വണ്‍പ്ലസ് വൺ സ്മാർട്ഫോണിന് തീപ്പിടിച്ചതായി റിപ്പോർട്ട്
വണ്‍പ്ലസിൻറെ മോഡലായ ആയ വണ്‍ പ്ലസ് വണിന് തീപ്പിടിച്ചു. രാഹുല്‍ ഹിമലിയന്‍ എന്ന ഉപഭോക്താവാണ് തൻറെ സ്മാർട്ട്‌ഫോണിന് അർദ്ധരാത്രിയിൽ തീപിടിച്ചതായി പരാതി നൽകിയത്. തീപ്പിടിച്ച് പുക ഉയര്‍ന്നപ്പോള്‍ താന്‍ വെള്ളമൊഴിച്ച് അണയ്ക്കുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ഹിമാൻലിയൻറെ സുഹൃത്തായ ഇന്ത്യാ ടുഡേ ന്യൂസ് ആങ്കർ ചൈതി നരുലം സംഭവത്തിൻറെ വിശദാംശങ്ങൾ ട്വിറ്ററിൽ പങ്കിട്ടു.

പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് വണ്‍പ്ലസിൻറെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിന് ഇ-മെയില്‍ വഴി രാഹുല്‍ പരാതി അറിയിക്കുകയായിരുന്നു. കേടുവന്ന ഫോണിൻറെ ചിത്രങ്ങളും ഇ-മെയിലിനൊപ്പം നല്‍കിയിട്ടുണ്ട്. ഫോണ്‍ രാത്രി മൂന്ന് മണിയോടെയാണ് തീപ്പിടിച്ച് പുകയാന്‍ തുടങ്ങിയത്. ശ്വാസംമുട്ടലനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ എണീറ്റത്. ഫോൺ ചാർജ്ജ് ചെയ്തിട്ടില്ലെന്നും സംഭവം നടക്കുമ്പോൾ സ്വിച്ച് ഓഫ് ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.

വണ്‍ പ്ലസ് വണിന് തീപ്പിടിച്ചു
ട്വിറ്ററിൽ സ്‌ക്രീൻഷോട്ടായി പങ്കിട്ട ഇ-മെയിൽ പ്രകാരം, ജൂലൈ 3 ന് പുലർച്ചെ 3: 15 ഓടെയാണ് വൺപ്ലസ് വൺ സ്മാർട്ട്‌ഫോണിന് പെട്ടെന്ന് തീപിടിച്ചത്. റൂമിൻറെ എയർകണ്ടീഷണർ 19 ഡിഗ്രിയിൽ സജ്ജമാക്കിയിട്ടുണ്ടെന്നും കത്തുന്ന സ്മാർട്ട്‌ഫോണിൻറെ ഗന്ധവും മുറിയിലെ പുകയും മൂലം അവർ ഉണരുകയാണ് ചെയ്‌തതെന്നും ഉപയോക്താവ് പറഞ്ഞു. രാഹുല്‍ കിടന്നതിൻറെ ഒരടി മാത്രം അകലെയായിരുന്നു ഫോണ്‍.

ബാറ്ററി പൂര്‍ണമായും കത്തി
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫോണ്‍ ആയിരുന്നു ഇത്. നിര്‍മിതിയിലുണ്ടായ പിഴവാണ് തീപ്പിടിത്തത്തിന് കാരണമെന്നും. വണ്‍ പ്ലസും ആമസോണും ഇതില്‍ ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ഫോണിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചതായി കാണാം ബാറ്ററി പൂര്‍ണമായും കത്തി ഉരുകിപ്പോയിട്ടുണ്ട്.

വണ്‍പ്ലസ്
ഇത്തരം വിഷയങ്ങള്‍ ഗൗരവമായാണ് തങ്ങള്‍ പരിഗണിക്കുന്നതെന്നും വണ്‍പ്ലസ് അധികൃതര്‍ ഉപയോക്താവിനെ കണ്ടുവെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും വണ്‍പ്ലസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. സ്മാർട്ട്‌ഫോണുകൾ തീ പിടിക്കുന്നത് പുതിയ കാര്യമല്ല, ഇതുവരെ ഒരു വൺപ്ലസ് ഫോണിന് തീപിടിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടില്ല. ഫോണുകൾക്ക് തീ പിടിക്കാൻ വിവിധ കാരണങ്ങളുണ്ട്, കേടായതോ കാലഹരണപ്പെട്ടതോ ആയ ബാറ്ററികൾ പലപ്പോഴും ഒന്നാമത്തെ കാരണമാണ്. അനധികൃത ചാർജറുകൾ ഉപയോഗിക്കുന്നത് ഒരു നിശ്ചിത കാലയളവിൽ ബാറ്ററിയെ തകരാറിലാക്കുകയും ഗുരുതരമായ അപകടമുണ്ടാക്കുകയും ചെയ്യും.


Click it and Unblock the Notifications








