ജൂലൈ 21-22 തീയതികളിൽ ഐ.എസ്.ആർ.ഓ ചന്ദ്രയാൻ -2 വിക്ഷേപ്പിച്ചേക്കും
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഓ) ജൂലൈ 22 ന് ചന്ദ്രയാൻ -2 വിക്ഷേപിക്കുമെന്ന് അറിയിച്ചു. ചന്ദ്രയാൻ -2 ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര ദൗത്യമാണ്, ചന്ദ്ര ഉപരിതലത്തിൽ ഒരു റോവർ ഇറക്കാൻ ഇത് ലക്ഷ്യമിടുന്നു. ജൂലൈ 15 ന് പുലർച്ചെ 2:51 നാണ് ഈ ദൗത്യം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം ഐ.എസ്.ആർ.ഓ ശാസ്ത്രജ്ഞർ ചില തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവയ്യിക്കേണ്ടതായി വന്നു.

56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കേ വിക്ഷേപണം മാറ്റി വയ്ക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി മാര്‍ക് 3 ലെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കണ്ടെത്തയതിനെ തുടർന്നായിരുന്നു ദൗത്യം മാറ്റിവച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപണം നടത്താനാണ് തീരുമാനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിന്‍ നിന്നാണ് വിക്ഷേപണം.

ചന്ദ്രയാൻ -2
ഐ.എസ്.ആർ.ഓ ഇതുവരെ ഏറ്റെടുത്ത ഏറ്റവും ആധുനിക ദൗത്യമാണ് ചന്ദ്രയാൻ -2. വിജയിച്ചാൽ, ചന്ദ്രയാൻ -2 യു.എസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ റോവർ സോഫ്റ്റ്-ലാൻഡിംഗ് നടത്തുവാനുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇരുണ്ട വശം എന്നും അറിയപ്പെടുന്ന ചന്ദ്രൻറെ ദക്ഷിണ ധ്രുവ മേഖലയിലാണ് റോവർ ഇറക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നത്.

ജിഎസ്എൽവി എംകെ -3
ബഹിരാകാശ പര്യവേഷണത്തിൽ പുതിയ ചുവടുകൾ ഉറപ്പിക്കാൻ ഈ ദൗത്യം ഇന്ത്യയെ സഹായിക്കും. ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എംകെ -3, അല്ലെങ്കിൽ ജിഎസ്എൽവി എംകെ -3 റോക്കറ്റിൽ ചന്ദ്രയാൻ -2 വിക്ഷേപിക്കും. 2008 ൽ വിക്ഷേപിച്ച ചന്ദ്രയാൻ -1 മിഷൻറെ നൂതന പതിപ്പാണ് ചന്ദ്രയാൻ -2, ചന്ദ്രനിൽ ജല തന്മാത്രകളുടെ സാന്നിധ്യം ചന്ദ്രയാൻ -1 മിഷനിൽ സ്ഥിരീകരിച്ചിരുന്നു.

ഐ.എസ്.ആർ.ഓ
പ്രധാനമന്ത്രിയുടെ ഓഫീസിലെ ജൂനിയർ മന്ത്രി ജിതേന്ദ്ര സിംഗ് ബുധനാഴ്ച ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി: "ചന്ദ്രനിൽ ബഹിരാകാശ പേടകത്തിൻറെ (ചന്ദ്രയാൻ -2) സോഫ്റ്റ്-ലാൻഡിംഗിന് ആവശ്യമായ എല്ലാ സജ്ജീകരങ്ങളും മിഷൻ മാനേജുമെന്റ് തന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇത് അവലോകനം ചെയ്യുകയും അന്തിമരൂപം നൽകുകയും ചെയ്തു. ആശയവിനിമയ ലിങ്കുകളും നെറ്റ്‌വർക്കുകളും മറ്റും ആസൂത്രണം ചെയ്തിട്ടുണ്ട്."


Click it and Unblock the Notifications








