Just In
- 9 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 11 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 11 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 14 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- News
ഡല്‍ഹിയില്‍ മേളക്കൊഴുപ്പേകാന്‍ റിപ്പബ്ളിക് ദിന പരേഡിയില്‍ കണ്ണൂരിലെ വനിതകളും
- Travel
മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!
- Movies
'സിനിമയിൽ നിന്നും ഇന്നേവരെ അവസരങ്ങൾ വന്നിട്ടില്ല...'; അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ പറയുന്നു!
- Sports
നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
ഇന്ത്യ പുതിയ ആന്റി റേഡിയേഷന് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ലക്ഷ്യം ശത്രുക്കളുടെ റഡാറുകള്‍
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശത്തുനിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ആന്റി റേഡിയേഷന് മിസൈല്‍ എന്‍ഗാം (New Generation Anti Radiation Missile-NGARM) വിജയകരമായി പരീക്ഷിച്ചു. സുഖോയ്- 30MKI യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈലിന് ശത്രുക്കളുടെ റഡാറുകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ കഴിയും.

100 കിലോമീറ്ററാണ് എന്ഗാമിന്റെ പരിധി. റഷ്യയുമായി ചേര്‍ന്ന് ബ്രഹ്മോസ് ക്രൂയ്സ് മിസൈല്‍ വികസിപ്പിച്ചെടുത്തതിന് ശേഷം ഡിആര്‍ഡിഒ നിര്‍മ്മിക്കുന്ന വായുവില്‍ നിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കാവുന്ന ആദ്യ മിസൈലാണിത്. ബലാസോറിലെ ടെസ്റ്റ് റെയ്ഞ്ചില്‍ ജനുവരി 18-ന് ആണ് മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത്. സുഖോയ്- 30MKI-യില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചു. ഏത് ഉയരത്തില്‍ നിന്നും വേഗതയിലും മിസൈല്‍ വിക്ഷേപിക്കാനാകുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
വ്യാഴാഴ്ച ഡിആര്‍ഡിഒ-യും നാവികസേനയും ചേര്‍ന്ന് കരയില്‍ നിന്ന് വായുവിലേക്ക് വിക്ഷേപിക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈല്‍ ബരാക്കിന്റെ പരീക്ഷണവും നടത്തി. ഡിആര്‍ഡിഒയും ഇസ്രായേലി എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീയും റാഫേലും സംയുക്തമായാണ് മിസൈല്‍ നിര്‍മ്മിച്ചത്. ആഴക്കടലില്‍ ഐഎന്‍എസ് ചെന്നൈയില്‍ നിന്നായിരുന്നു പരീക്ഷണം.
സൂപ്പര്‍സോണിക് മിസൈലായ ബരാക് 8-ന്റെ പരിധി 70-100 കിലോമീറ്ററാണ്. യുദ്ധക്കപ്പലുകളില്‍ നിന്ന് അയക്കാന്‍ കഴിയുന്ന മിസൈല്‍ പൂര്‍ണ്ണമായും സജ്ജമായിക്കഴിഞ്ഞാല്‍ ശത്രു വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയ്ക്ക് എതിരെ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കും. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് വന്‍തോതില്‍ ഭൂമിയില്‍ നിന്ന് വായുവിലേക്ക് വിക്ഷേപിക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
2005 ഡിസംബറിലാണ് ഇത്തരം മിസൈലുകളുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ആകെ ചെലവ് 2606 കോടി രൂപയായിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പദ്ധതി നീണ്ടുപോയി. 9 കിലോമീറ്റര്‍ മാത്രം പ്രഹരപരിധിയുള്ള ബരാക്-I മിസൈലുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകളില്‍ ഉപയോഗിക്കുന്നത്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇസ്രായേലില്‍ നിന്ന് രാക്-I മിസൈലുകള്‍ ഇന്ത്യ വാങ്ങുകയായിരുന്നു.
ബരാക്-8 മിസൈലുകള്‍ക്ക് ലക്ഷ്യം കണ്ടെത്തി തകര്‍ക്കാനുള്ള ശേഷിയുണ്ട്. 2009 ഫെബ്രുവരിയിലാണ് ബരാക്-8 മിസൈലുകള്‍ വികസിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. 10076 കോടി രൂപയായിരുന്നു ചെലവ്. അധികം വൈകാതെ മിസൈലുകള്‍ വ്യോമസേനയ്ക്ക് കൈമാറും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470