ശത്രുരാജ്യങ്ങളെ പ്രതിരോധിക്കാൻ പുതിയ ലേസർ ആയുധവുമായി ഇന്ത്യ
ഇവ ഘടിപ്പിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും കൃത്യമായ ആക്രമണങ്ങൾ നടത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
ഒട്ടനവധി ആയുധങ്ങളാണ് ഇന്ന് എല്ലാ രാജ്യങ്ങളുടെയും ശേഖരത്തിൽ ഉള്ളത്. ഏറ്റവും കുറഞ്ഞത് ഒരു ന്യൂക്ലിയർ ആയുധമെങ്കിലും ശേഖരത്തിൽ കാണും എന്നത് തീർച്ചയാണ്. എന്നാൽ എല്ലാ ആയുധങ്ങളെയും തടയുന്നതിനായിട്ടുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പുതുതായി വികസിപ്പിച്ചെടുത്ത ലേസർ ആയുധം ഉപയോഗിച്ച് ഏത് ആയുധമായാലും പ്രതിരോധിക്കാൻ കഴിയുമെന്നാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പറയുന്നത്.
സെക്കൻഡിനുള്ളിൽ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ്. ഇതാകട്ടെ നിര്‍മിക്കാന്‍ വളരെ ചെലവേറിയതുമാണ്. അമേരിക്കന്‍ കമ്പനി ലോക്ഹീഡ് മാര്‍ട്ടിന്‍ ചെലവു കുറച്ച് ഒരു ചെലവു വളരെക്കുറവാണെന്നാണ്. ശത്രുക്കളുടെ ഏതു നീക്കത്തെയും നിമിഷ നേരത്തിനുള്ളിൽ നേരിടാൻ ശേഷിയുള്ളതാണ് ലേസർ ആയുധങ്ങൾ.

അത്യാധുനികമായ ലേസർ ആയുധ സംവിധാനം നിർമിച്ചുകഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) അവകാശപ്പെടുന്നത്. ഇതുപയോഗിച്ച് ശത്രുരാജ്യത്ത് നിന്ന് വരുന്ന ആയുധങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ അത്യാധുനികമായ ലേസർ ആയുധ സംവിധാനം. ഇവ ഘടിപ്പിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും കൃത്യമായ ആക്രമണങ്ങൾ നടത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

റഫാല്‍ യുദ്ധവിമാനങ്ങൾ
ഇന്ത്യ നിര്‍മിച്ച തേജസ് യുദ്ധവിമാനങ്ങളുടെ ആക്രമണ ശേഷി ഇതോടെ പതിന്മടങ്ങു വർധിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്തില്‍ പിടിപ്പിക്കാവുന്ന ഈ ഇന്‍ഫ്രാറെഡ് ടാര്‍ഗറ്റിങ് ആന്‍ഡ് നാവിഗേഷന്‍ പോഡുകൾ ഒരേസമയം ലേസര്‍ സെന്‍സറും ലക്ഷ്യങ്ങളെ കൃത്യമായി ഉന്നംവയ്ക്കാനാവുന്ന ആയുധവുമാണ്. കരയിലും ലക്ഷ്യങ്ങൾ കേന്ദ്രികരിച്ച് ആയുധങ്ങൾ പ്രയോഗിക്കുവാൻ ഇവയ്ക്ക് കഴിയും എന്നത് വലിയൊരു സംവിധാനം തന്നെയാണ്.

ലേസർ ആയുധവുമായി ഇന്ത്യ
ഇന്ത്യയില്‍ ഈ സംവിധാനം വികസിപ്പിച്ച ശാസ്ത്രജ്ഞർ പി. സുരേഷ് കുമാറും പ്രസാദും കെ. സന്തില്‍ കുമാറും ഇതിന്റെ പ്രവര്‍ത്തനശേഷി വിശദികരിച്ചു. ലേസർ ഉപയോഗിച്ച് വര്‍ഷിക്കുന്ന ബോംബുകള്‍ക്ക് ഇപ്പോള്‍ ഏകദേശം 2.3 മീറ്ററിന്റെ കൃത്യതക്കുറവു മാത്രമെ അവര്‍ കണ്ടെത്തിയുള്ളു. ആകാശത്തുനിന്നു കരയിലേക്ക് ബോംബിടാൻ വേണ്ട കഴിവ് ഇതു കൈവരിച്ചെന്ന് അവർ അഭിപ്രായപ്പെട്ടു.

ആയുധങ്ങളെ തകർക്കാൻ ശേഷിയുള്ള ലേസർ
ഇന്ത്യ ഫ്രാന്‍സില്‍ നിന്നു വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങളിൽ ഡെമോക്ലിസ് ലേസര്‍ ഡെസിഗ്‌നേറ്റര്‍ പോഡുകളാണുള്ളത്. ഇവ ഡിസൈന്‍ ചെയ്തത് തെയ്ല്‍സ് ആണ്. ഫ്രഞ്ച് റാഫേൽ ഫൈറ്റർ ജെറ്റ് ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യൻ വ്യോമസേനയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍
റഫാല്‍ ഉപയോഗിച്ചും അതീവ കൃത്യതയോടെ ആക്രമണം അഴിച്ചു വിടാം. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഡെമോക്ലിസ് ഡെമോക്ലിസ് സിസ്റ്റത്തിന് മറ്റു സിസ്റ്റങ്ങളുമായി ഒത്തു പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടെന്നത് വളരെ ഗുണകരമാണ്.


Click it and Unblock the Notifications








