ടായ നിരോധനവും പിഴയും ആപ്പിളിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചാർജറില്ലാതെയുള്ള വിൽപ്പനയ്ക്കെതിരേ കഴിഞ്ഞ ഡിസംബർ മുതൽ ആപ്പിളിനെതിരെ ബ്രസീൽ ഭരണകൂടം നടപടികൾ ആരംഭിച്ചിരുന്നു. ഇതേ വിഷയത്തിൽ മുമ്പ് ബ്രസീൽ ഭരണകൂടം ആപ്പിൾ കമ്പനിക്ക് പിഴചുമത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് കമ്പനി വിൽപ്പനയുമായി മുന്നോട്ടു പോകുകയായിരുന്നു. ചാർജറിന് പണം പ്രത്യേകമായി നൽകണമെന്ന ആപ്പിളിന്റെ നയത്തിനെതിരേ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഇടയിൽ വ്യാപക പരാതിയും വിമർശനങ്ങളും ഉണ്ട്. എന്നാൽ കമ്പനി അവയെല്ലാം അവഗണിച്ച് തങ്ങളുടെ നയവുമായി മുന്നോട്ടു പോകുകയായിരുന്നു.
സ്മാർട്ട്ഫോൺ വാങ്ങാൻ പോകുകയാണോ? ഇതാവും നിങ്ങളുടെ ആദ്യ ചോയ്സ്
അതേസമയം ചാർജർ സംബന്ധിച്ച വിവാദങ്ങൾ ശക്തമാകുന്നതിനിടയിലും ചാർജിങ് പോർട്ടുകൾ പോലുമില്ലാത്ത പുതിയ ഡിസൈനിന്റെ പണിപ്പുരയിലാണ് ആപ്പിൾ എന്നാണ് പുറത്തുവരുന്ന മറ്റൊരു കൗതുകകരമായ വാർത്ത. പോർട്ടുകൾ ഇല്ലെന്ന് പറഞ്ഞാൽ വയർലെസ് ചാർജിങ് മാത്രമായിരിക്കും ഡിവൈസിൽ സാധ്യമാകുക. ഒപ്പം ഐഫോൺ 14 മോഡലുകളിൽ നിന്നും സിംകാർഡ് സ്ലോട്ട് പൂർണമായും ഒഴിവാക്കുന്നത് കമ്പനിയുടെ പരിഗണനയിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു.
ബ്ലൂംബർഗിന്റെ മാർക്ക് ഗുർമൻ പുതിയ ഐഫോൺ ഡിസൈനിനെക്കുറിച്ച് പുറത്തിറക്കിയ ന്യൂസ് ലെറ്ററിലാണ് പൂർണമായും ഇ-സിം കണക്റ്റിവിറ്റിയിലേക്ക് മാറാൻ ഉള്ള ആപ്പിളിന്റെ താത്പര്യം സംബന്ധിച്ച പരാമർശങ്ങൾ നടത്തിയത്. ആപ്പിളിന്റെ ചാർജർ നയത്തെ അനുകരിച്ച് മറ്റു കമ്പനികളും ചാർജർ ഒഴിവാക്കി വിൽപ്പന തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യയിലും ഇത്തരത്തിൽ ഒരു ചൈനീസ് കമ്പനി തങ്ങളുടെ പുതിയ ഫോൺ പുറത്തിറക്കിയിരുന്നു.
പോക്കോ എം5 4ജി വാങ്ങാൻ കാത്തിരിക്കുകയാണോ, സെപ്‌റ്റംബർ 13 ന് ആണ് ആ ബിഗ് ഡേ
ഐഫോൺ മോഡലുകളുടെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ആപ്പിൾ പരിശ്രമിക്കുകയാണ്. ഐഫോൺ 11 മുതലുള്ള ഡിവൈസുകൾ ഏകദേശം സമാനമായ ഡിസൈനിൽ തുടരുന്നതിനാലാണ് ഇത്. ഇതിനെക്കുറിച്ചുള്ള ചർച്ചകളും വിലയിരുത്തലുകളും നടക്കുന്നുണ്ട്. യൂസേഴ്സിനെ ആകർഷിക്കുക എന്നത് ഏതൊരു പ്രോഡക്ടിന്റെയും വിജയത്തിൽ നിർണായകമാണ്. നിലവിൽ ഉപയോഗിക്കുന്ന ഐഫോൺ മോഡലുകളിൽ മനസ് ഉറപ്പിച്ച് നിൽക്കുന്ന യൂസേഴ്സിനെ പുതിയ സീരീസിലേക്ക് ആകർഷിക്കുക എന്നതിനായുള്ള പരീക്ഷണങ്ങൾ ആപ്പിൾ തുടരുകതന്നെ ചെയ്യും. കാത്തിരിക്കാം ആപ്പിളിന്റെ പുതിയ ടെക് തന്ത്രങ്ങൾക്കായി.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470