Home
News

ഡെബിറ്റ്കാര്‍ഡ് ക്ലോണിംഗിലൂടെ വന്‍ തട്ടിപ്പ്.. ! പണം തട്ടുന്നതെങ്ങനെയെന്ന് അറിയാം..

ലഖ്‌നൗവില്‍ കരിമ്പ് വ്യവസായ കേന്ദ്രത്തിലെ ക്ലാസ് 3 ജോലിക്കാരനായ വിവേക് പാല്‍ സിംഗിന് മൊബൈലില്‍ ഒരു സന്ദേശം ലഭിച്ചു. തന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് 12,500 രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു എന്നുകാണിച്ച് ബാങ്കാണ് വിവേകിന് മെസ്സേജ് അയച്ചത്. ചെന്നൈയില്‍ നിന്നായിരുന്നു മൊബൈല്‍ ഫോണ്‍ വാങ്ങാനായി പണം പിന്‍വലിച്ചത്.

ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നത്.

ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നത്.

അന്വേഷണത്തില്‍ കണ്ടെത്തിയത്്

അന്വേഷണത്തില്‍ കണ്ടെത്തിയത്്

റെഫ്രിജിറേറ്റര്‍ വാങ്ങിയതിനാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കപ്പെട്ടതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്്. അതും കൊച്ചിയില്‍ നിന്ന്. ഇത്തരത്തില്‍ ദിവസേന നൂറുകണക്കിന് ആളുകള്‍ ഡെബിറ്റ് കാര്‍ഡ് ക്ലോണിംഗിന് ഇരയാവുകയാണ്. പലപ്പോഴും അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പുകാര്‍ ഇരയെത്തേടുന്നതും. കാരണം പോലീസ് അന്വേഷണമുണ്ടാകും എന്നതുതന്നെ !

റിപ്പോര്‍ട്ടു പ്രകാരം

റിപ്പോര്‍ട്ടു പ്രകാരം

ലഖ്‌നൗ സൈബര്‍ സെല്ലിന്റെ റിപ്പോര്‍ട്ടു പ്രകാരം ഏറ്റവുമധികം ഡെബിറ്റ്കാര്‍ഡ് ക്ലോണിംഗ് നടന്നിട്ടുള്ളത് ബിഹാര്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി എന്നിവിടുങ്ങളിലാണ്. എന്നാല്‍ തെക്കേ ഇന്ത്യയിലേക്കും തട്ടിപ്പുകാര്‍ ഇപ്പോള്‍ കടന്നിട്ടുണ്ട്. ലഖ്‌നൗവില്‍ മാത്രം 27 കേസുകളാണ് ക്ലോണിംഗുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 ഇതിലൂടെ മനസിലാകും

ഇതിലൂടെ മനസിലാകും

എന്നാല്‍ രാജ്യത്തെ പല സ്ഥലങ്ങളിലും നിന്നും തട്ടിപ്പിനിരയാവുന്നവരുടെ വിവരം അന്വേഷിക്കുമ്പോള്‍ ചെന്നൈ, കൊച്ചി, കോയമ്പത്തൂര്‍, സേലം, ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥനങ്ങളില്‍ നിന്നാണ് പണം പിന്‍വലിക്കപ്പെട്ടിട്ടുള്ളത്. തട്ടിപ്പുകാര്‍ ഈ പ്രദേശങ്ങളിലിരുന്നാണ് ക്ലോണിംഗ് നടത്തുന്നതെന്ന് ഇതിലൂടെ മനസിലാകും.

തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും.

തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും.

ജനുവരി ഒന്നിനും ഫെബ്രുവരി 15 നുമിടക്കു മാത്രം 29 സ്‌കിമ്മിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയെല്ലാം പിന്‍വലിച്ചതാകട്ടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വീട്ടമ്മമാരും പ്രധാന ഇരകള്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വീട്ടമ്മമാരും പ്രധാന ഇരകള്‍

തട്ടിപ്പുകാര്‍ വെറുതെവിട്ടിട്ടില്ല

തട്ടിപ്പുകാര്‍ വെറുതെവിട്ടിട്ടില്ല

പോലീസുകാരെയും തട്ടിപ്പുകാര്‍ വെറുതെവിട്ടിട്ടില്ല. ലഖ്‌നൗ പോലീസിനെ സബ് ഇന്‍സ്‌പെക്ടറായ അഭിഷേക് തിവാരിയുടെ അക്കൗണ്ടില്‍ നിന്നും ക്ലോണിംഗിലൂടെ 18,500 രൂപ തട്ടിയെടുത്തു. സേലത്തു നിന്നും ലാപ്‌ടോപ്പ് വാങ്ങിയതിനാണ് പണം ചെലവഴിച്ചതെന്നു കാട്ടി ബാങ്കില്‍ നിന്നും അലേര്‍ട്ട് വന്നപ്പോള്‍ താന്‍ ഞെട്ടി - അഭിഷേക് പറയുന്നു.

നിസ്സഹായരാണ്

നിസ്സഹായരാണ്

എന്നാല്‍ പലപ്പോഴും ഇത്തരം കേസുകളില്‍ പോലീസ് നിസ്സഹായരാണ്. ഒരു കേസില്‍ പോലും വ്യക്തമായ തെളിവു കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അത്രയ്ക്ക് വിദഗ്ദമായാണ് ഡെബിറ്റ് കാര്‍ഡ് ക്ലോണിംഗിലൂടെ പണം തട്ടുന്നത്. വിവരങ്ങള്‍ തിരക്കുമ്പോള്‍ കൂടുതലും തെക്കേ ഇന്ത്യയില്‍ നിന്നാണ് തട്ടിപ്പുകാര്‍ പണം തട്ടുന്നതെന്ന് കണ്ടെത്താനായിട്ടുണ്ട് - ലഖ്‌നൗ സൈബര്‍ സെല്‍ നോഡല്‍ ഇന്‍ ചാര്‍ജ് അഭയ് മിശ്ര പറയുന്നു.

More from GizBot

Best Mobiles in India

English summary
How fraudsters cloning your debit cards are trying to prevent detection
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X