Home
News

നെറ്റ്ഫ്ലിക്സിനും ആമസോൺ പ്രൈം വീഡിയോയ്ക്കും സെൻസർഷിപ്പ് നേരിടേണ്ടിവരും

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവ ഉടൻ തന്നെ സെൻസർഷിപ്പിന് വിധേയമായേക്കാമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ സർക്കാർ നിലവിൽ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഉള്ളടക്കത്തിന്റെ സെൻസർഷിപ്പ് നിയമം അനുവദിക്കാത്ത നിലവിലെ നയത്തിൽ നിന്ന് വ്യത്യസ്‌തമായ ഒരു മാറ്റമാണിത്. ഈ സന്ദർഭത്തിനായി, രാജ്യം ഇതിനകം തന്നെ സർട്ടിഫിക്കേഷൻ ബോഡികളിലൂടെ സിനിമകളെയും ടിവിയെയും മോഡറേറ്റ് ചെയ്യുന്നുണ്ട്.

ആമസോൺ പ്രൈം വീഡിയോ

ആമസോൺ പ്രൈം വീഡിയോ

റിപ്പോർട്ട് അനുസരിച്ച്, കോടതി കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് സെൻസർഷിപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമാകുന്നു. സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിനെതിരായ കോടതി കേസുകളുടെയും പോലീസിന്റെ പരാതികളുടെയും എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. "ചില ഉള്ളടക്കം അശ്ലീലമോ മതവികാരത്തെ അപമാനിച്ചതോ ആയിരുന്നു" എന്നും നിരവധി പരാതികൾ അവകാശപ്പെടുന്നു. സ്ട്രീമിംഗ് ഭീമന്മാരിൽ ഒരാളായ ഹോട്ട്സ്റ്റാർ ജനുവരിയിൽ ഒരു "സ്വയം നിയന്ത്രണ കോഡ്" ബേഡിൽ ഒപ്പിട്ടു.

നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ്

എന്നിരുന്നാലും, "നിലവിലെ നിയമങ്ങൾ പര്യാപ്തമാണ്" എന്ന് പറഞ്ഞ് ആമസോൺ ഇന്ത്യ കോഡ് ഒപ്പിട്ടിട്ടില്ല. സ്വയം നിയന്ത്രണ കോഡിനോട് പ്രതികരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു, "സ്വയം നിയന്ത്രണം എല്ലാവർക്കും തുല്യമല്ല". സ്വയം നിയന്ത്രണ കോഡിലെ ഈ ആകർഷണീയതയുടെ അഭാവം ആശങ്ക ഉയർത്തുന്നു, സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുകയാണ്. കുറച്ച് കേസുകൾ പരിശോധിച്ചാൽ, നെറ്റ്ഫ്ലിക്സിന്റെ "സേക്രഡ് ഗെയിമുകൾ" ആയിരുന്നു കോടതി വെല്ലുവിളി ആദ്യമായി നേരിട്ടത്. റിപ്പോർട്ട് അനുസരിച്ച്, വെബ് സീരീസിൽ "കുറ്റകരമായ രംഗങ്ങൾ" ഉണ്ടെന്ന് ചലഞ്ചർ അവകാശപ്പെട്ടു.

വിവര-ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം

വിവര-ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം

"ഒരു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള" നിന്ദ്യമായ പരാമർശത്തിനെതിരെ പ്രതിഷേധവും രജിസ്റ്റർ ചെയ്യ്തിരുന്നു. കോടതി പിന്നീട് ഈ കേസ് തള്ളികളയുകളായാണ് ഉണ്ടായത്. "ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തിയതിന്" ഒരു നെറ്റ്ഫ്ലിക്സ് ഷോകൾക്കെതിരെ രാഷ്ട്രീയക്കാരൻ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ പരാതി ഇനിയും മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഒരു റെഗുലേറ്ററി ഫ്രെയിംവർക്ക് സൃഷ്ടിക്കാൻ വിവര-ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിലവിൽ ഐ.ടി മന്ത്രാലയവുമായി പ്രവർത്തിക്കുന്നു.

ഹോട്ട്സ്റ്റാർ

ഹോട്ട്സ്റ്റാർ

സർക്കാരിനു നിയന്ത്രണത്തിനെതിരെ പോകാമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനത്തിന്റെ ദിശ ഇതുവരെ വ്യക്തമല്ല. "വിവിധ മാധ്യമങ്ങളിൽ ചില ഉള്ളടക്കം എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നതിലെ അസമത്വം" സംബന്ധിച്ചും സർക്കാർ ആശങ്കാകുലരാണ്. സ്ട്രീമിംഗ് സേവനങ്ങളിലെ ബോളിവുഡ് സിനിമകളിലെ പുകവലി രംഗങ്ങൾ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നൽകില്ല എന്നത് ഒരു ഉദാഹരണമാണ്.

More from GizBot

Best Mobiles in India

English summary
A senior government source revealed that the Indian government is currently discussing the matter. It will be a contrasting shift from the current policy where the law doesn’t allow censorship of content on streaming platforms. For context, the country already moderates films and TV through certification bodies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X