ഈ നഗരത്തിൽ നടക്കുമ്പോൾ സ്മാർട്ട്ഫോൺ ഉപയോഗിച്ചാൽ പോലീസ് പിടിക്കും
സ്മാർട്ഫോണുകളുടെ ഉപയോഗം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാൽ ഈ സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ മനുഷ്യരെ അപകടത്തിലേക്ക് നയിക്കുന്ന ഒരാവസ്ഥയ്ക്കും കൂടി കാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകളുടെ ഉപയോഗം കുറയ്ക്കുന്നതിന് സർക്കാരുകൾ നടപടിയെടുക്കുന്നത് ഇപ്പോൾ സ്ഥിരമായികാണുന്ന ഒരവസ്ഥയാണ്. ഇന്ത്യയടക്കമുള്ള പല ലോകരാജ്യങ്ങളും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.

എന്നാൽ, എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ നടക്കുമ്പോൾ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ച ആദ്യത്തെ നഗരമായി ജപ്പാനിലെ യമറ്റോ നഗരം മാറുന്നു. കനഗാവ പ്രിഫെക്ചറിലുള്ള യമറ്റോ നഗരം 234,000-ത്തിലധികം ജനസംഖ്യയുള്ള സ്ഥലമാണ്. റോഡുകൾ, പാർക്കുകൾ മുതലായ പൊതു സ്ഥലങ്ങളിൽ നടക്കുമ്പോൾ പൗരന്മാർ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്ന ഓർഡിനൻസ് കഴിഞ്ഞ വ്യാഴാഴ്ച നഗരത്തിലെ അധികാരികൾ പാസാക്കിയിരുന്നു.

ഈ മാസം 15 മുതൽ ഈ നിയമം നടപ്പിലാക്കാനാണ് ശ്രമം. യമോട്ടോയിലെ രണ്ട് പ്രധാന ഹോട്സ്പോട്ടുകളിൽ സംഘടിപ്പിച്ച പഠനത്തിന് ശേഷമാണ് വിലക്കാനുള്ള തീരുമാനമെടുത്തത്. 6000 ത്തോളം പേരിലാണ് ഈ പഠനം നടത്തിയത്. ഇവരിൽ എത്രപേർ നഗരത്തിലൂടെ നടക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം കണ്ടെത്തി. ഇപ്പോൾ, ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടമനുസരിച്ച്, നഗര റോഡുകളിലോ പൊതു സ്ഥലങ്ങളിലോ നടക്കുമ്പോൾ പൗരന്മാർ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കരുത്.

ടോക്കിയോയിലെ ഷിബുയ സ്റ്റേഷന് പുറത്ത് 1,500 പേർ റോഡിലൂടെ സഞ്ചരിച്ചാൽ എന്തുസംഭവിക്കുമെന്നതിന്റെ ഒരു കമ്പ്യൂട്ടർ സിമുലേഷൻ കമ്പനി നടത്തി. എല്ലാവരും ഒരേസമയം അവരുടെ സ്മാർട്ട്‌ഫോണുകൾ നോക്കുന്നു എന്ന റിപ്പോർട്ടാണ് തൽഫലമായി ലഭിച്ചത്. മൊബൈൽ ഉപയോഗം അപകടങ്ങൾ ഉണ്ടാക്കുന്നതിൽ നാലിരട്ടി സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കണക്കാക്കിയിരുന്നു.

ഓസ്‌ട്രേലിയയിൽ മാരകമായ കാർ അപകടങ്ങളിൽ 9 ശതമാനവും മൊബൈൽ ഫോൺ ഉപയോഗം മൂലം സംഭവിച്ചതെന്ന് അധികൃതർ പറയുന്നു. നടക്കുമ്പോൾ മൊബൈൽ ആക്‌സസ്സുചെയ്യേണ്ട ആവശ്യമുണ്ടാകുമ്പോൾ കാൽനടയാത്രക്കാർ സുരക്ഷിതരായിരിക്കുന്ന സ്ഥലത്ത് നിന്ന് ഉപകരണങ്ങൾ ഉപയോഗിക്കണം. എന്നിരുന്നാലും, ആരെങ്കിലും നിയമം ലംഘിക്കുകയാണെങ്കിൽ പിഴയും ഒടുക്കേണ്ടിവരുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

പൊതുഇടങ്ങളിലൂടെ നടക്കുമ്പോൾ അവരവരുടെ ചുറ്റുപാടുകളെ കുറിച്ച് മറക്കുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന കാര്യം യമോട്ടോ നഗര അതോറിറ്റി പറഞ്ഞു. ട്രാഫിക് സുരക്ഷ ലംഘിക്കുന്നവരെ നിരീക്ഷിക്കുന്നതിനും തെരുവുകളിൽ പുകവലി ബൈലോകൾ നടത്തുന്നതിനും നഗരത്തിലെ ഉദ്യോഗസ്ഥർ ചുമതലയേൽക്കും. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ മുഖംമൂടി ധരിക്കാൻ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു ഓർഡിനൻസും ഏപ്രിൽ മാസത്തിൽ നഗരം നടപ്പാക്കി.


Click it and Unblock the Notifications








